പോസ്റ്റുകള്‍

മാർച്ച്, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പരാജിതതാരകമേ നിന്നിലുണ്ടോ ജീവന്റെ തുണ്ടുകൾ?

ഇമേജ്
       ഭൌമേതര ജീവനെ കുറിച്ചുള്ള ആകാംക്ഷകൾ എന്നും ശാസ്ത്രലോകത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് പല സിദ്ധാന്തങ്ങളും രൂപം കൊണ്ടിട്ടുമുണ്ട്. ഇപ്പോൾ പുതിയൊരു ആശയവുമായി വന്നിരിക്കുകയാണ് റൊമാനിയയിലെ ബുക്കാറെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ വിയോറൽ ബാദെസ്ക്യു. തവിട്ടുകുള്ളന്മാരിലും ഒഴുകുന്ന ഗ്രഹങ്ങളിലും ഭൂമിയിലേതിൽ നിന്നും വ്യത്യസ്തമായ ഇനത്തിലുള്ള ജീവൻ ഉണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ വാദം.      അണുകേന്ദ്രപ്രതിപ്രവർത്തനം നടത്താ‍നാവശ്യമായ ദ്രവ്യത്തെ സമാഹരിക്കാനാവാത്തതു കൊണ്ട് ഒരു നക്ഷത്രമാകാൻ കഴിയാതെ പോയ പ്രപഞ്ചവസ്തുക്കളാണ് തവിട്ടുകുള്ളന്മാർ(brown dwarf). ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഇടയിലാണ് ഇവയുടെ സ്ഥാനം. രൂപം കൊണ്ട കാലത്തു തന്നെ മാതൃനക്ഷത്രത്തിന്റെ ആകർഷണത്തിൽ നിന്ന് രക്ഷപ്പെട്ട് നക്ഷത്രാന്തരീയ മേഖലയിൽ അലഞ്ഞു നടക്കുന്ന ഗ്രഹങ്ങളാണ് ഒഴുകുന്ന ഗ്രഹങ്ങൾ. ഇവയിൽ രാസ‌ഈഥൈനിന്റെ സമുദ്രം തന്നെ കണ്ടേക്കാമെന്നാണ് ബാദെസ്ക്യു പറയുന്നത്. ഭൂമിയിലെ ജലാധിഷ്ഠിത ജീവനിൽ നിന്നു വ്യത്യസ്തമായ ഇനം ജീവകണങ്ങൾ ഈ ഈഥൈൻ സമുദ്രത്തിൽ ഉണ്ടാകുമത്രെ. 2010 ആഗസ്തിലെ പ്ലാനറ്ററി ആന്റ് സ്പേസ് സയൻസ് ജേർണലിലാണ് ഈ

മെസ്സഞ്ചറിൽ നിന്നുള്ള ആദ്യചിത്രം ലഭ്യമായി

ഇമേജ്
credit; NASA      മെസ്സഞ്ചർ ബഹിരാകാശപേടകത്തിൽ നിന്നുള്ള ബുധന്റെ ആദ്യചിത്രം ലഭ്യമായി. ഇനി 363 ചിത്രങ്ങൾ കൂടി നാളെ ലഭിക്കുമെന്ന് നാസ അറിയിച്ചു. ഇതിന്റെ ഡൌൺലിങ്കിംഗ് ആരംഭിച്ചു. ബുധന്റെ ഇത്രയും അടുത്തുനിന്നുള്ള ചിത്രങ്ങൾ ആദ്യമായാണ് ലഭിക്കുന്നത്. മെർക്കുറി ഡ്യുവൽ ഇമേജിംഗ് സിസ്റ്റത്തിലെ(MDIS) വൈഡ് ആംഗിൾ കാമറ(WAC) ഉപയോഗിച്ചാണ് ചിത്രങ്ങൾ എടുക്കുന്നത്.      ചിത്രത്തിന്റെ മുകൾ ഭാഗത്ത് കാണുന്നത് ഡിബസ്സി ഗർത്തം ആണ്. 80 കി.മീറ്റർ ആണ് ഇതിന്റെ വ്യാസം. മുകളിൽ കാണുന്നത് മെറ്റാബി ഗർത്തമാണ്. ഡിബസ്സിയെക്കാൾ ചെറിയ ഗർത്തമാണിത്. ബുധന്റെ ദക്ഷിണധ്രുവത്തിനു മുകളിൽ നിന്നാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. ഇതു വരെയും ഈ ഭാഗത്തിന്റെ ചിത്രങ്ങൾ ബഹിരാകാശപേടകങ്ങൾ ഉപയോഗിച്ച് എടുക്കാൻ കഴിഞ്ഞിട്ടില്ല.       അടുത്ത മൂന്നു ദിവസങ്ങൾക്കുള്ളിൽ 1185 ചിത്രങ്ങൾ കൂടി മെസ്സഞ്ചർ അയക്കും. ഏപ്രിൽ 4നു ഒരു വർഷം നീണ്ടുനിൽക്കുന്ന ബുധന്റെ ഗ്ലോബൽ മാപ്പിങ് തുടങ്ങും. ഇതിന്റെ ഭാഗമായി 75000ത്തിലേറെ ചിത്രങ്ങളായിരിക്കും മെസ്സഞ്ചർ ഭൂമിയിലേക്കയക്കുക. മെസ്സഞ്ചറിന്റെ വെബ് സൈറ്റിൽ നിന്നും ഇവ ലഭ്യമാകും.

