പോസ്റ്റുകള്‍

2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഡിസംബറിലെ ആകാശം

ഇമേജ്
ഡിസംബർ മാസത്തിൽ രാത്രി 8.30ന് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്.

ജീവരേണുക്കൾ തേടി ചൊവ്വയിലേക്കു വീണ്ടും

ഇമേജ്
ഇരുപത്തിയാറാം തിയ്യതി നാസയുടെ പുതിയ ചൊവ്വാ പര്യവേക്ഷണപേടകമായ ക്യൂറിയോസിറ്റി ഭൂമിയിൽ നിന്നും കുതിക്കും. ചൊവ്വയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് അവിടെ ജീവന്റെ തരികൾ വല്ലതും കിടപ്പുണ്ടോ എന്ന്. ചൊവ്വജീവികളെ കുറിച്ചുള്ള കഥകൾ ഒരു കാലത്ത് ധാരാളമായി ഇറങ്ങിയിരുന്നു. ചൊവ്വയിലെ ചാലുകൾ കണ്ടെത്തിയതായി വന്ന വാർത്തയായിരുന്നു ഈ കഥകൾക്ക് കാരണമായത്. ഈ ചാലുകളിലൂടെ വെള്ളമൊഴുകുന്നുണ്ടെന്നും അവിടെ മനുഷ്യരെക്കാൾ വികസിച്ച ജീവികൾ ഉണ്ടെന്നും അവർ കൃഷി ചെയ്യുന്നുണ്ടെന്നുമെല്ലാം ആ കാലങ്ങളിൽ പ്രചരിച്ചു. ഭൂമിയെ അക്രമിക്കാൻ വരുന്ന ചൊവ്വാ ജീവികളെ കുറിച്ചും കഥകളുണ്ടാക്കി. പക്ഷെ ഇപ്പോൾ നമുക്കറിയാം ഇതെല്ലാം വെറും കഥകളാണെന്ന്. പിന്നെ എന്തിനാണിങ്ങനെയൊരു യാത്ര? ജീവസാന്നിദ്ധ്യം തേടി ചെമ്പൻ ഗ്രഹത്തിലേക്ക്! മനുഷ്യന്റെ ജിജ്ഞാസക്ക് അതിരുകളില്ല എന്നതു തന്നെയാണ് ഒരു കാരണം. ഈ ജിജ്ഞാസയാണ് പുതിയ ചോദ്യങ്ങളിലേക്കും പുതിയ ഉത്തരങ്ങളിലേക്കും അവനെ എത്തിക്കുന്നത്. ചൊവ്വയിൽ ഉയർന്ന ജീവരൂപങ്ങൾ ഇല്ല എന്ന കാര്യം ഉറപ്പായതാണെങ്കിലും മൈക്രോബിയൽ തലത്തിലുള്ള ജീവന്റെ ശേഷിപ്പുകൾ ഉണ്ടായെങ്കിലോ എന്ന ജിജ്ഞാസയിൽ "ക്യൂറിയ

ചന്ദ്രന്റെ പുതിയ മാപ് റെഡി

ഇമേജ്
credit: NASA ചന്ദ്രന്റ കൂടുതൽ വ്യക്തതയുള്ള മാപ് നാസ പ്രസിദ്ധീകരിച്ചു. ലൂണാർ റക്കണൈസൻസ് ഓർബിറ്ററിൽ(LRO) നിന്നും ലഭിച്ച ഇമേജുകൾ ഉപയോഗിച്ചാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്. 328 അടി കൃത്യതയാണ് ഇതിന് അവകാശപ്പെടുന്നത്.

നവംബറിലെ ആകാശം

ഇമേജ്
നവംബർ മാസം രാത്രി 8 മണിക്ക് കേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്.

ഹബിൾ 18 കുള്ളൻ താരാപഥങ്ങളെ കൂടി കണ്ടെത്തി

ഇമേജ്
credit: NASA വർഷങ്ങൾക്കിടയിലൂടെ പിറകോട്ടു പോകാൻ കഴിഞ്ഞാൽ നമുക്ക് ഗതകാല സംഭവങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും. അതിന് ഏതായാലും കഴിയില്ലെങ്കിലും ചിലകാര്യങ്ങളിലെങ്കിലും പിറകിലേക്ക് ഒളിഞ്ഞു നോക്കാൻ ഇപ്പോൾ നമുക്ക് കഴിയും. അങ്ങനെ കഴിയുന്ന ഒരു കാര്യമാണ് രാത്രിയിലെ ആകാശം കാണുമ്പോൾ സംഭവിക്കുന്നത്. അതിവിദൂരസ്ഥമായ നക്ഷത്രങ്ങളെ കാണുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ കാണുന്നത് എത്രയോ വർഷങ്ങൾക്കു മുമ്പുള്ള നക്ഷത്രങ്ങളെയാണ്. എട്ടു പ്രകാശവർഷങ്ങൾക്കപ്പുറത്തു കിടക്കുന്ന സിറിയസ്സിനെ നോക്കുമ്പോൾ എട്ടു വർഷങ്ങൾക്കു മുമ്പുള്ള സിറിയസ്സിനെയാണ് നമ്മൾ കാണുന്നത്. ഇങ്ങനെ ആയിരത്തിലേറെ വർഷങ്ങൾക്കപ്പുറത്തേക്കാണ് നാം ഓരോ ദിവസവും നോക്കുന്നത്. ഇനിയും പിറകിലേക്ക് നോക്കണമെങ്കിൽ അതിനുതകുന്ന ദൂരദർശിനികൾ ഉപയോഗിക്കാം. മനുഷ്യന്റെ ജിജ്ഞാസക്ക് അവസാനമില്ലാത്തതു കൊണ്ട് കൂടുതൽ കൂടുതൽ അകലങ്ങൾ കാണുവാൻ പുതിയ ദൂരദർശിനികൾ നിർമ്മിച്ചു കൊണ്ടിരിക്കും. അത്തരത്തിലൊന്നാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി . ഇതിലൂടെ തുറന്നു കിട്ടിയത് പ്രപഞ്ചത്തിലെ അനന്ത വിസ്മയങ്ങളാണ്. ഇപ്പോഴിതാ ഹബിളിൽ നിന്ന് പുതിയ വാർത്ത- നക്ഷത്രരൂപീകരണം നടന്നുകൊണ്ടിരിക്കുന്ന18 കുള്ളൻ താരാപഥ

ഭൂമിക്കടുത്തു കൂടി ഒരു ഛിന്നഗ്രഹം കടന്നു പോകുന്നു

ഇമേജ്
നമുക്കടുത്തേക്ക് ഒരു ഛിന്നഗ്രഹം വരുന്നുണ്ട് കേട്ടോ. ഏതായാലും ഭൂമിയിലേക്ക് വരാൻ ഇപ്പോൾ ഉദ്ദേശ്യമില്ലത്രെ. അടുത്തു കൂടെ കടന്നു പോകുന്നേയുള്ളു. ഭൂമിയിലുള്ളവർക്ക് ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കേണ്ട എന്നാണ് കക്ഷിയുടെ തീരുമാനം. ഒരു വേലിയേറ്റം പോലും സൃഷ്ടിക്കാൻ പോകുന്നില്ലത്രെ. അതുകൊണ്ട് നമുക്ക് ഇതൊരു ഒരു വിഷയമേ ആകുന്നില്ല. പക്ഷെ ജ്യോതിശാസ്ത്രജ്ഞന്മാർക്ക് ഇത് വലിയൊരു സംഭവം തന്നെയാണ്. ഒരു ഛിന്നഗ്രഹത്തെ അടുത്ത് പരിശോധിക്കാൻ കിട്ടിയ അപൂർവ്വ അവസരമാണിത്. ഇത് പരമാവധി ഉപയോഗിക്കാൻ തന്നെയാണ് അവരുടെ തീരുമാനം. ഗോൾഡ് സ്റ്റോണിലെയും അരിസിബോയിലെയും ദൂരദർശിനികൾ ഇപ്പോഴേ നിരീക്ഷണം തുടങ്ങിക്കഴിഞ്ഞു. ഇനി 2028ലേ ഇങ്ങനെയൊരു അവസരം ഒത്തു വരികയുള്ളു. അതുകൊണ്ട് ഇത് മിസ്സാക്കരുതല്ലോ. 400 മീറ്റർ മാത്രം വലിപ്പമുള്ള ഒരു ഛിന്നഗ്രഹമാണ് YU55. ഇത് നവംബർ എട്ടാം തിയ്യതി ഇന്ത്യൻ സമയം രാവിലെ 4.58ന് ഭൂമിയുടെ 3,24,600 കി.മീറ്റർ അകലെ കൂടി കടന്നു പോകും. ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തെക്കാൾ കുറവാണിത്. 2010ലെ അരിസിബോ റഡാർ നിരീക്ഷണങ്ങളിൽ നിന്ന് ഇതിന് ഏതാണ്ട് ഗോളാകൃതിയാണ് എന്നു മനസ്സിലായിട്ടുണ്ട്. ഒരു പ്രാവശ്യം സ്വയം ഭ്ര

