പോസ്റ്റുകള്‍

വിജ്ഞാനം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രണയദിനത്തിൽ താരരേണു ടെമ്പെലുമായി കൈകോർത്തു

ഇമേജ്
Credit: NASA      ഫെബ്രുവരി 14ന് ഭൂമിയിൽ നിന്നെത്തിയ സ്റ്റാര്‍ഡസ്റ്റ്  എന്ന ബഹിരാകാശ പേടകവും ടെമ്പെൽ 1 എന്ന വാൽനക്ഷത്രവും 200 കി.മീറ്ററോളം അടുത്തു നിന്ന് (പ്രപഞ്ചദൂരങ്ങളുമായി താരത‌മ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ ദൂരമാണ്) പരസ്പരം കണ്ടു, 72ഓളം ഫോട്ടോകൾ എടുത്തു. പിന്നീട് ദുഖാർത്തരായി പിരിഞ്ഞു. ഭൂമിയിലെ ശാസ്ത്രജ്നർ സന്തുഷ്ടരായി.      ഭൂമിയിലെ ശാസ്ത്രജ്നർ ടെമ്പെലിന്റെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ പറഞ്ഞയച്ചതായിരുന്നു സ്റ്റാർഡസ്ടിനെ. ഒപ്പിയെടുത്ത് 72 ഫോട്ടോകളിലൂടെ ഒരു വാൽനക്ഷത്രത്തിന്റെ ന്യൂക്ലിയസിനെ കുറിച്ചുള്ള  നിരവധി വിവരങ്ങളാണ്  നമുക്ക് ലഭിക്കുക. രണ്ടു പ്രാവശ്യം ഭൂ‍മിയിൽ നിന്നുള്ള പേടകങ്ങളെ സന്ധിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു ധൂമകേതുവാണ് ടെമ്പെൽ. ആദ്യത്തെ സമാഗമം പക്ഷെ ടെമ്പെലിന് ഉണങ്ങാത്ത മുറിവാണു സമ്മാനിച്ചത്. ഡീപ് ഇമ്പാക്ട് അകത്തെ വിവരങ്ങൾ സമ്പാദിക്കാൻ ധൂമകേതുശരീരത്തിലേക്ക് ഇടിച്ചിറങ്ങുകയാണുണ്ടായത്. 2005 ഉണ്ടാക്കിയ ഈ മുറിപ്പാടും പുതിയ ചിത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടാവും. അതിന്റെ ഇന്നത്തെ അവസ്ഥ എങ്ങനെ എന്നറിയാൻ. സ്റ്റാർഡസ്റ്റും രണ്ടാമത്...

കൊച്ചു ഗാലക്സിയിലൊരു വമ്പന്‍ തമോദ്വാരം

ഇമേജ്
credit: NASA      മൂന്നു ടെലിസ്കോപ്പുകള്‍ ഹെനിസ് 2 -10 എന്ന കുള്ളന്‍ ഗാലക്സിക്ക് നേരെ തിരിച്ചു വെച്ചപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത് ഒരു ഉഗ്രന്‍ സദ്യ തന്നെയായിരുന്നു. ഹബ്ബ്ള്‍ സ്പേസ് ടെലിസ്കോപ്പ്, ചന്ദ്ര എക്സ്-റെ ഒബ്സര്‍വേറ്ററി, നാഷണല്‍ റേഡിയോ അസ്ട്രോണമി ഒബ്സര്‍വേറ്ററി എന്നിവ ഹെനിസിനു നേരെ തിരിച്ചപ്പോള്‍ പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് ഒരു പുതിയ കവാടം തുറക്കുകയായിരുന്നു. 30 മില്യന്‍ പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന്‍  വിദ്യുത്-കാന്തിക തരംഗളിലേറി വന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്ന തിരക്കിലാണ് ജ്യോതിശാസ്ത്രജ്ഞര്‍.       ആദിമ പ്രപഞ്ചത്തില്‍ നക്ഷത്രങ്ങളും തമോഗര്‍ത്തങ്ങളും രൂപം കൊണ്ടത് എങ്ങിനെയായിരുന്നു എന്ന് ഹെനിസ് പഠനത്തില്‍ നിന്നും മനസ്സിലാക്കാം. ഇതിന്റെ കേന്ദ്രത്തില്‍ സൂര്യന്റെ ഒരു മില്യന്‍ മടങ്ങ്‌ ദ്രവ്യമുള്ള ഒരു അതിഘന തമോഗര്‍ത്തവും ഉണ്ട്.       ഇതിന്റെ സവിശേഷമായ പ്രത്യേകത ഗാലക്സികളുടെ കേന്ദ്രഭാഗത്ത് കണ്ടുവരുന്ന ബള്‍ജ് ഇതില്‍ കാണുന്നില്ല എന്നതാണ്. ഗാലക്സികേന്ദ്രങ്ങളില്‍ കാണുന്ന സൂപ്പര്‍മാസ്സീവ് ബ്ലാ...

