പോസ്റ്റുകള്‍

ഫെബ്രുവരി, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ഗ്രഹം രൂപം കൊള്ളാൻ പോകുന്നു

ഇമേജ്
     എങ്ങനെയാണ് ഒരു ഗ്രഹം ഉണ്ടാകുന്നത്? നക്ഷത്രരൂപീകരണത്തിനു ശേഷം ബാക്കി വരുന്ന പദാർത്ഥങ്ങൾ വീണ്ടും പുതിയ നക്ഷത്രത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന പദാർത്ഥങ്ങൾ പരസ്പരം കൂട്ടിയിടിച്ചും കൂടിച്ചേർന്നും കൂടുതൽ വലുതാവുന്നു. ഇങ്ങനെയാണ് ഒരു ഗ്രഹം രൂപം കൊള്ളുന്നത്. ഗ്രഹരൂപീകരണ വേളയിൽ അതില്‍ വീഴാതെ പോകുകയും എന്നാൽ അവയുടെ ആകർഷണ വലയത്തിൽ പെട്ടുപോകുകയും ചെയ്യുന്ന വസ്തുക്കളാണ് ഉപഗ്രഹങ്ങളായി മാറുന്നത്. ഇതിലും പെടാത്തവ ഛിന്നഗ്രഹങ്ങളും മറ്റുമാകുന്നു. നമ്മുടെ സൌരയൂഥത്തിൽ ഇങ്ങനെ ആദ്യം രൂപം കൊണ്ട ഗ്രഹം വ്യാഴമാണത്രെ. Credit: ESO      ഇത്തരത്തിലുള്ള ഒരു ഗ്രഹരൂപീകരണ പ്രകൃയക്ക് നേരിട്ടുള്ള ഒരു തെളിവ് ലഭിച്ച സന്തോഷത്തിലാണ്  ജ്യോതിശാസ്ത്രജ്ഞരിപ്പോൾ. തെക്കെ അർദ്ധഗോളത്തിലുള്ളവർക്ക് കാണാൻ കഴിയുന്ന ഒരു നക്ഷത്ര ഗണമാണ് കേദാരം (chamaeleon). ഇതിലെ ഒരു സാധാരണ നക്ഷത്രമാണ് T Cha. ഭൂമിയിൽ നിന്ന് 350 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ പ്രായം ഏതാണ്ട് ഏഴ് മില്ല്യൻ വർഷങ്ങളാണ്. ഈ നക്ഷത്രത്തിന്റെ ചുറ്റുമുള്ള പദാർത്ഥങ്ങൾക്കിടയിലാണ് ഒരു ഗ്രഹ ഡിസ്ക് രൂപം  കണ്ടെത്തിയിരിക്കുന്നത്. 20 മില്യ

എടവം എന്ന ഋഷഭം

ഇമേജ്
           credit: allthesky.com  ഇപ്പോൾ രാത്രി 8 മണിക്ക് തലക്കു മുകളിൽ ഇംഗ്ലീഷിലെ v എന്ന അക്ഷരം പോലെ ഏതാനും നക്ഷത്രങ്ങളെ കാണാൻ കഴിയും. ഇതാണ് ചാന്ദ്രഗണങ്ങളിലൊന്നായ രോഹിണി. ഇത് ഒന്നു കൂടി കിഴക്കു വടക്കു ഭാഗത്തേക്കു നീട്ടിയാൽ തിളക്കമുള്ള മറ്റു രണ്ടു നക്ഷത്രങ്ങളിലേക്കെത്തും. ഇവയെല്ലാം കൂടി  ഒരു കാളയുടെ തലയായാണ് സങ്കല്പിച്ചിരിക്കുന്നത്. ഇതാണ് ഋഷഭം എന്നു സംസ്കൃതത്തിലും എടവം എന്നു മലയാളത്തിലും പറയുന്ന നക്ഷത്ര ഗണം. ടാരസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥവും കാള എന്നു തന്നെയാണ്. ഓറിയോൺ എന്ന വേട്ടക്കാരനുമായി പോരിനടുക്കുന്ന കാളയാണത്രെ ഇത്. രാശിചക്രത്തിലെ ഗണങ്ങളിലൊന്നാണ് ഇത്.      ഈ ഗണത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് അൽ ദിബരാൻ. പിന്തുടരുന്നവൻ എന്നാണ് ഈ വാക്കിന് അർത്ഥം. ബഹ്മർഷി എന്നാണ് ഭാരതീയർ ഈ നക്ഷത്രത്തിന് നൽകിയിരിക്കുന്ന പേര്. ഇത് ദേഷ്യം വന്നു നിൽക്കുന്ന കാളയുടെ ചോരക്കണ്ണാണത്രെ. ബീറ്റാ (β) ടൌരി അഥവാ എൽ നാഥ് എന്ന നക്ഷത്രവും സീറ്റ ടൌരി എന്ന നക്ഷത്രവുമാണ് കാളയുടെ രണ്ടു കൊമ്പുകൾ. സീറ്റ( ζ) ടൌരി പരസ്പരം കറങ്ങികൊണ്ടിരിക്കുന്ന ഇരട്ട നക്ഷത്രങ്ങളാണ്. 133 ദിവസം കൂടുമ്പോൾ ഇവ ഒരു ഭ്രമണം പൂ