മാനത്തൊരു വേട്ടനായ

ഇമേജ്
      ഇപ്പോൾ ആകാശത്ത് കാണാൻ കഴിയുന്ന മനോഹരമായ ഒരു നക്ഷത്രക്കൂട്ടമാണ് കാനിസ് മേജർ അഥവാ ബൃഹത്ശ്വാനൻ. കാനിസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം നായ എന്നാണ്. ഒറിയൺ എന്ന വേട്ടക്കാരന്റെ പ്രധാന വേട്ടനായയാണത്രെ ഇത്. ഒറിയൺ നക്ഷത്രഗണത്തിന്റെ ബെൽറ്റിനെ താഴേക്കു നീട്ടിയാൽ തിളക്കമുള്ള ഒരു നക്ഷത്രത്തിലെത്താൻ കഴിയും. ഇതാണ് സിറിയസ്. ഇത് നായയുടെ കണ്ണാണ്. ചിത്രം നോക്കി മറ്റു നക്ഷത്രങ്ങളെ കൂടി കണ്ടെത്താം. ഇവയെല്ലാം ചേർത്ത് ഒരു നായയുടെ ചിത്രം സങ്കല്പിക്കാവുന്നാതാണ്. ഭാരതീയർ ഇതിനെ ദേവശൂനി എന്നാണ് വിളിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള നക്ഷത്ര കാറ്റലോഗിൽ കാനിസ് മേജറും ഉണ്ടായിരുന്നു.        പുരാതന ഗ്രീസുകാർ വേനൽക്കാലത്തെ ശ്വാനദിനങ്ങൾ(Dog Days) എന്നു വിളിച്ചിരുന്നു. വേനൽച്ചൂടു കാരണം നായ്ക്കൾ ഭ്രാന്തു പിടിച്ചതു പോലെ ഓടി നടക്കുമായിരുന്നതു കൊണ്ടാണ് അവർ ഇങ്ങനെ വിളിച്ചിരുന്നത്. ഈ കാലത്തു തന്നെയാണ് സിറിയസ്സിനെ തലക്കു മുകളിൽ കാണാനാകുമായിരുന്നതും. അതുകൊണ്ട് ഈ നക്ഷത്രത്തെ ശ്വാനതാരം(Dog Star) എന്നും വിളിച്ചിരുന്നു. പുരാതന ഈജിപ്റ്റുകാർ സിറിയസ്സിനെ കൃഷിയുമായി ബന്ധപ്പെടുത്തി. സൂര്യോദ

