പോസ്റ്റുകള്‍

ജൂൺ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭൂമിക്ക് പുതിയൊരു മിഴികൂടി- പ്രപഞ്ചരഹസ്യങ്ങൾ കണ്ടറിയാൻ

ഇമേജ്
credit: ESO നമുക്ക് പ്രകാശരശ്മികളുടെ സഹായത്താൽ വസ്തുക്കളെ തിരിച്ചറിയാനുള്ള ഇന്ദ്രിയമാണ് കണ്ണുകൾ . കണ്ണുകളുടെ ശേഷികൂട്ടാൻ നമ്മൾ പല ഉപകരണങ്ങളെയും കൂട്ടുപിടിക്കാറുണ്ട് . അത്തരത്തിലുള്ള ഒരു ഉപകരണമാണ് ദൂരദർശിനി . ഗലീലിയോ ആകാശത്തേക്കു തിരിച്ച ആദ്യത്തെ ദൂരദർശിനി അതിന്റെ എത്രയോ തലമുറകളിലൂടെ വളർന്ന് ഇന്ന് ആദ്യത്തേതിനേക്കാൾ എത്രയോ മടങ്ങ് ശേഷിയും വലിപ്പവുമുള്ളതായിരിക്കുന്നു . ഗലീലിയോയുടെ പ്രാകാശിക ദൂരദർശിനിയുടെ സഹോദരിയായ പ്രതിഫലന ദൂരദർശിനിയാണ് ഇപ്പോൾ കൂടുതലായി ഉപയോഗിച്ചുവരുന്നത് . പ്രാകാശികദൂരദർശിനിയേക്കാൾ കാര്യക്ഷമത പ്രതിഫലനദൂരദർശിനിക്കാണ് എന്നതിതിനാലാണ് ഇത് . ഓരോ പുതിയ ദൂരദർശിനികൾ നിർമ്മിച്ചുകഴിയുമ്പോഴും അതിനെക്കാൾ മെച്ചപ്പെട്ട പുതിയൊരെണ്ണം നിർമ്മിക്കുന്നതിനുള്ള ആഗ്രഹം ശാസ്ത്രജ്ഞരിൽ അങ്കുരിച്ചു തുടങ്ങും . അങ്ങനെ ഇപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനി നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പു തുടങ്ങിയിരിക്കുകയാണ് യൂറോപ്പിലെ ജ്യോതിശാസ്ത്രജ്ഞർ . European Extremely Large Telescope (E-ELT) എന്ന പേരു നൽകിയിരിക്കുന്ന ഈ ദൂരദർശിനിയുടെ പ്രധാനദർപ്പണത്തിന് 40 മീറ്റർ വ്യാസമുണ്ട് . പ്രപഞ്ചത്തിന്റെ അത്യഗാധ