ഫെർമി ഒരു മില്ലിസെക്കന്റ് പൾസാറിനെ കൂടി കണ്ടെത്തി

ഇമേജ്
credit: NASA ഫെർമി ഗാമാ-റേ ബഹിരാകാശ ദൂരദർശിനിയിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ഒരു സംഘം ശാസ്ത്രജ്ഞർ ശക്തമായ ഒരു മില്ലിസെക്കന്റ് പൾസാറിനെ കൂടി കണ്ടെത്തി. ഇതേ സമയത്തു തന്നെ മറ്റൊരു സംഘം ശാസ്ത്രജ്ഞർ ഫെർമി ഡാറ്റ ഉപയോഗിച്ച് ഒമ്പത് പൾസാറുകളെയും കണ്ടെത്തി. ഇതോടെ ഫെർമി വിവരങ്ങളുപയോഗിച്ച് കണ്ടെത്തുന്ന പൾസാറുകളുടെ എണ്ണം നൂറു കടന്നു. നിശ്ചിത ഇടവേളകളിൽ വൈദ്യുത കാന്തിക ഊർജ്ജം പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്ന ന്യൂട്രോൺ താരങ്ങളാണ് പൾസാറുകൾ . പൾസാറുകൾ തമോദ്വാരങ്ങളാകുവാൻ സാദ്ധ്യതയുള്ള നക്ഷത്രങ്ങളായതു കൊണ്ട് ശാസ്ത്രജ്ഞർക്ക് ഇവ വളരെ പ്രിയപ്പെട്ടവയാണ്. ഭൂമിയേക്കാൾ ശതകോടി മടങ്ങായിരിക്കും ഇതിന്റെ പിണ്ഡമെങ്കിലും വലിപ്പം ഇവിടത്തെ ഒരു സാധാരണ പട്ടണത്തോളം മാത്രമേ വരൂ. ഇതിലെ ഒരു ടീസ്പൂൺ ദ്രവ്യത്തിന്റെ ഭാരം നമ്മുടെ എവറസ്റ്റ് കൊടുമുടിയുടെ ഭാരത്തിനു തുല്യമായിരിക്കും. ഇപ്പോൾ കണ്ടെത്തിയ പൾസാറുകളിൽ ഒന്ന് വളരെയേറെ സാന്ദ്രത കൂടിയതും വേഗതയേറിയതുമാണ്. ഒരു സെക്കന്റിൽ ഇത് 43,000 തവണയാണ് കറങ്ങുന്നത്. മില്ലിസെക്കന്റ് പൾസാറുകൾ എന്നറിയപ്പെടുന്ന ഇവ സാധാരണയായി ഇരട്ട നക്ഷത്രങ്ങളായിരിക്കും. ഇവയിലൊന്ന് ഒരു സാധാരണ നക്

അകലെയൊരു നക്ഷത്രം ചിറകു വിടർത്തുന്നു

ഇമേജ്
credit: NASA നാനൂറു വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ ആകാശത്തേക്ക് ദൂരദർശിനിക്കുഴൽ വെച്ചു നോക്കാൻ തുടങ്ങിയതോടെ നക്ഷത്ര വൈവിധ്യങ്ങൾ ഓരോന്നായി കാണാനും അതിൽ അത്ഭുതം കൊള്ളാനും തുടങ്ങി. നക്ഷത്രങ്ങളെല്ലാം ഒരേ തരക്കാരല്ല എന്നു അവ പല തരത്തിലുള്ളവയാണ് എന്നും തിരിച്ചറിഞ്ഞു. കുള്ളൻ നക്ഷത്രങ്ങൾ, ഭീമൻ നക്ഷത്രങ്ങൾ, ഇരട്ട നക്ഷത്രങ്ങൾ, മരിച്ചവ, പൊട്ടിത്തെറിക്കുന്നവ തുടങ്ങിയവയുടെ കൂട്ടത്തിലേക്ക് ഇതാ പുതിയൊരവതാരം കൂടി. നക്ഷത്രം ചിറകു വിടർത്തുന്നതു പോലെ തോന്നുന്ന രണ്ടു വലയ ഹസ്തങ്ങളുമായി(spiral arms) ഒരു പുതിയ ഇനം നക്ഷത്രത്തെ ഹവായിയിലെ National Astronomical Observatory of Japanന്റെ കീഴിലുള്ള സുബാരു ദൂരദർശിനി ഉപയോഗിച്ചു കണ്ടെത്തിയിരിക്കുന്നു. SAO 206462 എന്ന് പേരിട്ടിരിക്കുന്ന ഈ നക്ഷത്രം ഭൂമിയിൽ നിന്ന് 400 പ്രകാശവർഷം അകലെ ലുപസ് നക്ഷത്രഗണത്തിൽ സ്ഥിതിചെയ്യുന്നു. ഇതിനെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന നക്ഷത്രബാഹ്യ പടലം(circumstellar disk- നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന പൊടിയും വാതകവും നിറഞ്ഞ പടലം) ശാസ്ത്രജ്ഞരുടെ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. പ്ലൂട്ടോയുടെ ഭ്രമണപഥത്തിനെക്കാൾ രണ്ടു മടങ്ങു വിസ്താരമുള്ള ഇതിനുള്ളി

നവംബറിലെ ആകാശവിശേഷങ്ങൾ

ഇമേജ്
ഉൽക്കാവർഷം, ഒരു ഭാഗിക സൂര്യഗ്രഹണം(കേരളത്തിൽ ദൃശ്യമല്ല) എന്നിവയാണ് ഈ മാസത്തെ പ്രധാന വിശേഷങ്ങൾ. ഒന്നാം അർദ്ധചന്ദ്രൻ ഈ മാസത്തെ ഒന്നാമത്തെ അർദ്ധചന്ദ്രൻ രണ്ടാം തിയ്യതിയിൽ കാണാനാകും. ഉച്ചക്കു രണ്ടു മണിയോടെയാണ് ഇത് ഉദിക്കുക. പൗർണ്ണമി പത്താം തിയ്യതിയിലാണ് പൗർണ്ണമി. ഇന്ത്യയിൽ ഇത് കാർത്തിക പൂർണ്ണിമ എന്നറിയപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ Hunter's Moon, Beaver Moon, Frost Moon, Snow Moon എന്നീ പേരുകളിൽ അറിയപ്പെടുന്നു. സൂര്യൻ അസ്തമിക്കുമ്പോൾ ഉദിക്കുകയും സൂര്യൻ ഉദിക്കുമ്പോൾ അസ്തമിക്കുകയും ചെയ്യുന്നതിനാൽ രാത്രി മുഴുവൻ ആകാശത്തു കാണാൻ കഴിയും. രണ്ടാം അർദ്ധചന്ദ്രൻ ഈ മാസത്തെ രണ്ടാമത്തെ അർദ്ധചന്ദ്രൻ പതിനെട്ടാം തിയ്യതി  അർദ്ധരാത്രിയിൽ ഉദിക്കും. മകം നക്ഷത്രത്തിലായിരിക്കും ചന്ദ്രന്റെ സ്ഥാനം. അമാവാസി ഇരുപത്തി അഞ്ചാം തിയ്യതിയാണ് അമാവാസി. ഈ ദിവസം സാധാരത്തേതിനേക്കാൾ കൂടുതൽ സൂര്യനോട് അടുത്താണ് ചന്ദ്രന്റെ സ്ഥാനം. സൂര്യോദയത്തിനു തൊട്ടുമുമ്പായി കിഴക്കെ ആകാശത്തും സൂര്യാസ്ഥമനം കഴിഞ്ഞ ഉടൻ പടിഞ്ഞാറൻ ആകാശത്തും വളരെ നേർത്ത ഒരു കലയായി അല്പനേരം ചന്ദ്രനെ കാണാൻ കഴിയും. ഗരാദ് ധൂമകേതു ഗരാദ് ധൂമകേതുവിനെ

