പോസ്റ്റുകള്‍

ജനുവരി, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചുവന്ന ഗ്രഹത്തിന്റെ ജാതകം മാറ്റിയെഴുതിയ എട്ടു വർഷങ്ങൾ

ഇമേജ്
വർഷങ്ങൾക്കു മുമ്പ് ചൊവ്വ ഭൂമിയിലുള്ളവർക്ക് ഒരത്ഭുതഗ്രഹമായിരുന്നു. ചൊവ്വാമനുഷ്യനെ കുറിച്ചും പറക്കും തളികകളെ കുറിച്ചുമുള്ള ധാരാളമായി വന്നുകൊണ്ടിരുന്നു. ഇവയെല്ലാം നേരിട്ടു കണ്ട മനുഷ്യർ പോലുമുണ്ടായി. പത്രങ്ങളിൽ ഇടക്കിടെ വാർത്തകൾ വന്നുകൊണ്ടിരുന്നു. ഇതിനെല്ലാം ഒരു പ്രധാനകാരണമായി വർത്തിച്ചത് ചൊവ്വയിൽ വെള്ളമൊഴുകുന്ന തോടുകളുണ്ടെന്ന സ്ഥിരീകരിക്കാത്ത ഒരു വാർത്തയായിരുന്നു. ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ നിന്നും അവിടെ കണ്ട ചാലുകളെ തെറ്റിദ്ധരിച്ചതിന്റെ ഫലമായിരുന്നു ഇത്. ഇതിനെ പൊലിപ്പിക്കാൻ പത്രങ്ങളും കല്പിതകഥാരചനക്കാരും ധാരാളമായുണ്ടായി. മനുഷ്യനെക്കാൾ ഉയർന്ന ജീവികളും വലിയതോതിലുള്ള കൃഷിയുമുണ്ടെന്നുവരെ ഇക്കൂട്ടർ പറഞ്ഞു പരത്തി. സാധാരണജനങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കാരണം ചൊവ്വയെപറ്റി അപ്പോഴും കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ഇതിനൊരന്ത്യം കുറിക്കുന്നതിന്റെ തുടക്കമായിരുന്നു 2004 ജനുവരി 24ന് ചൊവ്വയുടെ പ്രതലത്തിൽ ഓപ്പർച്യൂണിറ്റി എന്ന പേടകത്തിന്റെ ലാന്റിങ്. മൂന്ന് ആഴ്ചകൾക്കു ശേഷം ഇതിനു കൂട്ടായി സ്പിരിറ്റ് എന്ന പേടകവും ചുവന്ന ഗ്രഹത്തെ സ്പർശിച്ചു. തുടർന്നിങ്ങോട്ട് ചൊവ്വയെ കുറിച്ചുള്ള പ

വെസ്റ്റയിൽ ജലശേഖരമുണ്ടെന്ന്

ഇമേജ്
കടപ്പാട്: നാസ ഛിഹ്നഗ്രഹങ്ങളിൽ വലിപ്പം കൊണ്ട് രണ്ടാമനായ വെസ്റ്റയുടെ അന്തർഭാഗത്ത് ധാരാളം ജലമുണ്ടാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഘനീഭവിച്ച് മഞ്ഞുകട്ടകളായിട്ടായിരിക്കുമത്രെ ഇത് സ്ഥിതി ചെയ്യുന്നത്. ധ്രുവപ്രാദേശങ്ങളിൽ ഇതിന്റെ പ്രതലത്തിന്റെ അടിയിലായി ഘനീഭവിച്ച രൂപത്തിൽ ജലസാന്നിദ്ധ്യം ധാരാളമായുണ്ടാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗൊദാർദ്ദ് സ്പെയ്സ് ഫ്ലൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞനായ  തിമോത്തി സ്റ്റബ്ബ് പറഞ്ഞു. 530കി.മീറ്റർ മാത്രമാണ് വെസ്റ്റയുടെ വ്യാസം. ഇതിൽ സ്ഥിരമായി നിഴൽപ്രദേശത്തു കിടക്കുന്ന ഗർത്തങ്ങളൊന്നും തന്നെയില്ല. പ്രദക്ഷിണതലത്തോട് 27ഡിഗ്രി ചരിഞ്ഞ് സ്ഥിതിചെയ്യുന്ന ഇതിന് ഭൂമിയിലുള്ളതുപോലുള്ള ഋതുഭേദങ്ങളുണ്ട്. ഇതിനാൽ ഒരു വെസ്റ്റൻ വർഷത്തിനിടയിൽ(3.6 ഭൂവർഷം) ഇതിന്റെ എല്ലാ ഭാഗവും സൂര്യനഭിമുഖമായി വരും. ധ്രുവപ്രദേശങ്ങളിൽ മൈനസ് 129 ഡിഗ്രി സെൽഷ്യസും മദ്ധ്യരേഖാപ്രദേശത്ത് മൈനസ് 123 ഡിഗ്രി സെൽഷ്യസും ആണ് ഇതിന്റെ ശരാശരി താപനില. താരതമ്യേന താപനില കുറവായ ധ്രുവപ്രദേശങ്ങളിലായിരിക്കും ജലസാന്നിദ്ധ്യം കൂടുതലായുള്ളത്. ഇതിന്റെ പുറംഭാഗം വളരെയധികം വരണ്ടാണിരിക്കുന്നത്. അതുകൊണ്ട് വെസ്റ്റയിൽ ജലം ഉണ്ട