ചുവന്ന ഗ്രഹത്തിലെ ജീവസാന്നിദ്ധ്യം തേടി സാം

ഇമേജ്
     ചൊവ്വ എന്നും നമ്മെ മോഹിപ്പിക്കുന്ന ഗ്രഹമാണ്. അവിടത്തെ ജീവികളെ കുറിച്ചുള്ള പല കഥകളും നമ്മൾ കേട്ടു കഴിഞ്ഞതാണ്. ഇപ്പോഴും അവിടെ ജീവനുണ്ടോ എന്ന അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. ജീവികൾ എന്നു പറയുമ്പോൾ കഥകളിലെ പോലെ കൈകാലുകളും വാലും കൊമ്പുമുള്ള ഉയർന്ന തരം ജീവികളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഏകകോശ ജീവികളോ ജൈവതന്മാത്രകളോ ആണ്. ഇതു വരെയും ചൊവ്വയിൽ ഏതെങ്കിലും തരത്തിലുള്ള ജീവ സാന്നിദ്ധ്യമുണ്ട് എന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും ചില ഫോസ്ഫേറ്റുകളും മറ്റും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിനു തന്നെയാണു ശാസ്ത്രജ്നരുടെ തീരുമാനം. ഇതിനു വേണ്ടി ഈ വർഷാവസാനം പുതിയൊരു ഉപകരണം ചൊവ്വയിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് നാസയിലെ ശാസ്ത്രജ്നർ. സാമ്പിൾ അനാലിസിസ് അറ്റ് മാർസ് (Sample Analysis at Mars) അഥവാ സാം (SAM) എന്നാണ് ഈ ഉപകരണത്തിനു നൽകിയിട്ടുള്ള പേര്. ക്യുരിയോസിറ്റി എന്ന മാർസ് റോവറിലാണ് ഈ ഉപകരണം പിടിപ്പിക്കുക.      സാമിന്റെ പ്രധാന ജോലി ചൊവ്വയിൽ ജൈവതന്മാ‍ത്രകളായ കാർബൺ, ഹൈഡ്രജൻ എന്നിവയെ കണ്ടെത്തലാണ്. ഇവയാണല്ലോ ഭൂമിയിലെ ജീവന്റെ അടിസ്ഥാന കണങ്ങൾ. ജൈവതന്മാത്രകളിലെ പ്രധാന ഘടകങ്

പ്രണയദിനത്തിൽ താരരേണു ടെമ്പെലുമായി കൈകോർത്തു

ഇമേജ്
Credit: NASA      ഫെബ്രുവരി 14ന് ഭൂമിയിൽ നിന്നെത്തിയ സ്റ്റാര്‍ഡസ്റ്റ്  എന്ന ബഹിരാകാശ പേടകവും ടെമ്പെൽ 1 എന്ന വാൽനക്ഷത്രവും 200 കി.മീറ്ററോളം അടുത്തു നിന്ന് (പ്രപഞ്ചദൂരങ്ങളുമായി താരത‌മ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ ദൂരമാണ്) പരസ്പരം കണ്ടു, 72ഓളം ഫോട്ടോകൾ എടുത്തു. പിന്നീട് ദുഖാർത്തരായി പിരിഞ്ഞു. ഭൂമിയിലെ ശാസ്ത്രജ്നർ സന്തുഷ്ടരായി.      ഭൂമിയിലെ ശാസ്ത്രജ്നർ ടെമ്പെലിന്റെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ പറഞ്ഞയച്ചതായിരുന്നു സ്റ്റാർഡസ്ടിനെ. ഒപ്പിയെടുത്ത് 72 ഫോട്ടോകളിലൂടെ ഒരു വാൽനക്ഷത്രത്തിന്റെ ന്യൂക്ലിയസിനെ കുറിച്ചുള്ള  നിരവധി വിവരങ്ങളാണ്  നമുക്ക് ലഭിക്കുക. രണ്ടു പ്രാവശ്യം ഭൂ‍മിയിൽ നിന്നുള്ള പേടകങ്ങളെ സന്ധിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു ധൂമകേതുവാണ് ടെമ്പെൽ. ആദ്യത്തെ സമാഗമം പക്ഷെ ടെമ്പെലിന് ഉണങ്ങാത്ത മുറിവാണു സമ്മാനിച്ചത്. ഡീപ് ഇമ്പാക്ട് അകത്തെ വിവരങ്ങൾ സമ്പാദിക്കാൻ ധൂമകേതുശരീരത്തിലേക്ക് ഇടിച്ചിറങ്ങുകയാണുണ്ടായത്. 2005 ഉണ്ടാക്കിയ ഈ മുറിപ്പാടും പുതിയ ചിത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടാവും. അതിന്റെ ഇന്നത്തെ അവസ്ഥ എങ്ങനെ എന്നറിയാൻ. സ്റ്റാർഡസ്റ്റും രണ്ടാമത്തെ ധൂമകേതുവിനെയാണിപ്പോൾ സന്ദർശിച്ചത്. 2004ൽ വൈൽഡ്

ഇതുവരെ

കൂടുതൽ‍ കാണിക്കുക