ബുധനിൽ ഗുഹകൾ കണ്ടെത്തി

ഇമേജ്
Credit: NASA നാസയുടെ മെസ്സഞ്ചർ ബഹിരാകാശപേടകം ജ്യോതിശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്ചയാണ് ഈ ആഴ്ച പങ്കിട്ടത്. ബുധനിലെ വലിയ ഗുഹകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുതിയതായി കിട്ടിയിട്ടുള്ളത്. ഇത് വളരെയേറെ അത്ഭുതകരമാണ് എന്നാണ് ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിലെ ഗവേഷകനായ ഡേവിഡ് ബ്ലിവെറ്റ് പറയുന്നത്. കാരണം ബുധനിൽ അന്തരീക്ഷമില്ലാത്തതു കൊണ്ട് ഇവിടെ കാറ്റോ മഴയോ ഉണ്ടാവാനുള്ള സാധ്യത ഒട്ടും തന്നെ ഇല്ല. അതുകൊണ്ട് ജലപാതത്താലും മറ്റും സൃഷ്ടിക്കപ്പെടുന്ന ഗഹ്വരങ്ങൾ ബുധനിൽ ഉണ്ടാവുന്നില്ല. ഭൂമിയിലെ ഗുഹകൾ പ്രധാനമായും ഇങ്ങനെ രൂപം കൊണ്ടവയാണ്. അതുകൊണ്ടുതന്നെ ബുധനിലെ ഗുഹാസൃഷ്ടിക്കു കാരണമായി വർത്തിച്ചത് മറ്റെന്തെങ്കിലുമായിരിക്കണം. അത് എന്തെന്നുള്ള കണ്ടെത്തൽ ശാസ്ത്രജ്ഞരുടെ മുന്നിലുള്ള പുതിയ വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. ഈ ഗുഹകൾക്ക് 60 അടി മുതൽ രണ്ടര കി.മീറ്റർ വരെ നീളവും 60 മുതൽ 120 അടി വരെ ആഴവുമുണ്ട്. ചൊവ്വയിലും ഇതുപോലെയുള്ള ഗുഹകൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇവയെല്ലാം ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ മഞ്ഞു പാളികൾക്കിടയിലാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ബുധനിലാവട്ടെ കടുപ്പമേറിയ പാറകളിലാണ് ഈ ഗുഹകൾ  ഉള്ളത

ഒരായിരം സമുദ്രങ്ങളിലെ ജലവുമായി ദൂരെദൂരെയൊരു നക്ഷത്രം

ഇമേജ്
Credit: ESA/NASA TW ഹൈഡ്രെ- 175 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു നക്ഷത്രമാണ്. ഇതിനു ചുറ്റും ശകലിത പദാർത്ഥങ്ങളുടെ ഒരു വലയമുണ്ട്(proto planetary disc). ഇവയാണ് പിന്നീട് ഗ്രഹങ്ങളായി രൂപം കൊള്ളുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹെർഷൽ ബഹിരാകാശ ദൂരദർശിനി ഇതിനെ ഒന്നു കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത് ഭൂമിയിലെ സമുദ്രങ്ങളെ പോലെയുള്ള ഒരായിരം സമുദ്രങ്ങളിൽ ഉൾക്കൊള്ളാവുന്നത്രയും ജലമാണ്. ദ്രാവകരൂപത്തിലല്ല വാതകരൂപത്തിൽ. ഇതിനുള്ളിൽ ഐസും പാറയും ചേർന്ന ഗ്രഹശകലങ്ങളും (planetasimals). ഇവ കൂടിച്ചേർന്നാണ് പിന്നീട് ഗ്രഹങ്ങൾ രൂപം കൊള്ളുന്നത്. TW ഹൈഡ്രെ ബാല്യം പിന്നിടുന്ന ഒരു നക്ഷത്രമാണ്. 5-10 ദശലക്ഷം വർഷങ്ങൾക്കിടയിലായിരിക്കും ഇതിന്റെ പ്രായം എന്നാണ് കണക്കാക്കിയിരിക്കുന്നത്. സൗരയൂഥരൂപീകരണത്തിനു ശേഷം ഭൂമിയിലേക്ക് ജലം വന്നത് സൗരയൂഥത്തെ വലയം ചെയ്തു കിടക്കുന്ന കൂയിപ്പർ വലയത്തിൽ നിന്നായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇതിനെ ശരിവെക്കുന്ന  തെളിവ് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഹെർഷൽ പുറത്തു വിട്ടിരുന്നു. ഈ നിഗമനത്തെ ഉറപ്പിക്കാൻ സഹായിക്കുന്ന കൂടുതൽ തെളിവുകൾ പുതിയ കണ്ടെത്തലിൽ നിന്നും ലഭിക്കുമെന്ന് കരുതുന്നു. കൂടുലറിയാൻ:-

വാൽനക്ഷത്രപ്പെരുമഴ- ഇവിടെയല്ല കേട്ടോ.

ഇമേജ്
Image credit: NASA/JPL-Caltech വാൽനക്ഷത്രങ്ങൾ ധാരയായി വന്നുവീഴുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. എന്തു രസമായിരിക്കും അല്ലേ! അത്തരമൊരു സംഗതി നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയിരിക്കുന്നു. ഇവിടെയൊന്നുമല്ല. അങ്ങു ദൂരെ ഏകദേശം 60 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈറ്റാ കൊർവി എന്ന നക്ഷത്രത്തിനെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളിലാണ് വാൽനക്ഷത്രങ്ങൾ തുടർച്ചയായി പതിച്ചു കൊണ്ടിരിക്കുന്നത്. പണ്ട് ഭൂമിയിലും ഇതു പോലെ വാൽനക്ഷത്രങ്ങൾ പതിച്ചിരുന്നുവത്രെ. മഞ്ഞും പാറയും മാത്രമായ ഇവയിൽ നിന്നാണ് ഭൂമിയിൽ ജലവും ജീവനും വന്നത് എന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഇതിനു സമാനമായ ബോംബിങാണത്രെ ഈറ്റാ കാർവിയിലും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ നക്ഷത്രത്തിനു ചുറ്റും ധാരാളം ശകലിത പദാർത്ഥങ്ങൾ നിറഞ്ഞ ഒരു വലയവും കണ്ടെത്തിയിട്ടുണ്ട്. വാൽനക്ഷത്രങ്ങളുടെ ജന്മസ്ഥലമാകാം ഈ പ്രദേശം. ഇവിടെ നിന്നു വരുന്ന വാൽനക്ഷത്രങ്ങൾ, ഭൂമിയെ പോലെ ഒരു ഗ്രഹം ഈറ്റാ കൊർവിക്കുണ്ടെങ്കിൽ അതിനെ ഇടിക്കാനുള്ള സാദ്ധ്യതയും ധാരാളമുണ്ട്. ഒരു ബില്യൻ വർഷത്തെ പ്രായമാണ് ശാസ്ത്രജ്ഞർ ഇതിനു കണക്കാക്കിയിരിക്കുന്നത്. ആന്തരസൗരയൂഥത്തിലേക്ക് അതിവിദൂരഹിമഖണ്ഡങ്ങ

