പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബഹിരാകാശനിലയം

 ആകാശനിരീക്ഷണത്തിൽ താൽപര്യമുള്ളവർ ഏറെ കൗതുകത്തോടെ കാത്തിരിക്കാറുണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയം(ISS) തങ്ങളുടെ തലക്കു മുകളിലൂടെ കടന്നു പോകുന്നതു കാണാൻ. ഇന്ന് (15-11-2020) അതിനു നല്ലൊരു അവസരം കൈവന്നിരിക്കുകയാണ്. ഇന്നു സന്ധ്യക്ക് 6.33 ആവുമ്പോൾ തെക്കു പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്ന് ISS ഉദച്ചുയരും. 6.36ന് ഏകദേശം തലക്കു മുകളിലെത്തും. 6.39ന് വടക്കു കിഴക്കൻ ചക്രവാളത്തിൽ അസ്തമിക്കും. ആറു മണിയോടു കൂടി സൂര്യൻ അസ്തമിക്കുന്നതു കൊണ്ട് നന്നായി കാണാൻ കഴിയും. തിളക്കമുള്ള ഒരു നക്ഷത്രം കടന്നു പോകുന്നതു പോലെയാണ് കാണാൻ കഴിയുക. നിലയം തലക്കു മുകളിലെത്തുമ്പോൾ ആകാശത്തു കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു അതുതന്നെയായിരിക്കും. തിളക്കം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന മറ്റുള്ളവ ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളായിരിക്കും. നിലയത്തെ അടിസ്ഥാനമാക്കി ഈ ഗ്രഹങ്ങളെയും തിരിച്ചറിയാൻ നമുക്കൊന്നു ശ്രമിക്കാവുന്നതാണ്. 6.35നും 6.36നും ഇടയിലാണ് ISS വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ സമീപത്തു കൂടി കടന്നു പോകുക. അപ്പോൾ നിലയത്തിന്റെ വടക്കു-പടിഞ്ഞാറു ഭാഗത്തായി കാണുന്ന തിളക്കമേറിയ വസ്തുക്കളാണ് വ്യാഴവും ശനിയും. ഇതിൽ കൂടുതൽ തിളങ്ങുന്നത് വ്യാഴവും മറ

മെക്ബ്യൂഡെ - സിംഹത്തിന്റെ മടക്കിവെച്ച കാൽ

ഇമേജ്
  പോളക്സിലെ കാലിലെ ഒരു നക്ഷത്രമാണ് മെക്ബ്യൂഡെ. മെബ്സൂട്ടെയും മെക്ബ്യൂഡെയും തമ്മിൽ മാറിപ്പോകരുത് കേട്ടോ. ഭൂമിയിൽ നിന്നും 1200 പ്രകാശവർഷം അകലെയാണ് ഇതു കിടക്കുന്നത്. ബെയർ ഇതിന് സീറ്റ ജമിനോറം എന്ന പേരാണ് നിർദ്ദേശിച്ചത്. സിംഹത്തിന്റെ മടക്കിവെച്ച കാൽ എന്നർത്ഥം വരുന്ന അറബി വാക്കിൽ നിന്നാണ് മെക്ബ്യൂഡെ എന്ന പേരുണ്ടായത്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഒറ്റ നക്ഷത്രമായാണ് കാണുന്നതെങ്കിലും ഇതിൽ ഒന്നിൽ കൂടുതൽ നക്ഷത്രങ്ങളുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. വാഷിങ്ടൺ ഡബിൾസ്റ്റാർ കാറ്റലോഗിൽ (WDS) ഇതിന് WDS J07041+2034 എന്ന പേരാണ് നൽകിയിട്ടുള്ളത്. എന്നാൽ അമേരിക്കൻ മൾട്ടിപ്ലിസിറ്റി കാറ്റലോഗിൽ (WMC) WDS J03158-0849 Aa, Ab എന്ന പേരിൽ മെക്ബ്യൂഡെയെ ഉൾപ്പെടുത്തി. ഇതാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചത്. ഓരോ നക്ഷത്രത്തിനും പ്രത്യേകമായി പേരു നൽകുക എന്നതാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ രീതി. അതു കൊണ്ട് ഇതിലെ J03158-0849 Aa എന്ന നക്ഷത്രത്തിനാണ് മെക്ബ്യൂഡെ എന്ന പേരു നൽകിയത്. നമുക്ക് ഇവിടെ നിന്നു നോക്കുമ്പോൾ ഇവ വേറെ വേറെ കാണാത്തതു കൊണ്ട് പരമ്പരാഗത രീതിയിൽ തന്നെ മെക്ബ്യൂഡെ എന്നു വിളിക്കാം.

മാനത്തെ മാസങ്ങൾ

ഇമേജ്
  മലയാളമാസങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ ? ചിങ്ങം , കന്നി , തുലാം , വൃശ്ചികം , ധനു , മകരം , കുംഭം , മീനം , മേടം , ഇടവം , മിഥുനം , കര്‍ക്കിടകം എന്നിവ തന്നെ . ഈ ചോദ്യം എത്ര എളുപ്പമായിരുന്നെന്നോ ? എന്നാല്‍ പോകാന്‍ വരട്ടെ . ഒരു ചോദ്യം കൂടി ചോദിക്കട്ടെ . എങ്ങനെയാണ് ഈ മാസങ്ങള്‍ക്ക് ഈ പേരുകള്‍ കിട്ടിയത് എന്നറിയാമോ ? എന്താ നിന്നു പരുങ്ങുന്നത് ? അറിയില്ലേ ? എന്നാല്‍ പറഞ്ഞുതരാം കേട്ടോളൂ . നമ്മടെ ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട് . കണ്ടിട്ടുണ്ട് അല്ലേ ? അവയെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ടത്തിനും ഓരോ പേരുകളിട്ടിട്ടുണ്ട് . അതറിയാമോ ? വേട്ടക്കാരനെ അറിയാമെന്നോ . അതുപോലെ മറ്റു നക്ഷത്രങ്ങളെയും കൂട്ടമായി തിരിച്ച് പേരുകള്‍ നല്‍കിയിട്ടണ്ട് . കൂട്ടത്തിലെ പ്രധാന നക്ഷത്ര കൂട്ടിവരച്ചാല്‍ കിട്ടുന്ന രൂപത്തിന്റെ പേരാണ് ആ കൂട്ടത്തിനു നല്‍കുക . മേഷമാണ് മേടമായത് . മേഷം എന്നാല്‍ ആട് . ഇടവം എന്നാല്‍ ഋഷഭം ആണ് . അതെ കാള തന്നെ . വൃശ്ചികം എന്നാല്‍ എന്താണെന്നോ ? ഞാന്‍ ആ കൂട്ടത്തിന്റെ ചിത്രം വരച്ചു കാണിച്ചു തരാം . ഇതാ നോക്ക് അതെ വൃശ്ചികം തേളു തന്നെ . ഇതൊക്കെ എങ്ങനെയാണു മാസത്തിന്റെ പേരാ