സൂര്യന്റെ അഞ്ച് മടങ്ങ് പിണ്ഡവുമായി ഒരു തമോദ്വാരം

ഇമേജ്
            സൂര്യന്റെ അഞ്ചു മടങ്ങ് പിണ്ഡമുള്ള ഒരു തമോദ്വാരം കണ്ടെത്തിയിരിക്കുന്നു ഇൻസ്റ്റിട്യൂട്ടോ ഡി ആസ്ട്രോഫിസിക്കാ ഡി കനാറിയാസി(IAC)ലെ ഒരു സംഘം ശാസ്ത്രജ്നർ. സൂര്യന്റെ 5.4 മടങ്ങ് പിണ്ഡമുള്ള ഈ തമോദ്വാരം XTE J1859+226 എന്ന ബൈനറി സിസ്റ്റത്തിലെ ഒരംഗമാണ്. ഗ്രാൻ ടെലസ്കോപ്പിയോ കനാറിയാസ് (GAT)  ഉപയോഗിച്ചാണ് ഇതിന്റെ സ്പെക്ട്രോസ്കോപിക് വിശകലനങ്ങൾ നടത്തിയത്.       ബൈനറി നക്ഷത്രവ്യവസ്ഥയിലെ ഒന്ന് സാധാരണ നക്ഷത്രവും മറ്റേത് ഒരു തമോദ്വാരമോ അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രമോ ആയിരിക്കും. ഇതിലെ തമോദ്വാരം അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രം സാധാരണ നക്ഷത്രത്തിലെ പദാർത്ഥത്തെ വലിച്ചെടുക്കും. ഇങ്ങനെ പദാർത്ഥത്തെ വലിച്ചെടുക്കുമ്പോൾ ആ ഭാഗത്തു നിന്ന് ശക്തമായ എക്സ് റേ വികിരണങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ ഗലക്സിയിൽ തമോദ്വാരങ്ങളുള്ള ഇരുപതോളം ഇരട്ട നക്ഷത്രവ്യവസ്ഥകൾ കണ്ടെത്തിയിട്ടുണ്ട്. വൾപിക്കുല എന്ന നക്ഷത്രഗണത്തിന്റെ ദിശയിലാണ് XTE J 1859+226 എന്ന ഈ എക്സ് റേ ബൈനറി സിസ്റ്റം സ്ഥിതി ചെയ്യുന്നത്. 1999ലാണ് ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. 12 വർഷത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇതിലൊന്ന് തമോദ്വാരമാണ് എന്ന വസ്തുത സ്ഥിരീകരിച്ചത്.  

ഉണ്ടോ എവിടെയെങ്കിലും നമ്മളെ പോലെ ചിലർ

ഇമേജ്
     മറ്റേതെങ്കിലും ഗ്രഹങ്ങളിൽ എവിടെയെങ്കിലും ഉണ്ടാകുമോ ഭൂമിയിലെ പോലെ ഒരു ജൈവവൈവിദ്ധ്യം ? മനുഷ്യരെക്കാൾ ഉയർന്ന സാംസ്കാരികജീവിതം നയിക്കുന്നവർ ? വർഷങ്ങളായി സാധാരണക്കാരിലും ശാസ്ത്രജ്നരിലും ഒരു പോലെ താല്പര്യമുളവക്കാക്കിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഏതെങ്കിലും ഒരു ഗ്രഹത്തിൽ ഇത് പോലെയുള്ള ജീവസാന്നിദ്ധ്യമുണ്ടോ എന്ന് കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ശാസ്ത്രജ്നർ വർഷങ്ങളായി അതിനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുക തന്നെയാണ്. പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ഒരു ഗ്രഹത്തെ ശക്തിയേറിയ ടെലിസ്കോപ്പുകൾ കൊണ്ടു പോലും നോക്കുക്കാണുക എന്നത് അസ്സാദ്ധ്യമായ കാര്യമാണ്. പിന്നെ എങ്ങനെയാണ് അതിൽ ജീവനുണ്ടോ എന്നു മനസ്സിലാക്കുന്നത് ? ചില സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളെയാണവർ കണ്ടെത്താൻ ശ്രമിക്കുന്നത്.      ഭൂമിയിലെ നമ്മുടെ അനുഭവം വെച്ച് ജീവൻ നിലനിൽക്കാൻ വളരെ അത്യാവശ്യമുള്ള വസ്തുവാണ് ദ്രാവകരൂപത്തിലുള്ള ജലം. ജലം ദ്രാവകരൂപത്തിൽ നിലനിൽക്കണമെങ്കിൽ അനുകൂലമായ താപനില അത്യാവശ്യമാണ്. ഇതാകട്ടെ വളരെ നേരിയ ഒരു