കരീന നെബുല

ഇമേജ്
credit: NASA            നക്ഷത്രങ്ങൾ ഇപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്ന നെബുലകളിൽ ഒന്നാണ് കരീന നെബുല. ഭൂമിയിൽ നിന്ന് 75,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്ഥാനം ആകാശഗംഗയിലെ സജിറ്റാറിയസ്-കരീന ഹസ്തത്തിലാണ്. ചന്ദ്ര എക്സ് റേ ഓബ്സർവേറ്ററി 14,000ലേറെ നക്ഷത്രങ്ങളെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.      ചന്ദ്ര ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെബുലയിലെ Trumpler 15 എന്നറിയപ്പെടുന്ന ഭാഗത്ത് വലിയ നക്ഷത്രങ്ങളിൽ പലതും നശിച്ചു പോയിരിക്കുന്നു എന് ന നിഗമനത്തിലാണ് ശാസ്ത്രജ്ഞരിപ്പോൾ . ഈ ഭാഗത്തു നിന്നുള്ള എക്സ്-റേ നിർഗ്ഗമനം പ്രതീക്ഷിച്ച അളവിലില്ല എന്നതാണ് അവരെ ഈ നിഗമനത്തിൽ എത്തിച്ച ഒരു കാരണം. സൂപ്പർ നോവ സ്ഫോടനങ്ങളിലൂടെ ഇവിടെയുള്ള വൻനക്ഷത്രങ്ങൾ തകർന്നു പോയിരിക്കാമെന്നാണ് കരുതുന്നത്. ആറു ന്യൂട്രോൺ നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞതും ഇതിനു തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു. പിണ്ഡം കൂടിയ നക്ഷത്രങ്ങൾ സൂപ്പർ നോവ സ്ഫോടനത്തിനു ശേഷം ആയിത്തീരുന്ന അവസ്ഥയാണ് ന്യൂട്രോൺ നക്ഷത്രമെന്നത്.  മുൻകാല നിരീക്ഷണങ്ങളിൽ ഒരു സൂപ്പർ നോവ മാത്രമെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നുള്ളു.

ഒക്ടോബറിലെ ആകാശം

ഇമേജ്
ഒക്ടോബർ മാസം പതിനഞ്ചാം തിയ്യതിയിൽ രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണുന്ന ആകാശ ദൃശ്യമാണിത്. എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വൃശ്ചികം, ഭാദ്രപദം എന്നീ രാശികൾ ഇപ്പോൾ കാണാം.

ചൊവ്വ: ഒരു വീഡിയോ ദൃശ്യം

ഇമേജ്
     ചൊവ്വയുടെ പ്രതല ദൃശ്യങ്ങൾ വീഡിയോ രൂപത്തിൽ. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓപ്പർച്യൂണിറ്റി വിക്ടോറിയ ഗർത്തം മുതൽ എൻഡവർ ഗർത്തം വരെ നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. ചരിത്രമായി മാറിയ ഈ 21 കി.മീറ്റർ യാത്രയുടെ ദൈർഘ്യം 2008 മുതൽ 2010 വരെയുള്ള മൂന്നു വർഷങ്ങളായിരുന്നു. യാത്രക്കിടയിൽ ശേഖരിച്ച 309 ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ വീഡിയോ നിർമ്മിച്ചിട്ടുള്ളത്.      എൻഡവർ ഗർത്തത്തിന്റെ വക്കും ചൊവ്വയുടെ ചക്രവാളവും ഉപരിതലത്തിലെ ഉയർച്ച താഴ്ചകളും കുഞ്ഞു ഗർത്തങ്ങളും ചിത്രങ്ങളിൽ കാണാൻ കഴിയും. യാത്രക്കു ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ വാഹനം വഴിമാറിപ്പോകുന്നതായും ദൃശ്യങ്ങളിൽ നിന്നു മനസ്സിലാകും. സൗണ്ട് ട്രാക്കും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാ ഉപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ ഓപ്പർച്യൂണിറ്റിക്കുണ്ടാകുന്ന ചലനങ്ങളിൽ നിന്നുണ്ടാകുന്നതാണ് ഈ ശബ്ദം. ഉറച്ച പാറപോലെയുള്ള പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കൂടുതൽ ശബ്ദവും മണൽ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കുറഞ്ഞ ശബ്ദവും കേൾക്കാം.     ഓപ്പർച്യൂണിറ്റിയുടെയും അതിന്റെ കൂട്ടുവാഹനമായ സ്പിരിറ്റിന്റെയും മൂന്നു മാസത്തെ പ്രാഥമിക ദൗത്യം 2004 ഏപ്രിൽ മാസത

ഭൂമിയിലേക്ക് ഇടിച്ചിറങ്ങിയ സമുദ്രം

ഇമേജ്
ക്രെഡിറ്റ്‌: നാസ       സഗരപുത്രന്മാർ പാതാളഗർത്തം കുഴിച്ചിട്ടാണ് സമുദ്രം ഉണ്ടായതെന്ന് പുരാണങ്ങളിൽ പറയുമ്പോൾ ഭൂഗർഭത്തിൽ നിന്നുയർന്നു വന്നതാണെന്നും ആകാശത്തു നിന്നും ഒഴുകിയിറങ്ങിയതാണെന്നുമുള്ള രണ്ടഭിപ്രായങ്ങൾ ശാസ്ത്രലോകത്ത് സജ്ജീവമായുണ്ട്. രണ്ടു കൂട്ടർക്കും അവരുടേതായ കാരണങ്ങളും അവതരിപ്പിക്കാനുണ്ട്.      ഇതാ ഇപ്പോൾ ഭൂമിയിലെ സമുദ്രജലം ആകാശത്തു നിന്നെത്തിയതാണെന്നുള്ളതിന് പുതിയ തെളിവുകളുമായെത്തിയിരിക്കുന്നു ഒരു വിഭാഗം ശാസ്ത്രജ്ഞർ. ബഹിരാകാശത്തു നിന്നു പറന്നെത്തിയ വലിയ മഞ്ഞുകട്ടകളായിരിക്കാം ഭൂമിയിലെ സമുദ്രങ്ങൾക്ക് ആദികാരണമെന്ന് ഇവർ വിശ്വസിക്കുന്നു.      യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹെർഷൽ ഇൻഫ്രാറെഡ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നും ലഭിച്ച പുതിയ വിവരങ്ങളാണ് സമുദ്രങ്ങൾ ബഹിരാകാശത്തു നിന്ന് വിരുന്ന് വന്നവരാണ് എന്നതിന് പുതിയ തെളിവുകളാവുന്നത്. വാൽനക്ഷത്രങ്ങളിലടങ്ങിയിട്ടുള്ള ജലത്തിന്റെ ഘടനയും ഭൂമിയിലെ സമുദ്രജലത്തിന്റെ ഘടനയും ഒന്നു തന്നെയാണ് എന്നതാണ് പുതിയ നിഗമനങ്ങൾക്കടിസ്ഥാനം. "പുതിയ കണ്ടെത്തലുകൾ ഭൂമിയിലെ വൻജലശേഖരത്തിനു പിന്നിൽ വാൽനക്ഷത്രങ്ങൾക്കുള്ള പങ്കു കൂടി വെളിപ്പെടുത്തുന്നതാണ്" കാലിഫോർ

ബുധനെ കുറിച്ച് പുതിയ വിവരങ്ങൾ

ഇമേജ്
ബുധനിലെ 97കി.മീറ്റർ വ്യാസമുള്ള ത്യാഗരാജ ഗർത്തം      ബുധനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന MESSENGERൽ നിന്ന് കുറെയേറെ പുതിയ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിരിക്കുന്നു. ബുധോപരിതലത്തിൽ അഗ്നിപർവ്വത സ്ഫോടനവും ലാവാപ്രവാഹവും ഉണ്ടായതിന്റെ തെളിവുകളാണ് ശാസ്ത്രജ്നർ പുറത്തു വിട്ടിരിക്കുന്നത്. ആദ്യമായി ബുധനെ പരിക്രമണം ചെയ്യുന്ന ബഹിരാകാശ പേടകമാണ് MESSENGER (MErcury Surface, Space ENvironment, GEochemistry, and Ranging spacecraft).      പുതിയ വിവരങ്ങൾ കാണിക്കുന്നത് ബുധന്റെ ഉത്തരധ്രുവപ്രദേശത്ത് വളരെ വിശാലമായ ലാവാസമതലം രൂപപ്പെട്ടിട്ടുണ്ട് എന്നാണ്. ഗ്രഹത്തിന്റെ ആകെ പ്രതല വിസ്തീർണ്ണത്തിന്റെ 6 ശതമാനം വരും ഇത്. കൂടിയ തോതിലുള്ള ലാവാപ്രവാഹം മൂലമോ ഉരുകിയ പാറകൾ ഘനീഭവിച്ചതു മൂലമോ ആയിരിക്കും ഈ മിനുസമാർന്ന സമതലം രൂപം കൊണ്ടിരിക്കുക. അഗ്നിപർവ്വത സ്ഫോടനം മൂലമുണ്ടായ കുന്നുകളും വിശാലമായ താഴ്വരകളും കണ്ടെത്തിയിട്ടുണ്ട്. ബുധോപരിതലത്തിൽ പരന്നു കിടക്കുന്ന ആഴമില്ലാത്ത ചെറുകുഴികളും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. "hollows" എന്നാണ് ശാസ്ത്രജ്നർ ഇതിനു നൽകിയിട്ടുള്ള സാങ്കേതിക നാമം.      ബുധോപരിതലത്തിന്റെ രാസഘടനയും ശാസ്ത്