മെബ്സൂട്ടെ - സിംഹത്തിന്റെ നീട്ടിവെച്ച കാൽ

ഇമേജ്
പോളക്സിന്റെ അരയിലെ നക്ഷത്രത്തെ പരിചയപ്പെട്ടല്ലോ. ഇനി കാസ്റ്ററിന്റെ അരയിലെ നക്ഷത്രത്തെ പരിചയപ്പെടാം. എപ്സിലോൺ ജമിനോറം എന്നാണ് ബെയർ ഇതിനു നൽകിയ പേര്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന 2016ൽ മെബ്സൂട്ടെ എന്ന പേരും അംഗീകരിച്ചു. മബ്‌സൂത്വ (مبسوطة) എന്ന അറബി വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്. സിംഹത്തിന്റെ നീട്ടിവെച്ച കാൽ എന്ന അർത്ഥം വരുന്ന പ്രാചീന അറബി ഭാഷയിലുള്ള ഒരു പ്രയോഗത്തിൽ നിന്നാണ് ഈ പേര് ഉണ്ടായത് എന്നും പറയപ്പെടുന്നുണ്ട്. പക്ഷെ ഇപ്പോൾ നമുക്കിവിടെ സിംഹത്തെയൊന്നും കാണാനാവില്ല. ഒരു പക്ഷെ അന്നത്തെ ആൾക്കാർ മിഥുനത്തിലേതു കൂടാതെയോ ഒഴിവാക്കിയോ മറ്റു നക്ഷത്രങ്ങളെ കൂട്ടിച്ചേർത്ത് സിംഹത്തിന്റെ രൂപം ഉണ്ടാക്കിയിരുന്നോ എന്നറിയില്ല. സൂര്യന്റെ‌19 മടങ്ങ് പിണ്ഡമുള്ള ഒരു അതിഭീമൻ നക്ഷത്രമാണ് മെബ്സൂട്ടെ. വലിപ്പമാണെങ്കിൽ ഏകദേശം 175 മടങ്ങും. 2007ലെ പരിഷ്കരിച്ച ഹിപ്പാർക്കസ് ഡാറ്റ അനുസരിച്ച് ഭൂമിയിൽ നിന്നും 844.98 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെളിഞ്ഞ അകാശത്ത് നല്ല തിളക്കത്തിൽ തന്നെ ഈ നക്ഷത്രത്തെ നമുക്ക് കാണാൻ കഴിയും. 2.98 ആണ് ഇതിന്റെ കാന്തിമാനം . 3950 കെൽവിൻ ആണ് ഇതിന്റെ ഉപരിതല ത

അപ്പോളോ ഛിന്നഗ്രഹങ്ങൾ

ഇമേജ്
എന്താ മുഖത്തൊരു സംശയത്തിന്റെ നെഴല് കാണാൻ ണ്ടല്ലോ . ഏ … അപ്പോളോ അസ്റ്ററോയ്ഡുകളോ ? എന്താണ്ന്നോ ? ഓഹോഹോ , പറയാലോ . അല്ല , പറഞ്ഞു തന്നാ എനിക്ക് ന്താ തര്വാ ? മിട്ടായ്വോ , അത് മതി . പോക്കറ്റില്ണ്ടല്ലോ അല്ലേ ? എന്നാ നി അപ്പോളോ ഛിന്നഗ്രഹങ്ങളെ പറ്റി പറയാട്ടോ . അല്ല ഈ ഛിന്നഗ്രഹങ്ങള് ന്ന് പറഞ്ഞാ ന്താന്നറ്യോ നെനക്ക് ? ആ അതന്നെ ചൊവ്വേടെം വ്യാഴത്തിന്റെം എടക്ക് കാണണ ഗ്രഹങ്ങളാവാൻ ഭാഗ്യം കിട്ടാത്ത കൊറേ വല്യ വല്യേ പാറക്കഷണങ്ങളന്നെ . പാറക്കഷണം ന്നൊക്കെ പറയുമ്പോ അത്ര നിസാരൊന്ന്വല്ല ട്ടോ . രണ്ടും മൂന്നും കിലോമീറ്ററൊക്കെ വലിപ്പം കാണും . ചൊവ്വയുടേം വ്യാഴത്തിന്റേം നടുക്ക് ഒരുപാടെണ്ണം ണ്ട്ന്നറ്യാലോ . ന്നാ അത്രക്കൊന്നുല്യെങ്കിലും മറ്റു ഭാഗങ്ങളിലും ങ്ങനെ കുറെയെണ്ണൊക്കെ കാണും . ചൊവ്വക്കും ബുധനും ഇടക്ക് കാണുന്ന ഛിന്നഗ്രഹങ്ങളാണ് അപ്പോളോ ഛിന്നഗ്രഹങ്ങൾ , അറ്റേൻ ഛിന്നഗ്രഹങ്ങൾ , അമോർ ഛിന്നഗ്രഹങ്ങൾ , അറ്റീര ഛിന്നഗ്രഹങ്ങൾ എന്നിവയൊക്കെ . ഇവയിൽ നമ്മളെ പേടിപ്പിക്ക്ണ കൂട്ടരാണ് അപ്പോളോ ഛിന്നഗ്രഹങ്ങള് . ന്താ കാരണം ന്നോ ? ഇതൊക്കെ ദീർഘവൃത്തത്തിലാണ് സൂര്യനെ ചുറ്റ്ണത് ന്നറ്യാലോ നെനക്ക് ? അതിലന്നെ ഏറ്റവും നീളം കൂടിയ ദീർഘവൃത

സൗരയൂഥത്തിന്റെ കേന്ദ്രം എവിടെയാ...?