പ്ലാങ്ക് ദൗത്യം: ഒന്നാം ഘട്ടം അവസാനിച്ചു

ഇമേജ്
കടപ്പാട്: ESA പ്രപഞ്ചരഹസ്യങ്ങൾ തേടിയിറങ്ങിയ പ്ലാങ്ക് പേടകം അതിന്റെ പ്രധാന നിരീക്ഷണങ്ങൾ നടത്തിയതിനു ശേഷം പിൻവാങ്ങാൻ തുടങ്ങി. പ്രപഞ്ചത്തിന്റ ഉത്ഭവത്തെ കുറിച്ചും ആദിപ്രപഞ്ചത്തിന്റെ ഘടനയെ കുറിച്ചും പഠിക്കുന്നതിനു വേണ്ടി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകമാണ് പ്ലാങ്ക്. പ്രപഞ്ചോത്ഭവത്തെ കുറിച്ച് ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ച് ഭൂതകാലത്തിലൊരിക്കൽ പ്രപഞ്ചത്തിലിന്നുള്ള ഊർജ്ജമെല്ലാം വളരെ ചെറിയ വ്യാപ്തത്തിലും താപോർജ്ജം വളരെ ഉയർന്ന നിലയിലും ആയിരുന്നു. മഹാവിസ്ഫോടനത്തോടെ പ്രപഞ്ചത്തിന്റെ വ്യാപ്തം വർദ്ധിച്ചുവരികയും അതിനനുസരിച്ച് താപോർജ്ജം കുറഞ്ഞുവരികയും ചെയ്തു. പ്ലാങ്ക് സിദ്ധാന്തമനുസരിച്ച് ഊർജ്ജവികിരണത്തിന്റെ തരംഗദൈർഘ്യം താപമാനത്തിന് വിപരീതാനുപാതത്തിലായിരിക്കും.(അതായത് താപനില കുറയുന്നതിനനുസരിച്ച് തരംഗദൈർഘ്യം കൂടിവരും. തരംഗദൈർഘ്യം കൂടുക എന്നത് അതിന്റെ ഊർജ്ജനിലയിൽ വരുന്ന കുറവിനെയാണ് കാണിക്കുന്നത്). പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് താപമാനം കുറയുകയും തരംഗദൈർഘ്യം കൂടുകയും ചെയ്യും.  പ്രപഞ്ചോത്ഭസമയത്തുണ്ടായ വർണ്ണരാജിയിലെ (ഇതിനെ പ്രാപഞ്ചിക പശ്ചാത്തല വികിരണ

ഇതാ ഭൂമിയിൽ വീണ്ടുമൊരമ്പിളിത്തുണ്ട്

ഇമേജ്
കടപ്പാട്; Birger Rasmusse n      മാനത്തുനിന്നു ചിരിക്കുന്ന അമ്പിളിമാമന്റെ ഒരു തുണ്ടെങ്ങാൻ വീണുകിട്ടിയെങ്കിൽ, പളുങ്കുഗോട്ടികളോടൊപ്പം ചില്ലുഭരണിയിലിട്ടു സൂക്ഷിച്ചുവെക്കാമായിരുന്നു! എന്റെ ബാല്യകൗതുകങ്ങളിൽ ഒന്നായിരുന്നു ഇതും. പിന്നീട് നമ്മുടെ മാമന്മാരിൽ ചിലർ ചന്ദ്രനിൽ പോയി അവിടത്തെ കല്ലും മണ്ണുമെല്ലാം വാരിക്കൊണ്ടുവന്നു എന്ന അറിവിന്റെ വളർച്ചയിൽ വിചാരിച്ചപോലെ ഭംഗിയുള്ളവല്ല അവയെന്നു തിരിച്ചറിഞ്ഞു. അറിവിന്റെ കൗതുകങ്ങൾ അവയിൽ മറഞ്ഞു കിടപ്പുണ്ട് എന്ന തിരിച്ചറിവ് ഇതോടൊപ്പം രൂപംകൊള്ളുകയും ചെയ്തു. അതുകൊണ്ട് ജലാശയത്തിൽ പ്രതിബിംബിക്കുന്ന അമ്പിളിയെ കാണുമ്പോഴുണ്ടാകുന്ന കൗതുകം തന്നെയാണ് അവിടെയുള്ള പദാർത്ഥങ്ങളുടെ സാമ്പിളുകൾ ഭൂമിയിൽ കണ്ടെത്തി എന്നറിയുമ്പോഴും ഉണ്ടാകുന്നത്. ഇതാ ആ കൂട്ടത്തിലേക്ക് പുതിയ ഒരു വാർത്ത കൂടി വന്നിരിക്കുന്നു.      ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കു കൊണ്ടുവന്ന ശിലാശകലങ്ങളിൽ കണ്ടെത്തിയ ധാതുക്കളായിരുന്നു armalcolite, pyroxferroite, tranquillityite എന്നിവ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടെണ്ണവും ചാന്ദ്രശിലകൾ ഭൂമിയിലെത്തി പത്തു വർഷം തികയുന്നതിനു മുമ്പുതന്നെ ഭൂമിയിൽ നിന്നും കണ്ടെത്തിയിരുന്നു. ചന്ദ്

ഇതുവരെ

കൂടുതൽ‍ കാണിക്കുക