പ്രകാശവേഗതയെ മറികടന്നു

ഇമേജ്
സേണിലെ ലാർജ് ഹാഡ്രോൺ കൊളൈഡർ      അവസാനം അതും സംഭവിച്ചു. അസംഭവ്യമെന്നു കരുതിയിരുന്നതു തന്നെ. പ്രകാശവേഗതയെ മറികടക്കാൻ കഴിയില്ല എന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള വിശ്വാസമാണ് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നത്. മൂന്നു ലക്ഷത്തോടടുത്ത വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശത്തെ വെല്ലാൻ മറ്റൊന്നിനുമാവില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഈ ധാരണ തകർക്കുന്നതായിരുന്നു സേണിൽ നിന്ന് ഇന്നു പുറത്തു വന്ന റിപ്പോർട്ട്.      സേണിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ (LHC) ഭാഗമായ ഗ്രാന്റ് സെസ്സോ റിസർച്ച് ഫെസിലിറ്റിയിലെ ശാസ്ത്രജ്നരാണ് പ്രകാശാതിവേഗത്തിൽ സഞ്ചരിച്ച ന്യൂട്രിനോകളെ കണ്ടെത്തിയതായി അറിയിച്ചത്. കഴിഞ്ഞ ഒരു വർഷ കാലയളവിനുള്ളിൽ 15,000 ന്യൂട്രിനോ ബീമുകളാണ് സേണിൽ നിന്ന് ഭൂമിക്കടിയിലുള്ള തുരംഗത്തിലൂടെ ഇറ്റലിയിലെ ഗ്രാന്റ് സെസ്സോയിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഡിറ്റക്റ്ററുകളിലേക്ക് പായിച്ചു വിട്ടത്. പ്രകാശവേഗതയെക്കാൾ 60 നാനോസെക്കന്റ് കൂടുതൽ വേഗതയിലാണ് ഈ ന്യൂട്രിനോകൾ 730 കി.മീറ്റർ ദൂരം താണ്ടിയത്. നമ്മളെ സംബന്ധിച്ചിടത്തോളം ഇത് സങ്കല്പിക്കാൻ പോലും കഴിയാത്ത അത്ര ചെറിയ വ്യത്യാസമാണ്. പക്ഷെ കണഭൌതികത്തിൽ ഇത് വളരെ വലിയ ചലനങ്ങളായിരി

വെസ്റ്റയുടെ പ്രഭാതദൃശ്യങ്ങൾ

ഇമേജ്
credit: NASA      ആസ്ട്രോയ്ഡ് ബെൽറ്റിലെ രണ്ടാമത്തെ വലിയ വസ്തുവാണ് വെസ്റ്റ. ഇതിനെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് ഡോൺ (Dawn). ഈ ദൗത്യത്തെ കുറിച്ച് മുമ്പ് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു.      ഇപ്പോൾ വെസ്റ്റയുടെ ഒരു വീഡിയോ ചിത്രം ലഭ്യമായിട്ടുണ്ട്. സൗരയൂഥത്തിലെ ഈ അത്ഭുത വസ്തുവിനെ കുറിച്ചുള്ള കുറെ വിവരങ്ങൾ ഈ വീഡിയോയിൽ ലഭ്യമാണ്. ഇതിൽ വെസ്റ്റയുടെ ഉത്തരധ്രുവം ഇരുണ്ടു കാണാം. ഭൂമിയിലേതു പോലെ ഋതുഭേദങ്ങൾ വെസ്റ്റക്കുമുണ്ട്. ഇപ്പോൾ അവിടെ ശൈത്യകാലമാണ്. മാത്രമല്ല സൂര്യനുദിക്കാത്ത പ്രദേശം കൂടിയാണ് വെസ്റ്റയുടെ ഉത്തരധ്രുവം.      ഈ വീഡിയോയുടെ മറ്റൊരു പ്രത്യേകത ദക്ഷിണധ്രുവം പ്രത്യേകം വലയത്തിനുള്ളിലാക്കി കാണിക്കുന്നുണ്ട് എന്നതാണ്. കഴിഞ്ഞ വർഷം ഹബ്ബിൾ ടെലസ്കോപ് എടുത്ത ഈ പ്രദേശത്തിന്റെ ചിത്രം കണ്ടതിനു ശേഷം ജ്യോതിശാസ്ത്രജ്നന്മാർ വളരെ ആകാംഷയോടെ കാത്തിരുന്നതാണ് ഈ പ്രദേശത്തിന്റെ ഒരു ക്ലോസ് അപ് ചിത്രത്തിനു വേണ്ടി. വൃത്തത്തിനുള്ളിൽ കാണുന്നത് കി.മീറ്ററുകളോളം വിസ്തൃതിയുള്ള ഒരു പ്രദേശമാണ്. ഇവിടെ കുത്തനെ ഉയർന്നു കാണുന്ന പർവ്വതം സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ്. ഏകദേശം

രണ്ട് സൂര്യന്മാർക്ക് ഒരു ഗ്രഹം

ഇമേജ്
    ദിവസവും രണ്ട് സൂര്യോദയവും അസ്തമയവും കാണാൻ കഴിയുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. എങ്ങനെയുണ്ടായിരിക്കും? പക്ഷെ അങ്ങനെ സംഭവിക്കണമെങ്കിൽ ഒരു ഗ്രഹത്തിന് രണ്ടു സൂര്യന്മാർ വേണ്ടിവരും. രണ്ടു സൂര്യന്മാർക്കു ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ സങ്കൽപ്പിച്ചു നോക്കൂ. ഇത്രയും കാലം അതൊരു സങ്കൽപ്പം മാത്രമായിരുന്നു. എന്നാൽ ഇപ്പൊഴത് യാഥാർത്ഥ്യമായിരിക്കുന്നു.      നമ്മുടെ സൗരയൂഥത്തിനു പുറത്ത് ഭൂസമാന ഗ്രഹങ്ങളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള നാസയുടെ കെപ്ലർ ദൗത്യം രണ്ടു സൂര്യന്മാരെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നു. ഭൂമിയിൽ നിന്ന് 200 പ്രകാശവർഷം അകലെ കിടക്കുന്ന കെപ്ലർ 16 എന്നറിയപ്പെടുന്ന സൗരയൂഥത്തിലാണ് ഈ അത്ഭുത പ്രതിഭാസം. ഈ കണ്ടെത്തൽ ഒരു പുതിയ തരം ഗ്രഹവ്യവസ്ഥയെ കുറിച്ചുള്ള അറിവാണ് നമുക്കു തരുന്നത്. പരസ്പരം ഭ്രമണം ചെയ്യുന്ന നക്ഷത്രങ്ങളെയാണ് ഇരട്ട നക്ഷത്രങ്ങൾ എന്നു പറയുന്നത്. പ്രപഞ്ചത്തിൽ ഭൂരിഭാഗം നക്ഷത്രങ്ങളും ഈ വിഭാഗത്തിൽ പെടുന്നവയാണ്. എന്നാൽ ഇവയെ കേന്ദ്രമാക്കിയുള്ള ഒരു ഗ്രഹവ്യവസ്ഥ ഇതു വരെയും കണ്ടെത്തിയിരുന്നില്ല. കെപ്ലർ 16b എന്ന ഗ്രഹത്തിന്റെ കണ്ടെത്തൽ ആ കുറവു നികത്തിയി

ഓണാശംസകൾ!!!