അവസാനം കെപ്ളര്‍ ശിലാഗ്രഹം കണ്ടെത്തി

ഇമേജ്
            ഭൂസമാനഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച കെപ്ളര്‍ ബഹിരാകാശ പേടകം ഉറച്ച പ്രതലത്തോടു കൂടിയ ഒരു ഗ്രഹം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. കെപ്ളര്‍ 10b എന്നണ്‌ ഈ ഗ്രഹത്തിനു നല്‍കിയിരിക്കുന്ന പേര്‌.        2009 മെയ്‌ മുതല്‍ 2010 ജനുവരി വരെ നീണ്ട വിവര ശേഖരണം വിശകലനം ചെയ്താണ്‌ പുതിയ ഗ്രഹത്തിന്റെ അസ്ഥിത്വം ഉറപ്പിച്ചത്‌. മാതൃനക്ഷത്രത്തിന്റെ (കെപ്ളര്‍ 10) തിളക്കത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചില്‍ പഠിച്ചാണ്‌ ഗ്രഹസാന്നിദ്ധ്യം തിരിച്ചറിഞ്ഞത്‌. കെപ്ളറിലെ അതീവകൃത്യതയാര്‍ന്ന ഫോട്ടോമീറ്റര്‍ അളവുകളാണ്‌ ഇതിനു സഹായിച്ചത്‌.        ഇത്‌ 0.84 ഭൂദിനം കൊണ്ടാണ്‌ മാതൃനക്ഷത്രത്തെ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നത്‌. ബുധനും സൂര്യനും തമ്മിലുള്ള അകലത്തിന്റെ  ഇരുപതില്‍ ഒരു ഭാഗം അകലം മാത്രമാണ്‌ കെപ്ളര്‍ 10b യും അതിന്റെ മാതൃനക്ഷത്രവും തമ്മിലുള്ള ദൂരം. ഇതുകൊണ്ടു തന്നെ ദ്രവജലവും ജീവനും ഇവിടെ ഉണ്ടായിരിക്കില്ല. ഇതിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ 4.6 മടങ്ങു വരും. വ്യാസം ഭൂമി...