ജൂണിലെ ആകാശം

ഇമേജ്
ജൂൺ മാസം രാത്രി എട്ടുമണിക്ക് മദ്ധ്യകേരളത്തിൽ നിന്നു കാണുന്ന ആകാശക്കാഴ്ച

ശുക്രംസതരണം-ഇനി മണിക്കൂറുകൾ ബാക്കി

ഇമേജ്
2004ൽ നടന്ന ശുക്രസംതരണത്തിൽ ദൃശ്യമായ ശുക്രന്റെ അന്തരീക്ഷം(തിളങ്ങി കാണുന്നത്) ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു കാത്തിരുന്ന ആ അപൂർവ്വപ്രതിഭാസം സംഭവിക്കാൻ . ഇന്ത്യയിൽ രാവിലെ ആറുമണി മുതൽ കാണാൻ കഴിയും . ഭൂമിയുടെ പലഭാഗങ്ങളിൽ നിന്ന് ഈ പ്രതിഭാസം തത്സമയം പ്രക്ഷേപണം ചെയ്യാൻ ശാസ്ത്രസമൂഹം തയ്യാറെടുത്തു കഴിഞ്ഞു . ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ സംതരണം തുടങ്ങുന്ന സമയം തന്നെ അത് എല്ലാഭാഗത്തേക്കും എത്തിക്കൊണ്ടിരിക്കും . ശുക്രന്റെ ചില രഹസ്യങ്ങൾ കൂടി ഈ സംതരണത്തോടെ പുറത്തു കൊണ്ടുവരാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ . ശുക്രൻ സൂര്യപശ്ചാത്തലത്തിലേക്ക് കടക്കുമ്പോൾ അതിന്റെ അന്തരീക്ഷം തിളക്കമാർന്ന് പ്രത്യക്ഷപ്പെടും . ഇതിലൂടെ കടന്നു വരുന്ന സ്പെക്ട്രം പരിശോധിച്ച് ശുക്രനെ കുറിച്ചുള്ള കുറെയേറെ വിവരങ്ങൾ മനസ്സിലാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് . വലിപ്പത്തിലും സൂര്യനുമായുള്ള അകലത്തിലും ഗ്രഹത്തിലുള്ള മൂലകങ്ങളുടെ കാര്യത്തിലും ഭൂമിയുമായി ഏറെ അടുപ്പം പുലർത്തുന്ന ശുക്രൻ പക്ഷെ സ്വഭാവത്തിൽ തന്റെ സഹോദരിയുമായി യാതൊരു ബന്ധവുമില്ല . ഹരിതഗൃഹവാതകമായ കാർബൺ ഡൈ ഓക്സൈഡിന്റെ ആധിക്യവും സൾഫ്യൂരിക് ആസിഡ് നിറഞ

സൂര്യശരീരത്തിലൂടെ ശുക്രസഞ്ചാരം

ഇമേജ്
ജൂൺ ആറാം തീയതി വരാൻ കാത്തിരിക്കയാണ് ശാസ്ത്രലോകം . അപൂർവ്വമായി മാത്രം സംഭവിക്കുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നിനാണ് അന്ന് ലോകം സാക്ഷിയാവുന്നത് . സൂര്യന്റെ മുന്നിലൂടെ ശുക്രൻ ഒരു കറുത്ത പൊട്ടുപോലെ കടന്നു പോകുന്നത് നമുക്ക് ഭൂമിയിലിരുന്ന് കാണാൻ കഴിയും . ഇനി 2117 ലാണ് ഈ പ്രതിഭാസം ഭൂമിയിലിരുന്ന് കാണാൻ കഴിയൂ . ഇന്നു ജീവിച്ചിരിക്കുന്നവരിൽ പലർക്കും അതിനുള്ള ഭാഗ്യം ഉണ്ടാവാൻ സാദ്ധ്യതയില്ല . അതുകൊണ്ട് നമ്മുടെ കാലവർഷം ഏതെങ്കിലും വിധത്തിൽ നമ്മോട് സഹകരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഈ അവസരം ' മിസ് ' ചെയ്യരുത് . ജൂൺ ആറാം തിയ്യതി കേരളത്തിലുള്ളവർക്ക് സൂര്യോദയത്തോടുകൂടിത്തന്നെ സൗരോപരിതലത്തിലൂടെ ശുക്രൻ തുഴഞ്ഞു പോകുന്നത് കാണാൻ കഴിയും . ഒമ്പതര വരെ ഇതു നീണ്ടു നിൽക്കും . ഈ പ്രതിഭാസത്തെ ശുക്രസംതരണം ( Transits of Venus) എന്നാണ് പറയുന്നത് . എട്ടു വർഷത്തെ ഇടവേളയുള്ള ജോഡിയകളായാണ് ശുക്രസംതരണം സംഭവിക്കാറുള്ളത് . ഈ ഒരു ജോഡിക്കു ശേഷം പിന്നീട് നൂറ്റിഅഞ്ചര വർഷങ്ങൾക്കു ശേഷമാണ് പിന്നീട് മറ്റൊരു ശുക്രസംതരണം ഉണ്ടാവുക . ഇതിനു മുമ്പ് 2004 ജൂൺ 8 നായിരുന്നു . ഒരു ശുക്രസംതരണം ഉണ്ടായത് . ഇനി

ഇതുവരെ

കൂടുതൽ‍ കാണിക്കുക