ഇമേജ്

സൗരയൂഥത്തിലൂടെ ഒരു സൗജന്യയാത്ര

ഇമേജ്
     വൈക്കം ചന്ദ്രശേഖരൻ നായരുടെ ഏറെ നിരൂപകശ്രദ്ധ നേടാത്ത ഒരു നോവലാണ് സ്‌മൃതികാവ്യം. ഇതിൽ മാ എന്ന പെൺകുട്ടി സ്പെയ്സിലൂടെയും സമയത്തിലൂടെയും സഞ്ചരിക്കുന്നു. അതു പോലെ ഒന്നു സഞ്ചരിക്കാനായെങ്കിൽ എന്ന് അത് വായിച്ച കാലത്ത് എനിക്കും തോന്നിയിരുന്നു. അസ്സാദ്ധ്യമായത് സാദ്ധ്യമാക്കാൻ കഴിയുന്നത്  സ്വപ്നങ്ങൾക്കു മാത്രമാണല്ലോ. പക്ഷെ ഇപ്പോഴിതാ അതിന് ഒരു പുതിയ വഴി തുറന്നിരിക്കുന്നു.      “ Eyes on the Solar System ” എന്ന പേരിൽ ഒരു നാസ ഒരു പുതിയ വെബ് അപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു. ഇനി ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സൗരയൂഥത്തിലൂടെ യാത്ര ചെയ്യാം. ഒട്ടും പണച്ചെലവില്ലാതെ തന്നെ! അമ്പതു കൊല്ലം മുമ്പുള്ള കാലത്തിലൂടെയും അമ്പതു കൊല്ലത്തിനു ശേഷമുള്ള കാലത്തിലൂടെയും വേണമെങ്കിൽ യാത്ര ചെയ്യാം!!  വോയേജറിന്റെ കൂടെയോ കാസ്സിനിയുടെ കൂടെയോ യാത്ര ചെയ്യാം!!! നാസയുടെ ജെറ്റ് പ്രൊപൽഷൻ ലാബറട്ടറി  പുറത്തിറക്കിയിട്ടുള്ള ഒരു സൗജന്യ പ്ലഗ്ഗിൻ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി. കൂടുതലറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ...

രത്നം കൊണ്ടൊരു ഗ്രഹം

ഇമേജ്
credit: MPIfR       രത്നങ്ങൾ എന്നും നമുക്ക് അത്ഭുതമാണ്. അവ അത്രക്ക്  അപൂർവ്വമാണ് എന്നതു തന്നെയായിരിക്കാം ഒരു കാരണം. എന്നാൽ ഒരു ഗ്രഹം പൂർണ്ണമായും രത്നം തന്നെയായാലോ? അപ്പോൾ അത്ഭുതം ഇരട്ടിക്കുകയേയുള്ളു അല്ലേ? എന്നാൽ ഇതാ അത്തരം ഒരു അത്ഭുതം സംഭവിച്ചിരിക്കുന്നു. ആസ്ട്രേലിയയിലെ സ്വിൻബേൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സർ മാത്യു  ബെയിൽസിന്റെ നേതൃത്വത്തിലുള്ള ഒരു ശാസ്ത്രജ്ഞരാണ് ഈ ഗ്രഹത്തെ(Diamond Planet) കണ്ടെത്തിയതായി അവകാശപ്പെടുന്നത്.      PSR J1719-1438 എന്ന ഒരു പുതിയ പൾസാറിനെ നിരീക്ഷിക്കുന്നതിനിടയിലാണ് ഈ ശാസ്ത്രസംഘം പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. ഉയർന്ന ദ്രവ്യമാനവും ചെറിയ വ്യാസവുമുള്ള അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാണ്  പൾസാറുകൾ . ഇത്  വളരെ ഉയർന്ന തോതിൽ റേഡിയോ തരംഗങ്ങൾ പുറത്തു വിട്ടുകൊണ്ടിരിക്കും. ഇതിന്റെ കറങ്ങൽ കാരണം ലൈറ്റ്‌ഹൗസിൽ നിന്നു വരുന്ന പ്രകാശകിരണത്തെ പോലെ ഇടവിട്ടിടവിട്ടായിരിക്കും ഭൂമിയിലേക്ക് എത്തുക. ഇങ്ങനെ വരുന്ന റേഡിയോ തരംഗങ്ങളിൽ 130 മിനിറ്റ് ഇടവിട്ട് വ്യതികരണങ്ങൾ ഉണ്ടാകുന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടു. ഇതിൽ നിന്നാണ് ഒരു ഗ്രഹത്തിന്റെ സാന്നിദ്ധ്യം അവർ തിരിച

ഇതാ ഒരു തണുത്ത നക്ഷത്രം!

ഇമേജ്
     എന്നു പറഞ്ഞാൽ ഒരു നക്ഷത്രമല്ല. തണുത്തു പോയാൽ നക്ഷത്രമാവില്ലല്ലോ. അപ്പോൾ നക്ഷത്രം പോലെ ഒരു വസ്തു എന്നു പറയാം. ജ്വലന ശേഷിയില്ലാത്ത ഇത്തരം പദാർത്ഥങ്ങളെ തവിട്ടു കുള്ളന്മാർ എന്നു പറയും. അണുകേന്ദ്രസംലയനം നടത്താനാവശ്യമായ പിണ്ഡം സംഭരിക്കാനാവാത്തതു കൊണ്ട് സ്വയം ജ്വലിക്കാനാവാതെ പോയ ഹതഭാഗ്യനക്ഷത്രങ്ങളാണിവ. ഇവയിൽ തന്നെ ഏറെ തണുത്ത വിഭാഗമാണ്  Y സ്പെക്ട്രം ഗ്രൂപ്പിൽ വരുന്നവ. (Y dwarfs). ഇവക്കിടയിൽ നിന്നാണ് വളരെ കുറഞ്ഞ താപനിലയുള്ള ചിലരെ കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ താപനില എന്നു ഏകദേശം 25 ഡിഗ്രി സെന്റിഗ്രേഡ്! നമ്മുടെ ശരീരതാപത്തോളം!!      വളരെ കാലമായി ബഹിരാകാശ ശാസ്ത്രജ്ഞർ ഇവയെ തെരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.  WISE ദൂരദർശിനി ഉപയോഗിച്ചാണ് ഇതു സാധ്യമായത്. ആറെണ്ണത്തിനെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദൃശ്യപ്രകാശം ഉപയോഗിച്ച് ഇവയെ നിരീക്ഷിക്കുക അസാധ്യമാണ്. തരംഗദൈർഘ്യം കൂടിയ ഇൻഫ്രാ റെഡ് പ്രകാശമുപയോഗിച്ചാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്.       ജ്യോതിശാസ്ത്രജ്ഞന്മാരിൽ പ്രത്യേക താൽപര്യമുണർത്തുവയാണ് തവിട്ടു കുള്ളന്മാർ. നക്ഷത്രരൂപീകരണത്തെ കുറിച്ചു പഠിക്കുന്നതിനും

പണ്ടു പണ്ട് രണ്ട് അമ്പിളിമാമൻമാരുണ്ടായിരുന്നത്രെ!!!