സന്ദേശവാഹകൻ ബുധനെ സമീപിക്കുന്നു

ഇമേജ്
credit: NASA      വ്യാഴത്തെയും ശനിയെയും കുറിച്ചു പോലും വളരെയേറെ വിവരങ്ങൾ അറിയാമെന്നിരിക്കെ അവയെക്കാൾ വളരെ അടുത്തു കിടക്കുന്ന ബുധനെ കുറിച്ച് നമുക്ക് പരിമിതമായ വിവരങ്ങൾ മാത്രമെയുള്ളു. ഇതിന്റെ പ്രധാന കാരണം ബുധൻ സൂര്യന്റെ വളരെ അടുത്താണ് എന്നതാണ്. വർഷങ്ങൾക്കു മുമ്പ് മാരിനർ പേടകമാണ് ബുധനെ കുറിച്ച് പഠിക്കാൻ ചില ശ്രമങ്ങൾ നടത്തിയത്. പിന്നെ ഭൂമിയിൽ നിന്നുള്ള ദൂരദർശിനികൾ ഉപയോഗിച്ചും. എന്നിട്ടും അഞ്ചു ശതമാനത്തിൽ കൂടുതൽ വിവരങ്ങൾ നേടാൻ നമുക്കു കഴിഞ്ഞിട്ടില്ല. ഈ അവസരത്തിലാണ് മെസ്സഞ്ചർ ( MESSENGER - MErcury Surface, Space ENvironment, GEochemistry and Ranging) ബുധനെ സമീപിക്കുന്നത്. പതിനേഴാം തിയ്യതി വെള്ളിയാഴ്ച മെസ്സഞ്ചർ ബുധന്റെ ഭ്രമണപഥത്തിലേക്കു കടക്കും.      മെസ്സഞ്ചറിലെ Mercury Atmosphere and Surface Composition Spectrometer(MASCS) എന്ന ഉപകരണമാണ് ബുധനെ കുറിച്ച് ഏറെ വിവരങ്ങൾ സമ്പാദിക്കാൻ സഹായിക്കുക. ബുധനിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തെയും പുറത്തു വരുന്ന ആറ്റങ്ങളെയും ചാർജ്ജിതകണങ്ങളായ അയോണുകളെയും കുറിച്ചുള്ള വിവരങ്ങൾ ഈ ഉപകരണം നമുക്കു നൽകും.       പ്രതിഫലിതപ്രകാശത്തിന്റെ സ്പെക്ട്രം പ

സൂപ്പർ മൂൺ പ്രതിഭാസവും സുനാമിയും

ഇമേജ്
       ലോകം പുതിയൊരു ഭയത്തിന്റെ മുകളിലാണിപ്പോൾ. മാർച്ച് 19 എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നാണു പറയുന്നത്. അതിന്റെ മുന്നോടിയാണ് ജപ്പാനിലെ സുനാമി എന്നും വാർത്തകൾ. ഇപ്പോഴേ ഇങ്ങനെയായാൽ പത്തൊമ്പതാം തിയ്യതി എന്തായിരിക്കും അവസ്ഥ? ഭയപ്പെടാൻ ഇതിലും അധികം എന്തെങ്കിലും വേണോ?      യഥാർത്ഥത്തിൽ എന്താണ് സൂപ്പർ മൂൺ? സൂപ്പർ മൂണും ഭൂകമ്പവും തമ്മിലെന്താണ് ബന്ധം? റിച്ചാർഡ് നോളെ എന്ന ഒരു ജ്യോതിഷിയാണ് സൂപ്പർ മൂൺ(super moon) ആശയം മുന്നോട്ടു വെക്കുന്നത്. ഇതിന് ജ്യോതിശാസ്ത്രവുമായി ഒരു ബന്ധവുമില്ല. ചന്ദ്രൻ ഭൂമിയോടടുക്കുന്ന ദിവസം തന്നെ പൌർണ്ണമിയും വരുന്നതിനെയാണ് നോളെ സൂപ്പർ മൂൺ എന്നു വിശേഷിപ്പിച്ചത്. അന്നേ ദിവസം ചന്ദ്രനെ സാധാരണ കാണുന്നതിനെക്കാൾ അല്പം കൂടി വലുപ്പത്തിൽ കാണാൻ കഴിയും. ഇങ്ങനെ വരുന്ന ദിവസങ്ങളിൽ ഭൂമിയിൽ പ്രകൃതിദുരന്തങ്ങൾ കൂടുതലായുണ്ടാ‍വും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ഈ മാസം പത്തൊമ്പതാം തിയ്യതിയിലെ പൌർണ്ണമി ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസമായതിനാൽ അന്ന് വൻ‌ദുരന്തങ്ങൾ ഉണ്ടാകുമത്രെ.      ചന്ദ്രന്റെ ഭ്രമണപഥം ദീർഘവൃത്താകൃതിയായതു കൊണ്ടും മാസത്തിലൊരിക്കൽ ഭൂമിയെ പ്രദക