ഇമേജ്
- അപ്പോ സൂര്യനല്ലേ സൗരയൂഥത്തിന്റെ കേന്ദ്രം? - അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ. സൂര്യന്റെ കേന്ദ്രമല്ല സൗരയൂഥത്തിന്റെ കേന്ദ്രം എന്നല്ലേ പറഞ്ഞതുള്ളു. - എന്നു പറഞ്ഞാ മുഴ്വോനങ്ങട്ട് മനസ്സിലായില്യ - അതായത് നമുക്ക് ഒരു ഉദാഹരണം നോക്കാം. ഒരു വൃത്തത്തിന്റെ കേന്ദ്രം എന്നു പറഞ്ഞാലെന്താ? - അത് വൃത്തത്തിന്റെ നടൂല്ള്ള ബിന്ദു. - അതായത് ആ ബിന്ദുവിൽ നിന്നും വൃത്തപരിധിയിലുള്ള ഏതൊരു ബിന്ദുവിലേക്കും തുല്യദൂരമായിരിക്കും എന്നും പറയാലോ അല്ലേ. ഒരു ഗോളത്തിന്റെ കേന്ദ്രവും നമുക്ക് ഇതു പോലെ കണ്ടുപിടിക്കാം. ഗോളപരിധിയിലുള്ള ഏതൊരു ബിന്ദുവിൽ നിന്നും അതിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം തുല്യമായിരിക്കും. ഒരു സ്കെയിലിന്റെ മദ്ധ്യം എങ്ങനെ കാണാം? - അതിന്റെ രണ്ടറ്റത്തേക്കും തുല്യദൂരമുള്ള ഭാഗമായിരിക്കും അതിന്റെ മദ്ധ്യം. - ശരിയാണ്. 30 സെ.മീറ്റർ നീളമുള്ള ഒരു സ്കെയിലാണെങ്കിൽ 15 സെന്റീമീറ്റർ അടയാളപ്പെടുത്തിയ ഭാഗത്തായിരിക്കും അതിന്റെ മദ്ധ്യം. ഇനി നമുക്ക് ചെറിയൊരു പരീക്ഷണം ചെയ്തു നോക്കാം. ഇതാ 30 സെ.മീറ്റർ നീളമുള്ള ഒരു സ്കെയിലാണ് ഇത്. ഇതിനെ നിന്റെ വിരലുകൊണ്ട് ബാലൻസ് ചെയ്തു നോക്കൂ. - ദാ വിരല് സ്കെയിലിന്റെ നടൂല് വെച്ചാ മതീലോ. - എന

വെയ്സെറ്റ് - അകാലവാർദ്ധക്യം ബാധിച്ച നക്ഷത്രം

ഇമേജ്
ഇരട്ടകളിൽ പോളക്സിന്റെ അരഭാഗത്തുള്ള നക്ഷത്രമാണ് വെയ്സെറ്റ്. മദ്ധ്യം എന്നർത്ഥം വരുന്ന അറബി വാക്കിൽ നിന്നാണത്രെ ഈ പേര് ഉണ്ടായത്. ബെയർ ഇതിന് ഡെൽറ്റ ജമിനോറം എന്ന പേരാണ് നൽകിയത്. 1930 ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തുമ്പോൾ അത് വെയ്സെറ്റിന്റെ സമീപത്തായിരുന്നു. കാത്തിരിക്കുകയാണെങ്കിൽ 158 വർഷം കൂടി കഴിഞ്ഞാൽ പ്ലൂട്ടോയെ അതേ സ്ഥാനത്തു വീണ്ടും കാണാം. കാന്തിമാനം +3.53 ആണ് എന്നതിനാൽ നഗ്നനേത്രങ്ങൾ കൊണ്ടു തന്നെ അത്യാവശ്യം നന്നായി നമുക്ക് കാണാൻ കഴിയും. നമ്മളിൽ നിന്നും 60.5 പ്രകാശവർഷം അകലെയാണ് വെയ്സെറ്റ് സ്ഥിതി ചെയ്യുന്നത്. 160 കോടി വർഷം പ്രായമുള്ള ഈ നക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്റെ 1.57 മടങ്ങ് മാത്രമാണ്. നക്ഷത്രങ്ങളുടെ പ്രായക്കണക്കിൽ 160 കോടി എന്നൊക്കെ പറയുന്നത് ചെറിയൊരു സംഖ്യയാണെന്ന് അറിയാമല്ലോ. പക്ഷെ ഇത് ഇപ്പോൾ തന്നെ ഒരു സബ്ജയന്റ് ഘട്ടത്തിൽ എത്തിയിരിക്കുന്നു. നക്ഷത്രങ്ങളുടെ അന്ത്യഘട്ടമായ ഭീമൻ നക്ഷത്രങ്ങളാവുന്നതിനു മുമ്പുള്ള ഘട്ടമാണ് ഇത്. ഏകദേശം 460 കോടി വർഷം പ്രായമുള്ള സൂര്യൻ അതിന്റെ ആയുസ്സിന്റെ പകുതിയിലെത്തിയിട്ടേ ഉള്ളു ഇപ്പോഴും. സൂര്യനുമായി താരതമ്യം ചെയ്യുമ്പോൾ പാവം വെയ്സെറ്റി