ഇമേജ്
     ഇതൊരു മുത്തശ്ശിക്കഥയല്ല കേട്ടോ. ശാസ്ത്രജ്ഞന്മാർ കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് സമർത്ഥിച്ച ഒരു ഭൂതകാല സംഭവത്തെ കുറിച്ചാണ്  പറയുന്നത്. ഏതാണ്ട് നാല് ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിക്ക് രണ്ട് ചന്ദ്രന്മാരുണ്ടായിരുന്നത്രെ. പിന്നീട് അവ കൂട്ടിയിടിച്ച് ഒന്നായതാണ് ഇന്നു നാം കാണുന്ന ചന്ദ്രൻ എന്നു വിശദീകരിക്കുന്ന ഒരു പഠനം ആഗസ്റ്റ്  4ന്റെ നാച്വർ മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.      ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ വശം മറുവശത്തെ അപേക്ഷിച്ച് പർവ്വതങ്ങളും ഗർത്തങ്ങളും കുറഞ്ഞ് കൂടുതൽ നിരപ്പായിരിക്കുന്നതിന്റെ കാരണം ഇതാണത്രെ. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ചൊവ്വയോളം പോന്ന ഒരു പ്രാഗ്-ഗ്രഹം ഭൂമിയിൽ വന്നിടിച്ചതിന്റെ ഫലമായി തെറിച്ചു പോയ പദാർത്ഥങ്ങൾ കൂടിച്ചേർന്നാണ് ചന്ദ്രൻ ഉണ്ടായത് എന്നാണ് ചന്ദ്രോൽപത്തിയെ കുറിച്ച്  അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം. ഇങ്ങനെ തെറിച്ചു പോയ ശകലങ്ങൾ രണ്ടു ചന്ദ്രന്മാരായാണ് രൂപം കൊണ്ടത് എന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ഇതിൽ ചെറിയ ചന്ദ്രന്റെ വലിപ്പം വലിയതിന്റെ പതിമൂന്നിൽ ഒരു ഭാഗം മാത്രമായിരുന്നു.      ബർണെ യൂണിവേഴ്‌സിറ്റിയിലെ മാർട്ടിൻ ജൂട്സി, കാലിഫോർണിയ യൂണിവേഴ്‌സിറ്റി

ഓക്സിജൻ തന്മാത്രകളുടെ ഒളിച്ചുകളി അവസാനിക്കുന്നുവോ?

ഇമേജ്
credit: JPL         പ്രപഞ്ചത്തിലുള്ള മൂലകങ്ങളുടെ അളവെടുത്താൽ മൂന്നാം സ്ഥാനത്താണ് ഓക്സിജന്റെ സ്ഥാനം. എന്നാൽ തന്മാത്രാ രൂപത്തിലുള്ള ഓക്സിജനെ വളരെ കുറഞ്ഞ അളവിൽ മാത്രമെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു. നമ്മൾ ശ്വസിക്കുന്ന വായുവിൽ 20%ൽ താഴെ മാത്രമാണ് തന്മാത്രാ രൂപത്തിലുള്ള ഓക്സിജൻ കാണപ്പെടുന്നത്. സൗരയൂഥത്തിനു പുറത്തുള്ള സ്പയ്സിലാകട്ടെ ഇതു വരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല. എന്നാൽ അണുരൂപത്തിലുള്ള ഓക്സിജനെ ധാരാളമായി കാണപ്പെടുന്നുണ്ടു താനും.      ഇതിനൊരറുതി വരുത്തിയിരിക്കുകയാണ് ESA യുടെ ബഹിരാകാശ ദൂരദർശിനിയായ ഹെർഷൽ. അങ്ങു ദൂരെ ഓറിയൺ പടലത്തിൽ നക്ഷത്രങ്ങൾ രൂപമെടുത്തുകൊണ്ടിരിക്കുന്ന മേഖലയിലാണ് ഓക്സിജൻ തന്മാത്രകൾ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. '1770കളിൽ ഓക്സിജൻ കണ്ടുപിടിക്കപ്പെട്ടുവെങ്കിലും 230 വർഷങ്ങളിലേറെ കാത്തിരിക്കേണ്ടിവന്നു സ്പേസിലെ ഓക്സിജൻ തന്മാത്രകളുടെ അസ്ഥിത്വം തെളിയിക്കാൻ' എന്ന് നാസയുടെ ഹെർഷൽ പ്രോജക്ട് സൈന്റിസ്റ്റായ പോൾ ഗോൾഡ്‌സ്മിത്ത് പറഞ്ഞു. നാസയുടെ കൂടി സഹകരണത്തോടു കൂടി യൂറോപ്യൻ സ്പേസ് ഏജൻസി നടത്തുന്ന പ്രോജക്ടാണ് ഹെർഷൽ. 2007ൽ സ്വീഡന്റെ ഓഡിൻ ടെലസ്കോപ് ഓക്സിജൻ കണ്ടെത്തിയതായി

ശനിയിൽ കാലവർഷം!!!

ഇമേജ്
credit: ESA       ത്തിരി അതിശയോക്തി കൂട്ടി പറഞ്ഞതാ ട്ടോ. ന്നാലും ശനീല് മഴ ന്നൊക്കെ പറഞ്ഞാല് ഒരത്ഭുതന്യല്ലെ! ന്നാ ശ്ശി ന്റെവകേം ആയിക്കോട്ടെ ന്നങ്ങട്ട് വെച്ചു. കൊഴപ്പല്യാലോ. ണ്ടെങ്കി ഒന്നങ്ങട്ട് ക്ഷമിക്യാ. അല്ലാതെന്താ ചെയ്യാ?        അല്ലാ പ്പൊ പറഞ്ഞു വന്നതെന്താ? ശനീലെ മഴേടെ കാര്യല്ലെ? അതന്നെ. ന്നാ ബാക്കീം കൂടി അങ്ങട്ട് കേട്ടോളൂ ട്ടോ. കൊറേ കൊല്ലം മുമ്പന്നെ, കൃത്യായി പറഞ്ഞാ 1997ല്, ശാസ്ത്രജ്നന്മാര് ശനീടെ അന്തരീക്ഷത്തില് ജലബാഷ്പൊക്കെ കണ്ടെത്തീട്ട്ണ്ട്. എന്നാ ഇതെവിട്ന്നാ വര്ണത്‌ന്ന് എങ്ങന്യാ ണ്ടാവണത് ന്നൊന്നും ഈ വിദ്വാന്മാർക്കൊട്ടു മനസ്സിലായിട്ടുണ്ടായിര്‌ന്നില്യ. പ്പഴാണത്രെ അതിന്റെ ഗുട്ടൻസ് പിടി കിട്ട്യേത്.              ശനീടെ ഒരു ഉപഗ്രഹോണ്ട്. എൻസിലാഡസ് ന്നാ അതിന്റെ പേര്. ആളത്ര മോശക്കാരനൊന്ന്വല്ല. നമ്മട്യൊക്കെ അട്‌ക്കളേല് വെള്ളം അടച്ച് സൂക്ഷിക്ക്‌ണ പോല്യാ ആ വിദ്വാൻ വെള്ളം സൂക്ഷിച്ച് വെച്ചിരിക്കണതേ. പുറത്ത്‌ന്ന് നോക്യാ ഒന്നൂല്യ. വെറും മഞ്ഞ് മൂടിക്കെടക്കാന്നെ തോന്നൂ. ന്നാലോ ആ മഞ്ഞിന്റടീല് നെറച്ചും വെള്ളാത്രെ! ഇതെത്രേണ്ടാവും ന്ന ഒരു കണക്കും ആര്‌ടേം കയ്യില്‌ല്യ. ന്നാലും കുറേ  വെള്ളം മഞ്ഞ