വ്യാഴത്തിന്റെ ചൂടൻ ചങ്ങാതി

ഇമേജ്
credit: NASA       വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ശാസ്ത്രജ്നരുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയ ഉപഗ്രഹമാണ് എൻസിലാഡസ്. മഞ്ഞു മൂടിക്കിടക്കുന്ന പ്രതലത്തിനു തൊട്ടുതാഴെ ദ്രാവകാവസ്ഥയിലുള്ള ജലമുണ്ടെന്ന കണ്ടെത്തലാണ് എൻസിലാഡസിനെ ശ്രദ്ധേയമാക്കിയത്. ജീവന്റെ സാന്നിദ്ധ്യത്തിന് അത്യാവശ്യമായ ഒരു ഘടകമാണല്ലോ ജലം. പല ഉപഗ്രഹ ചിത്രങ്ങളിലും ജലം പുറത്തേക്ക് ചീ‍റ്റിത്തെറിക്കുന്നതിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്.       ഇപ്പോൾ എൻസിലാഡസ് വീണ്ടും ശാസ്ത്രലോകത്ത് ചർച്ചയായിരിക്കുകയാണ്. ഇതിന്റെ ഉയർന്ന അളവിലുള്ള ചൂടാണ് ഇപ്പോൾ ചർച്ചയിലിടം പിടിച്ചിരിക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ വളരെ ഉയർന്ന തോതിലുള്ള താപമാണത്രെ ഈ ഗ്രഹം ഉൽ‌പാദിപ്പിക്കുന്നത്. ഏതാണ്ട് 15.8 ഗീഗാ വാട്ട്! 20 തെർമ്മൽ പവർ സ്റ്റേഷനുകൾ ഉല്പാദിപ്പിക്കുന്നതിനു തുല്യമായ ഊർജ്ജം!!  ജേർണൽ ഓഫ് ജിയോഫിസിക്കൽ റിസേർചിന്റെ മാർച് 4 ലക്കത്തിലാണ് ഈ പഠനഫലം പുറത്തു വന്നിട്ടുള്ളത്. അമേരിക്കയിലെ സൌത്ത് വെസ്റ്റ് ഇൻസ്റ്റിട്യൂട്ടിലെ കാർലി ഹോവെറ്റും സംഘവുമാണ് ഈ പഠനം നടത്തിയത്.      2005ൽ തന്നെ എൻസിലാഡസിന്റെ താപനിലയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. ഭൂമിശാസ്ത്രപര

സ്പിറ്റ്സർ നുള്ളിയെടുത്ത സൂര്യകാന്തി

ഇമേജ്
credit : JPL      വളരെ മനോഹരമായ ഒരു സ്പൈറൽ ഗാലക്സിയാണ് സൺഫ്ലവർ ഗാലക്സി. സ്പിറ്റ്സർ സ്പേസ് ടെലസ്കോപ് അതിന്റെ ഇൻഫ്രാറെഡ് കാമറ ഉപയോഗിച്ച് എടുത്ത ചിത്രമാണിത്. M 63 എന്നും ഇത് അറിയപ്പെടുന്നുണ്ട്. ദൃശ്യപ്രകാശം ഉപയോഗിച്ചെടുത്ത ചിത്രങ്ങളെക്കാൾ വ്യക്തതയുള്ളതാണ് ഈ ചിത്രം. ധൂളീപടലങ്ങൾക്കിടയിലൂടെ നുഴഞ്ഞിറങ്ങാനുള്ള ഇൻഫ്രാറെഡ് കിരണങ്ങളുടെ ശേഷിയാണ് ഈ ചിത്രമെടുക്കുന്നതിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതു കൊണ്ടാണ് ഇതിന്റെ ഓരോ കരങ്ങളും ഇത്രയും വ്യക്തതയോടെ കാണാൻ കഴിയുന്നത്. നക്ഷത്രസാന്ദ്രത കൂടിയ പ്രദേശങ്ങളാണ് ചുവന്ന നിറത്തിൽ കാണുന്നത്.      M 51 എന്ന ഗാലക്സി ഗണത്തിലെ ഒരു ഗാലക്സിയാണ് സൺഫ്ലവർ. ഭൂമിയിൽ നിന്ന് 37 പ്രകാശവർഷം അകലെ കിടക്കുന്ന ഇത് വിശ്വകദ്രു (Canis Venatici) എന്ന നക്ഷത്രഗണത്തിന്റെ ദിശയിലാണ് കാണപ്പെടുന്നത്. ചാൾസ് മെസ്സിയറിന്റെ സുഹൃത്തായ പിയറി മഖെയിൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1779 ജൂൺ 4നാണ് ഈ ഗാലക്സിയെ കണ്ടെത്തുന്നത്. അന്നേ ദിവസം തന്നെ മെസ്സിയർ അദ്ദേഹത്തിന്റെ കാറ്റലോഗിൽ അറുപത്തിമൂന്നാമത്തെ  ബഹിരാകാശവസ്തുവായി ഇതിനെ രേഖപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ റോസ് പ്രഭു ഇതിന്റെ സ്പൈറൽ ഘട

ഇതുവരെ

കൂടുതൽ‍ കാണിക്കുക