നക്ഷത്രത്തിളക്കങ്ങളുടെ അളവ്

ഇമേജ്
ഇന്നെന്താണാവോ മുഖത്ത് വലിയൊരു ചോദ്യചിഹ്നവുമായാണല്ലോ വരവ്? എന്തുപറ്റി? കാന്തിമാനത്തെ കുറിച്ചറിയാനാണോ? അടുത്ത പോസ്റ്റിൽ എഴുതുമെന്നു വിചാരിച്ചോ? അപ്പോൾ നീയെന്റെ ബ്ലോഗൊക്കെ നോക്കാറുണ്ടല്ലെ? അതിന് അടുത്ത പോസ്റ്റ് വന്നിട്ടില്ലല്ലോ. ഓ, ക്ഷമയില്ലെങ്കിൽ വേണ്ട കുറച്ചു കാര്യങ്ങൾ നമുക്കിപ്പോൾ പറഞ്ഞു തുടങ്ങാം. നീ ആകാശത്തെ നക്ഷത്രങ്ങളെ നോക്കാറില്ലേ? അപ്പോൾ എല്ലാ നക്ഷത്രങ്ങളും ഒരേ തിളക്കത്തിലാണോ കാണാറുള്ളത്? ശരി, അങ്ങനെ തിളക്കം വ്യത്യാസപ്പെടുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാവാം ഒന്നാലോചിച്ചു നോക്കൂ. ഉം, ഭൂമിയിൽ നിന്നുള്ള അകലം ഒരു കാരണമാണ്. അതെ, നക്ഷത്രത്തിൽ നിന്നും വരുന്ന പ്രകാശത്തിന്റെ അളവ് മറ്റൊരു കാരണമാണ്. ഇനി? ഭൂമിയിൽ നിന്നും നക്ഷത്രത്തിലേക്കുള്ള ദൂരവും ഒരു കാരണമല്ലേ? നമുക്കും നക്ഷത്രത്തിനുമിടയിൽ വാതകപടലങ്ങളോ മറ്റോ ഉണ്ടെങ്കിൽ അതും നമ്മൾ നോക്കുമ്പോൾ കാണുന്ന തിളക്കത്തെ ബാധിക്കും. അപ്പോൾ ഇതെല്ലാം കാരണം നക്ഷത്രങ്ങൾ ഒരേ തിളക്കത്തിലല്ല കാണപ്പെടുക എന്ന കാര്യം നമുക്ക് അനുഭവമുള്ളതാണ്. ഇങ്ങനെ കാണുന്ന നക്ഷത്രങ്ങളുടെ തിളക്കത്തെ സൂചിപ്പിക്കുന്ന സങ്കേതത്തിനെയാണ് കാന്തിമാനം അഥവാ മാഗ്നിറ്റ്യൂഡ് എ

ഒട്ടകക്കഴുത്തിലെ അൽഹെന

ഇമേജ്
മിഥുനത്തെ രണ്ടു സഹോദരന്മാരുടെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നു പറഞ്ഞുവല്ലോ. ഇതിൽ മുന്നിൽ നടക്കുന്നവനാണ് പോളക്സ് . ഇയാളുടെ തലയെയാണ് നമ്മുടെ പോളക്സ് നക്ഷത്രം. ഇനി നമുക്ക് പോളക്സിലെ മറ്റു നക്ഷത്രങ്ങളെ കൂടി പരിചയപ്പെടാം. പോളക്സിന്റെ കാലിലെ ഒരു നക്ഷത്രമാണ് അൽഹെന. അൽ ഹനാ എന്ന അറബി വാക്കിൽ നിന്നാണ് ഈ പേരുണ്ടായത്. ഒട്ടകത്തിന്റെ കഴുത്തിലുള്ള അടയാളം എന്നാണ് പേർസ്യൻ ജ്യോതിശാസ്ത്രജ്ഞനായ അൽ ബിറൂനി ഈ വാക്കിനെ നിർവചിച്ചത്. തിളക്കമുള്ളത് എന്ന അ‍ത്ഥത്തിൽ അൽമെയ്സൻ എന്ന പേരും ഉപയോഗിച്ചിരുന്നു. 17-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ റിക്കിയോളി നിർദ്ദേശിച്ചത് എൽ ഹെനാത്ത് എന്ന പേരാണ്. എന്നാൽ 2016ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അൽഹെന എന്ന പേരിനാണ് അംഗീകാരം നൽകിയത്. ബെയർ നാമകരണ പദ്ധതിയനുസരിച്ചുള്ള പേര് ഗാമ ജെമിനോറം എന്നാണ്. ഭൂമിയിൽ നിന്നും ഏകദേശം 109 പ്രകാശവർഷം അകലെയാണ് അൽഹെന സ്ഥിതിചെയ്യുന്നത്. സൂര്യന്റെ 3.3 മടങ്ങ് വലിപ്പമുള്ള ഇതിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്റെ 2.8 മടങ്ങാണ്. സൂര്യന്റെ 123 മടങ്ങ് തിളക്കവും ഇതിനുണ്ട്. നമ്മുടെ സൂര്യന്റെ സ്ഥാനത്ത് അൽഹെനയാണെങ്കിൽ എന്നൊന്ന് അലോചിച്ച

