തമോദ്രവ്യത്തിനു പുതിയ തെളിവ്

    നവംബര്‍ 11 ന്റെ നാസയുടെ ഒരു പത്ര കുറിപ്പ് ഇരുണ്ട ദ്രവ്യത്തിന് പുതിയ തെളിവ് കണ്ടെത്തി എന്നായിരുന്നു. 2 .2 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ആബേല്‍ 1689 (Abell 1689) എന്ന ഗാലക്സി ക്ലസ്ടരിന്റെ കേന്ദ്രത്തിലാണ് ഇരുണ്ട ദ്രവ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആയിരത്തോളം ഗാലക്സികളും ശതകോടിക്കണക്കിനു നക്ഷത്രങ്ങളും അടങ്ങുന്ന ഒരു ഭീമന്‍ ഗാലക്സി ക്ലസ്ടരാന് ആബേല്‍ 1689

    പ്രപഞ്ചത്തില്‍ 90 ശതമാനത്തിലധികവും ഇരുണ്ട ദ്രവ്യമാനത്രേ. ദ്ര്ശ്യ പ്രപഞ്ചം 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന ദ്രവ്യം കൊണ്ടു സൃഷ്ടിച്ചതാണ്. ഗാലക്സികളുടെ ഗുരുത്വ ബലം കണക്കാക്കിയാണ് ഇരുണ്ട ദ്രവ്യത്തെ തിരിച്ചറിയുന്നത്. ദ്രവ്യത്തിന്റെ ഒരു പ്രത്യേകഗുനമാണ്  ഗുരുത്വം. ഒരു ഗാലക്സിയിലെ കാണാന്‍ കഴിയുന്ന ദ്രവ്യം എത്ര അളവില്‍ ഗുരുത്വ ബലം പ്രയോഗിക്കുമെന്ന് കണക്കാക്കാന്‍ കഴിയും. അതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ ഗുരുത്വ ബലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവിടെ അദൃശ്യമായ ദ്രവ്യം ഉണ്ടെന്ന നിഗമനത്തില്‍ എത്തും.

     വേരാ കൂപ്പര്‍ രൂബിനാണ് തമോദ്രവ്യത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത് സര്‍പിള ഗാലക്സികളെയും അവയുടെ കരത്തിലുള്ള നക്ഷത്രങ്ങളെയും കുറിച്ചാണ് അവര്‍ പഠനം നടത്തിയിരുന്നത്. ഗാലക്സികളുടെ ഏറ്റവും പുറമെയുള്ള ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ഹൈഡ്രജന്‍ ആറ്റമുകള്‍ ഗാലക്സിയെ ഭ്രമണം ചെയ്യും. സാധാരണ ഗതിയില്‍ ഗാലക്സി കേന്ദ്രത്തില്‍ നിന്നും അകലുമ്പോള്‍ അതിനെ ചുറ്റുന്ന വസ്തുക്കളുടെ വേഗത കുറയും. എന്നാല്‍ ഹൈഡ്രജന്‍ കണങ്ങളെ എവിടെ വെച്ച്  അളന്നാലും ഒരേ വേഗത തന്നെയാണ് കിട്ടുന്നത്. ഇത് കാണാന്‍ കഴിയാത്ത ഏതോ ദ്രവ്യത്തിന്റെ സ്വാധീനം കാരണമാണെന്ന് അവര്‍ വിശദീകരിച്ചു.

     ജെറ്റ് പ്രോപ്പെല്ഷന്‍ ലബോറട്ടറിയിലെ (JPL) ഡാന്‍ കോ (Dan Coe) ആണ് പുതിയ പഠനത്തിനു നേതൃത്വം നല്‍കിയത്. ഗുരുത്വ ലെന്‍സിംഗ് എന്ന പ്രതിഭാസത്തെയാണ് ഈ പഠനത്തിനു കോയും സംഘവും ഉപയോഗിച്ചത്.

     ഒരു ഗാലക്സിയോ  അതീവ പിണ്ടമുള്ള മറ്റേതെങ്കിലും പ്രാപഞ്ചിക വസ്തുക്കളോ അവയുടെ പിന്നിലുള്ള വസ്തുക്കളില്‍ നിന്ന് പുറപ്പെടുന്ന പ്രകാശ കിരണങ്ങളെ അടുത്തുകൂടി കടന്നുപോകുമ്പോള്‍ വളക്കുന്നു. ഇത് ഭൂമിയില്‍ നിന്ന് നോക്കുന്ന നിരീക്ഷകന് അതിവിദൂര വസ്തുക്കളെ രണ്ടായോ വലുതായോ തോന്നുന്നതിന് കാരണമാകുന്നു.ഈ പ്രതിഭാസത്തെയാണ് ഗുരുത്വ ലെന്‍സിംഗ് എന്ന് പറയുന്നത്.

     കോയും സംഘവും ആബേല്‍ 1689 ഗാലക്സി ക്ലസ്ടരിന്റെ പശ്ചാതലതിലുള്ള 42 ഗാലക്സികളുടെ 135 ഇമേജുകളാണ് പഠനത്തിനു വിധേയമാക്കിയത്. ഈ ഗാലക്സികളില്‍ നിന്നും വരുന്ന പ്രകാശ കിരണങ്ങളുടെ വളയലിന്റെ തോത് കണക്കാക്കിയപ്പോള്‍ (ഗുരുത്വ ലെന്‍സിന്റെ ശക്തി) അതിനു കാരണമായ ബലം ദൃശ്യമായ ദ്രവ്യത്തിന് പ്രയോഗിക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്ന് കണ്ടെത്തി. ഇങ്ങനെയാണ് ആബേല്‍ 1689 എന്ന ഗാലക്സി ക്ലസ്ടരില്‍ ഭീമമായ തോതില്‍ തമോദ്രവ്യമുണ്ടെന്ന നിഗമനത്തില്‍ അവര്‍ എത്തിയത്.

     തമോദ്രവ്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് നാസ തുടക്കമിട്ടു കഴിഞ്ഞു. Cluster Lensing and Supernova Survey with Hubble (CLASH) എന്നാണു ഈ പ്രോജെക്ടിന്റെ പേര്.

അഭിപ്രായങ്ങള്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക