പോസ്റ്റുകള്‍

ജൂലൈ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആഗസ്റ്റിലെ ആകാശം

ഇമേജ്
2013 ആഗസ്റ്റ് മാസത്തിൽ മദ്ധ്യകേരളത്തിൽ രാത്രി 8മണിക്ക് കാണാൻ കഴിയുന്ന ആകാശം. * ഈ മാസത്തി ന്റെ ആദ്യപകുതിയിൽ സൂര്യാസ്തമനത്തിനു ശേഷം ശുക്ര നെ ചിങ്ങം രാശിയിൽ കാണാം. 11൹ കന്നി രാശിയിലേക്ക് പ്രവേശിക്കും. * ശനിയെ ഈ മാസം മുഴുവൻ കന്നി രാശിയിൽ തന്നെ കാണാം.  * വ്യാഴത്തെയും ചൊവ്വയെയും മാസാവസാനം സൂര്യോദയത്തിനു മുമ്പ് മിഥു നം രാശിയിൽ കണാം.  * 10൹ സൂര്യാസ്തമനത്തിനു ശേഷം കുറച്ചു സമയം പടിഞ്ഞാറൻ ചക്രവാളത്തിൽ ചന്ദ്രനെയും ശുക്രനെയും അടുത്തു കാണാം. * 13൹ ചന്ദ്രൻ ശനിയുടെ സമീപത്തെത്തും *  ഈ മാസത്തെ മറ്റൊരു മനോഹരമായ കാഴ്ച വൃശ്ചികം രാശിയാണ്. രാത്രി എട്ടു മണിക്ക് തലക്കു മുകളിൽ അൽപം തെക്കുമാറി തേളിന്റെ ആകൃതിയിൽ കിടക്കുന്ന ഈ രാശിയെ പെട്ടെന്നു തന്നെ തിരിച്ചറിയാം . നല്ല വണ്ണം തെളിഞ്ഞ ആകാശമാണെങ്കിൽ ഇതിന്റെ വാലിലൂടെ വടക്കോട്ടു നീണ്ടു കിടക്കുന്ന മേഘശകലങ്ങൾ പോലെ ആകാശഗംഗയും കാണാം.     'മഴപെയ്തു മാനം തെളിഞ്ഞ നേരം' രാത്രിയിലെപ്പോഴെങ്കിലും കിട്ടുകയാണെങ്കിൽ  ഇവയെല്ലാം ഒന്നു കണ്ടുനോക്കാം.

സെന്റോറുകളിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളെ പോലെയെന്ന്

ഇമേജ്
  ഗ്രീ ക്ക് ഇതിഹാസത്തിലെ മനുഷ്യന്റെയും കുതിരയുടെയും രൂപത്തോടു കൂടിയ കഥാപാത്രമാണ് സെന്റോർ. ഇതുപോ ലെ സൗരയൂഥത്തിലെ ഇരട്ടസ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളാണ് സെന്റോറുകൾ. ബാഹ്യ സൗരയൂഥത്തിൽ - പ്രധാനമായും വ്യാ ഴ ത്തിനും നെപ്റ്റ്യൂണിനും ഇടയിൽ- കാണപ്പെടുന്ന വസ്തുക്കളാണ് സെന്റോറുകൾ. ഇവ ഛിന്നഗ്രഹങ്ങളുടെ യും വാൽനക്ഷത്രങ്ങളുടെ യും സ്വഭാവസവിശേഷതകൾ വ ഹിക്കുന്നു എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ മൂന്നിലൊന്ന് സെന്റോറുകളെങ്കിലും വാ ൽനക്ഷത്രങ്ങളുടെ സവിശേഷതക ൾ ഉള്ളവയാണ് എന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു.       നാസയുടെ വൈസ്‌ (WIS E- Wide-field Infrared Survey Explorer) എന്ന ബഹിരാകാശ പേടകത്തിലെ ഛിന്നഗ്രഹങ്ങളെ കുറിച്ചു പഠിക്കുന്നതിനുള്ള ഭാഗമായ നിയോവൈസ് ആണ് ഇവയെ കുറിച്ച് പുതിയ വിവരങ്ങൾ പുറത്തു വിട്ടിട്ടുള്ള ത്.       സെന്റോറുകളിൽ ഭൂരിഭാഗവും വാൽനക്ഷത്രങ്ങളുടെ സവിശേഷതകൾ പ്രകടിപ്പിക്കുന്നവയാണ് എന്നാണ് പുതിയ പഠനം കാണിക്കുന്നത്. സ്ഥിരമായ ഒരു ഭ്രമണപഥത്തിലൂടെ യല്ല ഇവ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നത്. പിണ്ഡം കൂടിയ ഗ്രഹങ്ങളുടെ സ്വാധീനമാകാം ഇവ യുടെ ഈ ചാഞ്ചാ ത്തിനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്

നൂറ്റാണ്ടിന്റെ വാൽനക്ഷത്രം കാർബൺ ഡയോക്സൈഡ് ധാരാളമായി പുറംതള്ളുന്നു

ഇമേജ്
കടപ്പാട്: നാസ നാ സയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂ രദർശിനി സൂര്യനോടടുത്തുകൊണ്ടിരിക്കുന്ന ഐസോൺ എന്ന വാൽനക്ഷത്രത്തിൽ നിന്ന് ധാരാളമായി കാർബൺ ഡയോക്സൈ ഡും പൊടിപടലങ്ങളും പുറംതള്ളുന്ന തായി കണ്ടെത്തിയിരിക്കുന്നു. ജൂൺ 13൹ സ്പിറ്റ്സറിന്റെ ഇൻഫ്രാ റെഡ് അറെ കാമറ പിടി ച്ചെടുത്ത ചിത്രങ്ങൾ വിശകലനം ചെയ്തപ്പോ ഴാണ് ഇതു കണ്ടെത്തിയത്. ഇങ്ങനെ പുറംതള്ളുന്ന പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന വാലിന്റെ ഇപ്പോഴത്തെ നീളം ഏകദേശം 2,99,981.72 കി.മീറ്റർ വരുമത്രെ !      നാസയുടെ കോമറ്റ് ഐസോൺ ഒബ്സർവേഷൻ കാമ്പയി ൻ എന്ന പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന കാരി ലിസ്സെ ആണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.       ഐസോൺ പുറംതള്ളുന്ന വാതകങ്ങളിൽ പ്രധാനമായും അ ടങ്ങി യിരിക്കുന്നത് കാർബൺ ഡൈയോ ക്സൈ ഡ് ആണ്. 9,97,903.214കി. ഗ്രാം വാതകങ്ങളും 5,44,31,084.4 കി. ഗ്രാം പൊടിപടലങ്ങളുമാണത്രെ ഓരോ ദിവസവും ഈ വാൽനക്ഷത്രം പുറംതള്ളിക്കൊണ്ടിരിക്കുന്നത്. സ്പിറ്റ്സർ ഈ നിരീക്ഷ ണം നടത്തുന്ന സമയത്ത്  ഐസോൺ സൂ ര്യനിൽ നിന്ന് 50,21,15,328 കി.മീറ്റർ അകലെയായിരുന്നു.      ഈ നൂറ്റാണ്ടി ലെ വാൽനക്ഷത്രം എന്ന റിയപ്പെടുന്ന ഐസോ ണിന്റെ വ്യാസം ഏതാണ്ട് അഞ്ചു കി.മീറ്ററോളം വരുമെന്ന

സൗരയൂഥത്തിനും വാലോ?!

ഇമേജ്
കടപ്പാട്: നാസ ഇതാ ഇപ്പോൾ വാലുമുറിഞ്ഞവരെല്ലാം കൂടി സൗരയൂഥത്തിനും വാലു കണ്ടെത്തിയിരിക്കുന്നു. വാൽനക്ഷത്രങ്ങൾക്കു മാത്രമല്ല ചില നക്ഷത്രങ്ങൾക്കും വാലുണ്ടെന്ന് മുമ്പുതന്നെ കണ്ടെത്തിയിരുന്നു. ഇതാ ഇപ്പോൾ സൗരയൂഥത്തിനും വാലു കണ്ടെത്തിയിരിക്കുന്നു. നാസയുടെ ഐബെക്സ് (Interstellar Boundary Expolrer) എന്ന പേടകത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ഡേവിഡ് മൿകോമാസിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.     രണ്ടുതരത്തിലുള്ള ചാർജ്ജ്രഹിത കണ ങ്ങളാണ് ഈ വാലിലുള്ളത് എന്നാണ് ജൂലൈ പ ത്തിനു ആസ് ട്രോഫിസിക്സ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടു ള്ള ഈ പഠനത്തിൽ പറയുന്നത്. രണ്ടു വ ശങ്ങളിലൂടെ ഒഴുകുന്ന വേഗത കുറഞ്ഞ കണങ്ങളും മുകളിലും താഴെയുമായി ഒഴുകുന്ന വേഗത കൂടിയ കണങ്ങളുമടങ്ങിയതാ സൗരയൂഥത്തിന്റെ വാ ല്. സൗരയൂഥത്തിന്റെ അതിരായ ഹീലിയോസ്ഫിയറിനും പുറത്തേക്ക് നീണ്ടുപോകുന്ന ഈ വാലിന് ഹീലിയോസ്‌ടെയിൽ എന്നാണ് പേര് നൽകിയിരിക്കുന്നത്.      മറ്റു ദൂരദർശി നികൾക്കൊന്നും കണ്ടെത്താൻ കഴിയാതിരുന്ന ഈ വാല് എനർജെറ്റിക് ന്യൂ ട്രൽ ആറ്റം ഇമേജിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഐബക്സ് കണ്ടെത്തിയത്.

ജൂലൈ മാസത്തിലെ ആകാശം

ഇമേജ്
2013 ജൂലൈ മാസം 15൹ രാത്രി 8മണിക്ക് മദ്ധ്യകേരളത്തില്‍ കാണാന്‍ കഴിയുന്ന ആകാശദൃശ്യം. * ജൂലൈ 5: ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ * ജൂലൈ 6: ചന്ദ്രനും ചൊവ്വയും അടുത്തുവരുന്നു. * ജൂലൈ 7: ചന്ദ്രനും വ്യാഴവും അടുത്തു വരുന്നു. * ജൂലൈ 8: അമാവാസി * ജൂലൈ 10: ശുക്രനും ചന്ദ്രനും അടുത്തു വരുന്നു. * ജൂലൈ 17: ശനിയും ചന്ദ്രനും അടുത്തു വരുന്നു. * ജൂലൈ 27: പൗര്‍ണ്ണമി. 8 ജൂലൈ 2011 അറ്റ്ലാന്റിസ് ബഹിരാകാശപേടകം അതിന്റെ അവസാനത്തെ ദൗത്യം ആരംഭിച്ചു 19 ജൂലൈ 1938 ജയന്ത് നാര്‍ളീകര്‍ ജനിച്ചു 21 ജൂലൈ 1969 മനുഷ്യന്‍ ചന്ദ്രനില്‍ 21 ജൂലൈ 2011 അറ്റ്ലാന്റിസ് ബഹിരാകാശ പേടകം അവസാന ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തി 31 ജൂലൈ 1971 ആദ്യത്തെ ലൂണാര്‍ റോവര്‍ ചന്ദ്രനില്‍

ഇതുവരെ

കൂടുതൽ‍ കാണിക്കുക