പോളക്സ് - അവർക്കു പുണർതം

ഇമേജ്
കാസ്റ്ററിനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. ആറെണ്ണത്തിനെ ഒന്നായി കാട്ടുന്ന ആ സുന്ദരരൂപത്തെ നിങ്ങൾ നോക്കിയിരുന്നു എങ്കിൽ അതിനടുത്തു കിടക്കുന്ന കുറച്ചു കൂടി തിളക്കം കൂടിയ ഒരു ചുവന്ന നക്ഷത്രത്തേയും നിങ്ങൾ ശ്രദ്ധിക്കാതിരിക്കില്ല. ഇതാണ് പോളക്സ്. മിഥുനത്തിന്റെ (Gemini) കഥയിലെ ഇരട്ടസഹോദരന്മാരിൽ ഒരാൾ. മിഥുനം രാശിയിലെ ഏറ്റവും കൂടുതൽ തിളക്കമുള്ള നക്ഷത്രമാണെങ്കിലും ബെയറുടെ പേരിടീലിൽ ബീറ്റ ജമിനോറം എന്ന പേരാണ് കിട്ടിയത്. ഇതിനെ കുറിച്ച് കാസ്റ്ററിനെ കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞതു കൊണ്ട് വീണ്ടും ആവർത്തിക്കുന്നില്ല. ഉത്തരേന്ത്യക്കാർ പോളക്സിനെയാണ് പുണർതം അഥവാ പുനർവസു എന്നു വിളിക്കുന്നത്. എന്നാൽ കേരളത്തിൽ ഇതൊരു ഒറ്റ നക്ഷത്രമല്ല. മിഥുനത്തിലെ കാസ്റ്റർ , പോളക്സ് എന്നിവയും കാനിസ് മൈനറിലെ പ്രോസിയോൺ , ഗോമൈസെ എന്നിവയും കാനിസ് മേജറിലെ സിറിയസ്സും മിർസാമും ചേർന്നതാണ് പുണർതം. ഇവയെല്ലാം ചേർത്താൽ ഒരു തോണിയുടെ ആകൃതി കിട്ടും. പുണർതം തോണി പോലെ എന്നൊരു ചൊല്ലുണ്ട്. അതല്ല കാസ്റ്റർ, പോളക്സ് എന്നിവ ചേർന്നതാണ് പുണർതം എന്ന അഭിപ്രായമുള്ളവരുമുണ്ട്. ഭൂമിയിൽ നിന്നും ഏകദേശം 34 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതിച

ആറും ചേർന്ന കാസ്റ്റർ

ഇമേജ്
മിഥുനത്തിലെ പ്രധാന നക്ഷത്രങ്ങളിലൊന്നായ കാസ്റ്ററിനെ കുറിച്ചു പറയാം. മിഥുനം ( α Gem) എന്നു വിളിക്കും. ഈ നാമകരണരീതിയനുസരിച്ച് ഓരോ രാശിയിലേയും നക്ഷത്രങ്ങൾക്കു പേരു നൽകുന്നത് അവയുടെ തിളക്കത്തിനനുസരിച്ചാണ്. ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യ അക്ഷരമായ ആൽഫ എന്നും തിളക്കം കുറഞ്ഞു വരുന്ന ക്രമത്തിൽ ബീറ്റ, ഗാമ തുടങ്ങിയ അക്ഷരങ്ങളും നൽകും. ഈ അക്ഷരങ്ങളോടു കൂടി നക്ഷത്രരാശിയുടെ Latin genetive പേരു കൂടി ചേർക്കും. ഈ രീതി ആവിഷ്കരിച്ച ജൊഹാൻ ബെയറിന്റെ (1572 - 1625) പേരിലാണ് ഈ നാമകരണ സമ്പ്രദായം അറിയപ്പെടുന്നത്. കാസ്റ്ററിന്റെയും പോളക്സിന്റെയും തിളക്കം കണക്കാക്കിയപ്പോൾ ബെയറിനു വന്ന ഒരു പിശകു കാരണമാണ് മിഥുനം രാശിയിലെ നക്ഷത്രങ്ങളിൽ തിളക്കം കൊണ്ട് രണ്ടാം സ്ഥാനക്കാരനായ കാസ്റ്ററിന് ആൽഫ എന്ന പേരു ലഭിച്ചത്. 300 വർഷം മുമ്പു വരെ കാസ്റ്ററിനാണ് തിളക്കം കൂടുതലുണ്ടായിരുന്നത് എന്നൊരു വാദവുമുണ്ട്. എന്തായാലും ഇപ്പോൾ തിളക്കത്തിൽ ഒന്നാമനല്ലെങ്കിലും കാസ്റ്റർ പേരിൽ ഒന്നാമനായി. അതിനും വേണം ഒരു ഭാഗ്യം. നക്ഷത്രരാശിയിൽ തിളക്കം കൊണ്ട് രണ്ടാം സ്ഥാനത്തു നിൽക്കുന്ന നക്ഷത്രമാണ് കാസ്റ്റർ. ബെയറുടെ നാമകരണ സമ്

മിഥുനം - ആകാശത്തിലെ ഇരട്ടകൾ

ഇമേജ്
 ഇനി നമുക്ക് മിഥുനം രാശിയെ കുറിച്ചു പറയാം. ഒറിയോണിന്റെ വടക്കു കിഴക്കു ഭാഗത്തും കാനിസ് മൈനറിന്റെ വടക്കു ഭാഗത്തുമായി കാണുന്ന നക്ഷത്രരാശിയാണ് മിഥുനം (Gemini). ഒറിയോണിലെ റീഗൽ , അൽനിതക് എന്നീ നക്ഷത്രങ്ങളിലൂടെ ഒരു വര വരച്ചാൽ അത് മിഥുനത്തിലെ കാസ്റ്റർ എന്ന നക്ഷത്രത്തിനടുത്തു കൂടി കടന്നു പോകും. രണ്ടു കുട്ടികളായാണ് ഇതിനെ ചിത്രീകരിക്കാറുള്ളത്. ഗ്രീക്ക് ഐതിഹ്യങ്ങളിൽ കാസ്റ്റർ, പോളിഡ്യൂകെസ്  എന്നീ കുട്ടികളാണ് ഇവർ. പോളിഡ്യൂകെസ് എന്നത് പിന്നീട് ലാറ്റിൻ ഭാഷയിലേക്കു വന്നപ്പോൾ പോളക്സ് എന്നായി ചുരുങ്ങി. ഇപ്പോൾ ഈ നക്ഷത്രങ്ങളെ കാസ്റ്റർ, പോളക്സ് എന്നിങ്ങനെയാണ് വിളിക്കുന്നത്. സ്പാർട്ടയിലെ റാണിയായ ലിഡക്ക് നാലു മക്കളായിരുന്നു. ഇതിൽ പോളക്സിന്റെയും ഹെലന്റെയും പിതാവ് സ്യൂസ് ദേവനായിരുന്നു. കാസ്റ്ററിന്റെയും ക്ലൈറ്റെംനെസ്ട്രയുടെയും പിതാവ് സ്പാർട്ടയിലെ രാജാവും ലിഡയുടെ ഭർത്താവും ആയിരുന്ന ടൈൻഡാരിയൂസും. കാസ്റ്ററും പോളക്സും നല്ല സൗഹാർദ്ദത്തോടു കൂടി വളർന്നു. എപ്പോഴും ഒന്നിച്ചു നടക്കുകയും ഒരു പോലെയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്തു. കാസ്റ്റർ നല്ലൊരു കുതിരസവാരിക്കാരനും പോളക്സ് ഗുസ്തിക്കാരനുമായി. ട്രോജൻ യുദ്ധത്തി

ഗോമൈസെ

ഇമേജ്
പ്രോസിയോണിനെ കുറിച്ചാണല്ലോ നമ്മൾ അവസാനം പറഞ്ഞു നിർത്തിയത്. ഇനി കാനിസ് മൈനർ ഗണത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട നക്ഷത്രമായ ഗോമൈസേയെ കുറിച്ചു പറയാം. കാനിസ് മൈനർ എന്ന വേട്ടപ്പട്ടിയുടെ കഴുത്തിലാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. ഭൂമിയിൽ നിന്നും ഏകദേശം 161 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. അതായത് പ്രോസിയോണിനെക്കാൾ 14 മടങ്ങ് അകലെയാണ് എന്ന്. പ്രകാശവർഷം എന്നാൽ എന്താണെന്നു മറന്നു പോയിട്ടില്ലല്ലോ അല്ലേ? പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെയാണ് ഒരു പ്രകാശവർഷം എന്നു പറയുന്നത്. പ്രകാശത്തിന്റെ വേഗത അറിയാലോ? ഒരു സെക്കന്റിൽ ഏകദേശം മൂന്നു ലക്ഷം കിലോമീറ്റർ! ഇനി നിങ്ങൾ കണക്കു കൂട്ടിക്കോളൂ. ഒരു മിനിറ്റിൽ സഞ്ചരിക്കുന്ന ദൂരം, ഒരു മണിക്കൂറിൽ, ഒരു ദിവസം... അങ്ങനെയങ്ങനെ സൂര്യനെക്കാൾ നാലു മടങ്ങ് വലിപ്പമുണ്ട് നമ്മുടെ ഗോമൈസേക്ക്. തിളക്കമാണെങ്കിൽ 250 മടങ്ങും. സൂര്യന്റെ സ്ഥാനത്ത് ഇതിനെ ഒന്നു സങ്കല്പിച്ചു നോക്കൂ.സൂര്യനിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ നാലു മടങ്ങു ദ്രവ്യമുണ്ട് ഈ നക്ഷത്രത്തിൽ. "മിർസാം അൽ ഖുമൈസാ" എന്ന അറേബ്യൻ പേരിൽ നിന്നാണത്രെ ഇതിന് ഗോമൈസേക്ക് എന്ന പേര് കിട്ടിയത്. കാഴ്ച മങ്

പ്രോസിയോൺ

ഇമേജ്
കാനിസ് മൈനറിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് പ്രോസിയോണ്‍ അഥവാ ആല്‍ഫാ കാനിസ് മൈനോറിസ്. രാത്രിയിലെ ആകാശത്തില്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന നക്ഷത്രങ്ങളില്‍ എട്ടാം സ്ഥാനമാണ് ഇതിനുള്ളത്. ഇത് ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഇതില്‍ പ്രോസിയോണ്‍ എ ഒരു മുഖ്യധാരാ നക്ഷത്രവും പ്രോസിയോണ്‍ ബി ഒരു വെള്ളക്കുള്ളന്‍ നക്ഷത്രവുമാണ്. ഏകദേശം 41 വര്‍ഷങ്ങള്‍ കൊണ്ടാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത്. ഭൂമിയില്‍ നിന്നും 11.46 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ഈ നക്ഷത്രം നമ്മുടെ അയല്‍വാസിയാണ് എന്നു പറയാം. ഭൂമിയോടടുത്തു കിടക്കുന്ന നക്ഷത്രങ്ങളില്‍ എട്ടാം സ്ഥാനമാണ് പ്രോസിയോണിനുള്ളത്. പ്രോസിയോണ്‍ എയുടെ ബാഹ്യതാപനില 6530 കെല്‍വിന്‍ എന്നാണ് കണക്കാക്കിയിരിക്കുന്നത്. സൂര്യന്റെ 1.5 മടങ്ങ് പിണ്ഡവും രണ്ടു മടങ്ങ് ആരവും ഏഴു മടങ്ങ് തിളക്കവും ഇതിനുണ്ട്. പ്രോസിയോണ്‍ ബി സൂര്യന്റെ പത്തിലൊന്ന് പിണ്ഡം മാത്രമുള്ള ചെറിയൊരു നക്ഷത്രമാണ്. 1985ല്‍ പ്രോസിയോണിനെ പൊതിഞ്ഞു നില്‍ക്കുന്ന ഒരു എക്സ്-റേ കൊറോണ കണ്ടെത്തുകയുണ്ടായി. പ്രോസിയോണും സിറിയസ്സും തിരുവാതിരയും ചേര്‍ന്ന് ആകാശത്ത് ഒരു ത്രികോണം സൃഷ്ടിക്കുന്നതു കാണാം. ഇതിനെ വിന്റര്‍ ട്രയാംഗിള്