അറിവിന്റെ പ്രഭാതം

ഇമേജ്
credit: NASA     നാസയുടെ ഡോൺ(Dawn) എന്ന ബഹിരാകാശ പേടകം ആസ്റ്ററോയ്‌ഡ് ബെൽറ്റിലെ ഭീമനായ വെസ്റ്റക്കു ചുറ്റും കറങ്ങി തുടങ്ങി. തുടർന്ന് അവയുടെ ക്ലോസ് അപ്പ് ചിത്രങ്ങൾ ഭൂമിയിലേക്ക് അയക്കാനും. ഭൂമിയിലെ ദൂരദർശിനികളിലൂടെയും മറ്റു ബഹിരാകാശ ദൂരദർശിനികളിലൂടെയും ലഭിച്ച ചിത്രങ്ങൾ മാത്രമേ ഇതു വരെയും നമ്മുടെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു. അവയാകട്ടെ ഇതിന്റെ ഉപരിതലത്തെ കുറിച്ചു പഠിക്കുന്നതിന് വേണ്ടത്ര ഉപയുക്തമാകാത്തവയും ആയിരുന്നു. ഇതിനാണ് ഇപ്പോൾ ഒരു പരിഹാരമായിരിക്കുന്നത്. ഈ ചിത്രങ്ങൾ വെസ്റ്റയിലെ പർവ്വതങ്ങളെയും ഗർത്തങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കു ലഭ്യമാക്കും. സൗരയൂഥത്തിന്റെ ആദ്യകാലത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും.      വെസ്റ്റയുടെ 16000കി.മീറ്റർ സമീപത്തു നിന്നുള്ള ദൃശ്യങ്ങളാണ് ഡോൺ ഇപ്പോൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് വെസ്റ്റയുടെ ഇത്രയും അടുത്തു നിന്നുള്ള ദൃശ്യങ്ങൾ കിട്ടുന്നത്. ആഗസ്റ്റു മുതൽ ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തു തുടങ്ങും. ഈ  പഠനങ്ങളിലൂടെ സൗരയൂഥത്തിന്റെ ആദ്യാധ്യായങ്ങളാണ് രചിക്കപ്പെടാൻ പോകുന്നത്.      530 കി.മീറ്ററാണ് ഇതിന്റെ വ്യാസം.ഭൂമിയിൽ നിന

ഇന്നാ പിടിച്ചോ പത്തു ഗ്രഹങ്ങൾ കൂടി

ഇമേജ്
credit: Oxford University       ഒരു അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘം പത്തു പുതിയ ഗ്രഹങ്ങളെ കൂടി സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയിരിക്കുന്നു. ഏതാനും ദശലക്ഷം വർഷം മാത്രം പ്രായമുള്ള നെപ്ട്യൂൺ സമാന ഗ്രഹങ്ങളും ഇതിൽ പെടും. നെപ്ട്യൂണിനെ കണ്ടെത്തിയതിനു ശേഷം അതിന്റെ ഒരു വർഷം പൂർത്തിയായ ഈ സമയത്തു തന്നെ നടത്തിയ ഈ കണ്ടെത്തൽ കൂടുതൽ കൗതുകം തരുന്നതാണ്.      ഈ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് ഉപയോഗിച്ചത് CoRoT (Convection, Rotation and Transits) എന്ന ബഹിരാകാശദൂരദർശിനിയാണ്. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ CNESനാണ് ഇതിന്റെ ഉടമസ്ഥാവകാശം.ജൂൺ 14ന് മാർസെയിലിൽ വെച്ചു നടന്ന രണ്ടാം കോറോട്ട് സിമ്പോസിയത്തിൽ വെച്ചാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പ്രഖ്യാപിച്ചത്.      ഇപ്പോൾ കണ്ടെത്തിയ പത്തു ഗ്രഹങ്ങളിൽ ഏഴെണ്ണം ചൂടൻ വ്യാഴം (hot jupiter) എന്ന വിഭാഗത്തിൽ പെടുന്നവയാണ്. മാത്രമല്ല ഇവ അസാധാരണമാം വിധം അടുത്തു കിടക്കുന്നവയും അതിദീർഘ ഭ്രമണപഥങ്ങളോടു കൂടിയവയും ആണ്. ഇവയിൽ ഒരെണ്ണം വളരെ പ്രായം കുറഞ്ഞ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മറ്റൊരു ഗ്രഹം ശനിയെക്കാൾ അല്പം വലിപ്പം കുറഞ്ഞതാണ്. ഇതിന്റെ തന്നെ രണ്ടു സഹഗ്രഹ

ബുധൻ ചിരിക്കുന്നു

ഇമേജ്
credit: NASA      ഇപ്പോൾ ബുധൻ ചിരിക്കുകയാണ്. തന്നെ കുറിച്ചുള്ള കുറെ വിവരങ്ങൾ ഭൂമിയിലെ ജിജ്ഞാസുക്കളായ മനുഷ്യർക്ക് കൈമാറിയ സന്തോഷത്തിൽ! വിവരങ്ങളറിയാൻ വേണ്ടി ഭൂമിയിൽ നിന്നെത്തിയ സന്ദേശവാഹകനെ ബുധൻ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. ആയിരക്കണക്കിനു ഫോട്ടോകളാണ് നിരവധി വിവരങ്ങളുമായി മെസ്സഞ്ചർ (MESSENGER) വഴി ഭൂമിയിലേക്കയച്ചത്.      കഴിഞ്ഞ മാർച്ച് 18 മുതൽ ബുധനെ വലംവെച്ചു തുടങ്ങിയ മെസ്സഞ്ചർ ഇതുവരെയും ലഭിക്കാത്ത അത്രയും കൃത്യതയുള്ള ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്. കൂടാതെ ബുധോപരിതലത്തിന്റെ രാസഘടന, ടോപ്പോഗ്രാഫി, കാന്തിക മണ്ഡലം തുടങ്ങിയവയെ കുറിച്ചും നിരവധി വിവരങ്ങൾ  ലഭ്യമാക്കിക്കഴിഞ്ഞു. രാസഘടന അതിന്റെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് കുറെ കൂടി അറിവു നൽകും. ടോപോഗ്രാഫിയെയും കാന്തികക്ഷേത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ ആന്തരികഘടനയെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും.      ആദ്യമായി ബുധന്റെ ഗ്ലോബൽ വിശദാംശങ്ങൾ തയ്യാറാക്കപ്പെടാൻ പോകുകയാണെന്ന് മെസ്സഞ്ചറിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ സീൻ സോളമൻ പറഞ്ഞു. ഇതു വരെ കണ്ടെത്താത്ത പുതിയ പല വിവരങ്ങളും പുറത്തു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.      ബുധ

സൗരരഹസ്യങ്ങൾ തുറക്കാൻ പ്രതലതരംഗങ്ങൾ

ഇമേജ്
ക്രെഡിറ്റ്‌: NASA      സൗരാന്തരീക്ഷത്തിലെ അമിതമായ താപനില എന്നും ശാസ്ത്രജ്ഞർക്ക് ഒരു പ്രഹേളികയായിരുന്നു. അതു തുറക്കാനുള്ള ഒരു അത്ഭുത താക്കോൽ കയ്യിൽ കിട്ടി എന്ന വിശ്വാസത്തിലാണ് ശാസ്ത്രജ്ഞർ. സൗരോപരിതലത്തിൽ പ്രതലതരംങ്ങൾ (surfer waves) കണ്ടെത്തിയതാണ് ഇപ്പോഴത്തെ പുതിയ പ്രതീക്ഷക്ക് കാരണമായിരിക്കുന്നത്. SDO (Solar Dynamic Observatory) ആണ് ഈ പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.      വ്യത്യസ്ത സാന്ദ്രതയിലോ വ്യത്യസ്ത വേഗതയിലോ ഉള്ള ദ്രാവകങ്ങളും വാതകങ്ങളും അവയുടെ പ്രതലങ്ങൾ പരസ്പരം ചേർന്നു വരുന്ന അവസ്തയിൽ ഊർജ്ജകൈമാറ്റം നടത്തുന്നു. സമുദ്രത്തിനു മീതെ ശക്തിയിൽ വീശുന്ന കാറ്റ് തിരമാലകളുടെ ശക്തിയും വേഗതയും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത് ഇങ്ങനെയാണ്. ആകാശത്തെ മേഘക്കൂട്ടങ്ങളിലും ശനിയുടെ വലയങ്ങൾക്കിടയിലും ഇത് നിരീക്ഷിച്ചിട്ടുണ്ട്. കെൽവിൻ-ഹെംഹോൾട്ട്സ് ഇൻസ്റ്റെബിലിറ്റി (KH ഇൻസ്റ്റെബിലിറ്റി) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷെ സൂര്യനിൽ ഇത് ഇതേവരെ നിരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. SDO ആണ് ഈ തരംഗങ്ങളെ കുറിച്ചുള്ള വിവരം ആദ്യമായി ശേഖരിക്കുന്നത്. 2010 ഏപ്രിൽ 8നായിരുന്നു SDO സൂര്യനിലെ പ്രതല തരംഗങ്ങളു

ഇതുവരെ

കൂടുതൽ‍ കാണിക്കുക