പെഗസസ്: ആകാശവീഥിയിലെ അശ്വസാന്നിദ്ധ്യം

ഇമേജ്
ഗ്രീക്ക് മിത്തോളജിയിലെ പറക്കുന്ന കുതിരയാണ് പെഗസസ്. ഈ കുതിരയുടെ രൂപം അവര്‍ ആകാശത്തെ നക്ഷത്രങ്ങളില്‍ കാണുകയും ആ നക്ഷത്രഗണത്തിന് പെഗസസ് എന്ന് പേര് നല്‍കുകയും ചെയ്തു. ഇപ്പോള്‍ രാത്രി 8 മണിക്ക് ആകാശമദ്ധ്യത്തില്‍ അല്‍പം പടിഞ്ഞാറു മാറി ഈ താരഹയത്തെ കാണാം. ഇതിലെ ആല്‍ഫ(markkab), ബീറ്റ(sheet), ഗാമ(aljenib) നക്ഷത്രങ്ങളും ആന്‍ഡ്രോമീഡയിലെ ആല്‍ഫ(sirah), നക്ഷത്രവും ഒരു ചതുരം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ ഭാരതീയര്‍ ഭാദ്രപദ ചതുരം എന്നാണു വിളിച്ചിരുന്നത്. ഇതിലെ പടിഞ്ഞാറു ഭാഗത്തുള്ള രണ്ടെണ്ണമാണ് പൂരോരുട്ടാതി. കിഴക്കു ഭാഗത്തുള്ള രണ്ടെണ്ണം ഉത്രട്ടാതിയും. ആദ്യമായി ഒരു ഗ്രഹത്തെ കണ്ടെത്തിയ സൂര്യസമാന നക്ഷത്രവും (51 pegasi) അന്തരീക്ഷത്തില്‍ ജലബാഷ്പം കണ്ടെത്തിയ സൌരേതരഗ്രഹവും (HD 209458b ) ആദ്യമായി നേരിട്ട് നിരീക്ഷിച്ച സൌരേതരഗ്രഹവും( HR 8799 ) ഈ ഗണത്തിലാണുള്ളത്. M15 എന്ന ഗ്ലോബുലാര്‍ ക്ലസ്റ്റര്‍, NGC 7742 എന്ന ഗാലക്സി എന്നിവ ഇതിലുണ്ട്.       ടോളമിയുടെ 48 ഗണങ്ങളുള്ള  ലിസ്റ്റില്‍ ഉള്‍പെട്ടിരുന്ന പെഗസസിനെ ആധുനിക നക്ഷത്ര ഗണസഞ്ചയത്തിലും ഉള്‍പെടുത്തി.       ഭാരതീ...

ശൈശവ പ്രപഞ്ചത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍

ഇമേജ്
           പ്രപഞ്ചത്തെ കുറിച്ച് നിരവധി സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്‌. പ്രത്യേകിച്ച് പ്രപഞ്ചത്തിന്റെ ആരംഭകാലത്തെ കുറിച്ച്‌. ആദ്യകാല ദ്രവ്യത്തിന്റെ അവസ്ഥ എന്തായിരിക്കും? നക്ഷത്രങ്ങളുടെ ഘടന എങ്ങനെയായിരിക്കും? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഇപ്പോഴും കൃത്യമായ ഉത്തരമൊന്നും ലഭ്യമല്ല എന്നതാണു യാഥര്‍ത്ഥ്യം. പ്രപഞ്ച വൈജ്ഞാനികത്തിലെ ഈ ഇരുണ്ട മേഖലയില്‍ നിന്നാണ്‌ പ്രത്യാശയുടെ ചില കിരണങ്ങള്‍ തെളിഞ്ഞിരിക്കുന്നത്‌.         ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ ടെലിസ്കോപ്പിലൂടെ നോക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ മുന്നിലേക്കല്ല പിന്നിലേക്കാണ്‌. പതിനായിരം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ഒരു വസ്തുവിനെ കണ്ടെത്തി എന്നു പറഞ്ഞാല്‍ പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രപഞ്ചശകലം കണ്ടെത്തി എന്നണര്‍ഥം. അതിനെ പഠിക്കാന്‍ കഴിഞ്ഞാല്‍ പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രപഞ്ചം ഏതവസ്ഥയിലായിരുന്നു എന്നു  മനസ്സിലാക്കാന്‍ കഴിയും.      13.7 ബില്ല്യന്‍ വര്‍ഷങ്ങളുടെ ചരിത്രമാണ്‌ ഇപ്പോള്‍ പ്രപഞ്ചത്തിന്‌ കണക്കാക്കിയിട...