കാനിസ് മൈനർ - ത്യാഗത്തിന്റെ പ്രതീകം മിറാ

ഇമേജ്
ഇനി വേട്ടക്കാരന്റെ ചെറിയ വേട്ടപ്പട്ടിയെ കുറിച്ചു പറയാം. വേട്ടക്കാരനിലെ ബെറ്റല്‍ജ്യൂസ്, ബല്ലാട്രിക്സ് എന്നീ നക്ഷത്രങ്ങളെ ചേര്‍ത്ത് കിഴക്കോട്ട് ഒരു രേഖ സങ്കല്‍പിച്ചാല്‍ അത് കാനിസ് മൈനര്‍ എന്ന ചെറിയ വേട്ടപ്പട്ടിയിലെത്തും. ആര്‍. രാമചന്ദ്രന്‍ നായര്‍ അദ്ദേഹത്തിന്റെ മാനത്തു നോക്കുമ്പോള്‍ എന്ന കൃതിയില്‍ മലയാളത്തില്‍ ലഘുലുബ്ധകന്‍ എന്ന പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആകാശത്തില്‍ കാണുന്ന നക്ഷത്രങ്ങളെ ആകെ 88 ഗണങ്ങളായാണ് ഇപ്പോള്‍ തിരിച്ചിരിക്കുന്നത്. ഇതില്‍ വലിപ്പം കൊണ്ട് 71ാം സ്ഥാനമാണ് കാനിസ് മൈനറിനുള്ളത്. 183 ചതുരശ്ര ഡിഗ്രി ആകാശവിസ്തൃതിയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ടോളമിയുടെ 48 എണ്ണമുള്ള നക്ഷത്രപ്പട്ടികയില്‍ കാനിസ് മൈനറും ഉള്‍പ്പെട്ടിരുന്നു. HD 66141 എന്ന നക്ഷത്രത്തിന് ഒരു ഗ്രഹമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. NGC 2485 എന്ന താരാപഥം കാനിസ് മൈനറിലാണുള്ളത്. ഗ്രീക്ക് ഇതിഹാസങ്ങളില്‍ ഇക്കാറിയസ് ഒരു വീഞ്ഞു നിര്‍മാതാവാണ്. ഫലപുഷ്ടിയുടെയും വീഞ്ഞിന്റെയും ദേവനായ ഡയണീസസില്‍ നിന്നാണ് ഇക്കാറിയസിന് വീഞ്ഞുനിര്‍മാണ വിദ്യ പകര്‍ന്നു കിട്ടിയത്. അദ്ദേഹത്തില്‍ നിന്ന് വീഞ

അലുദ്ര

ഇമേജ്
ഇനി നമുക്ക് വേട്ടപ്പട്ടിയുടെ വാലറ്റത്തുള്ള അലുദ്ര എന്ന നക്ഷത്രത്തെ പരിചയപ്പെടാം. ബെയറുടെ നാമനിര്‍ദ്ദേശ രീതിയില്‍ ഇതിന് ഈറ്റ കാനിസ് മെജോറിസ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. കന്യക എന്നര്‍ത്ഥം വരുന്ന അറേബ്യന്‍ വാക്കായ അല്‍ അധ്രാ എന്നതില്‍ നിന്നാണ് അലുദ്ര എന്ന് പേരുണ്ടായത്. കന്യക എന്നര്‍ത്ഥമുള്ള മൂന്ന് നക്ഷത്രങ്ങളാണ് കാനിസ് മേജര്‍ നക്ഷത്രഗണത്തിലുള്ളത്. വെസെന്‍, അധാര എന്നിവയാണ് മറ്റു രണ്ടെണ്ണം. നക്ഷത്രങ്ങള്‍ക്ക് പേരുകള്‍ ഔദ്യോഗികമായി നല്‍കുന്നതന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയില്‍ ഒരു വിഭാഗമുണ്ട്. ഇത് വര്‍ക്കിങ് ഗ്രൂപ്പ് ഓണ്‍ സ്റ്റാര്‍ നെയിംസ് അഥവാ WGSN എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ 2006ലാണ് മേല്‍പ്പറഞ്ഞ പേരുകള്‍ ഈ നക്ഷത്രങ്ങള്‍ ഔദ്യോഗികമായി അനുവദിച്ചു നല്‍കിയത്. ഭൂമിയില്‍ നിന്നും ഏതാണ്ട് 2000 പ്രകാശവര്‍ഷം അകലെയാണ് അലുദ്രയുടെ സ്ഥാനം. ഇത് ഒരു നീല അതിഭീമന്‍ നക്ഷത്രമാണ്. സൂര്യനെക്കാള്‍ 10 മുതല്‍ 70 വരെ മടങ്ങ് പിണ്ഡവും 30000ല്‍ കൂടുതല്‍ പ്രകാശതീവ്രതയുമുള്ള നക്ഷത്രങ്ങളാണ് അതിഭീമന്‍ നക്ഷത്രങ്ങള്‍. സൂര്യന്റെ 56 മടങ്ങ് ആരമുള്ള ഈ നക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ 19 മടങ്ങ് വരും. ഒന്നര ലക്ഷ

വെസൻ

ഇമേജ്
ഇനി വേട്ടപ്പട്ടിയുടെ പുറത്തിരിക്കുന്ന ഭാരം ഒന്നു പരിശോധിക്കാം. പട്ടിയുടെ പിന്‍ഭാഗത്തുള്ള നക്ഷത്രമാണ് വെസെന്‍. വെസെന്‍ എന്നു പറഞ്ഞാല്‍ മദ്ധ്യകാല അറേബ്യന്‍ ഭാഷയില്‍ ഭാരം എന്നാണര്‍ത്ഥം. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന അല്‍ അക്സാസി അല്‍ മൗക്കേത്ത് നിര്‍മ്മിച്ച നക്ഷത്രചാര്‍ട്ടില്‍ ഇതിന് തലത് അല്‍ അദ്സാരി എന്ന പേരാണ് കൊടുത്തിരുന്നത്. മൂന്നാമത്തെ കന്യക എന്നാണ് ഇതിനര്‍ത്ഥം. കാനിസ് മേജര്‍ ഗണത്തില്‍ തിളക്കം കൊണ്ട് മൂന്നാം സ്ഥാനത്താണ് വെസെന്‍. ഈ അതിഭീമന്‍ നക്ഷത്രത്തിന് ഏകദേശം സൂര്യന്റെ 17 മടങ്ങ് പിണ്ഡവും 200 മടങ്ങ് വലിപ്പവും 50,000 മടങ്ങ് തിളക്കവുമുണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 1600 പ്രകാശവര്‍ഷം അകലെയാണ് വെസെന്‍ സ്ഥിതി ചെയ്യുന്നത്. ഒരു കോടി വര്‍ഷമാണ് ഇതിന്റെ പ്രായമായി കണക്കാക്കിയിരിക്കുന്നത്.

ഫുറൂദ്

ഇമേജ്
ഇനി നമുക്ക് പിന്‍കാല്‍പാദം നോക്കാം. ഫുറുദ് എന്നാണ് ഈ നക്ഷത്രത്തിന് നല്‍കിയിരിക്കുന്ന പേര്. തിളക്കമുള്ളവയില്‍ ഒന്ന് എന്നര്‍ത്ഥം വരുന്ന അല്‍ ഫുറുദ് എന്ന അറബി വാക്കില്‍ നിന്നാണ് ഈ പേരുണ്ടായിട്ടുള്ളത്. ബെയറുടെ നാമകരണ പദ്ധതി അനുസരിച്ച് ഇതിന്റെ പേര് സീറ്റ കാനിസ് മെജോറിസ് എന്നാണ് (ζ CMa) ഇതും ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഒരു പൊതു പിണ്ഡകേന്ദ്രത്തെ ചുറ്റുന്ന രണ്ടു നക്ഷത്രങ്ങളെയാണ് ദ്വന്ദ്വനക്ഷത്രങ്ങള്‍ എന്നു മുമ്പ് പറഞ്ഞത് ഓര്‍ക്കുമല്ലോ. ഫുറുദ് നക്ഷത്രങ്ങള്‍ ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ 675 ദിവസങ്ങളാണ് എടുക്കുന്നത്. ഭൂമിയില്‍ നിന്ന് ഇതിലേക്കുള്ള ദൂരം 362 പ്രകാശവര്‍ഷം ആണ്. ഇതിലെ പ്രധാന നക്ഷത്രത്തിന് സൂര്യന്റെ നാലു മടങ്ങ് ആരവും എട്ടു മടങ്ങ് പിണ്ഡവുമുണ്ട്. സൂര്യന്റെ 3600 മടങ്ങ് തിളക്കമുള്ള ഫുറുദിന്റെ ഉപരിതല താപനില 18,700 കെല്‍വിന്‍ ആണ്. 3 കോടി 20 ലക്ഷം വര്‍ഷമാണ് ഇതിന്റെ പ്രായമായി കണക്കാക്കിയിട്ടുള്ളത്.

അധാര

ഇമേജ്
വേട്ടപ്പട്ടിയുടെ പിന്‍കാലിലെ തിളക്കമുള്ള നക്ഷത്രമാണ് അധാരാ. കന്യക എന്നാണത്രെ ഈ പേരിനര്‍ത്ഥം. കാനിസ് മേജര്‍ നക്ഷത്രഗണത്തിലെ തിളക്കം കൊണ്ട് രണ്ടാം സ്ഥാനത്തും ആകാശത്തു കാണുന്ന നക്ഷത്രങ്ങളില്‍ 22-ാം സ്ഥാനത്തും നില്‍ക്കുന്ന നക്ഷത്രമാണ് അധാര. എന്നാല്‍ 50 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ നിന്നു നോക്കിയാല്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന നക്ഷത്രമായിരുന്നുവത്രെ അധാര. അന്ന് ഭൂമിയില്‍ നിന്നും 34 പ്രകാശവര്‍ഷം അകലെയായിരുന്നുവത്രെ ഇതിന്റെ സ്ഥാനം. ഇപ്പോള്‍ 405 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന് ഇത്രയും തിളക്കമുണ്ടെങ്കില്‍ അന്ന് അതിന്റെ തിളക്കം എത്രയായിരിക്കും എന്നൊന്ന് അനുമാനിച്ചു നോക്കൂ. നക്ഷത്രങ്ങള്‍ സ്പെയ്സിലൂടെ സഞ്ചരിച്ച് അവക്ക് സ്ഥാനമാറ്റം ഉണ്ടാവാറുണ്ട്. പക്ഷെ അധാരക്കുണ്ടായ അത്രയും സ്ഥാനഭ്രംശം മറ്റു നക്ഷത്രങ്ങള്‍ക്കൊന്നും രേഖപ്പെടുത്തിയിട്ടില്ല. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന അല്‍ അക്സാസി അല്‍ മൗക്കേത്ത് നിര്‍മ്മിച്ച നക്ഷത്രചാര്‍ട്ടില്‍ ഇതിന് ഔള്‍ അല്‍ അഡ്സാരി എന്ന പേരാണ് കൊടുത്തിരുന്നത്. ചൈനക്കാര്‍ ഇതിന് വില്ലും അമ്പും എന്നര്‍ത്ഥ

മിർസാം

ഇമേജ്
വലിയ വേട്ടപ്പട്ടിയുടെ (കാനിസ് മേജര്‍) മുന്‍കാലുകളിലൊന്നിനെ പ്രതിനിധീകരിക്കുന്ന നക്ഷത്രമാണ് മിര്‍സാം. അഗ്രദൂതന്‍ എന്നര്‍ത്ഥം വരുന്ന മുര്‍സിം എന്ന അറബി വാക്കില്‍ നിന്നാണ് ഈ നക്ഷത്രത്തിന് ഈ പേര് കിട്ടിയത്. ചൈനക്കാര്‍ ഇതിനെ "പട്ടാളക്കാരുടെ ചന്തയിലെ ആദ്യത്തെ നക്ഷത്രം" എന്ന അര്‍ത്ഥം വരുന്ന ജുന്‍ ഷി യീ എന്നാണ് വിളിക്കുന്നത്. മിര്‍സാം അടക്കമുള്ള കാനിസ് മേജറിലെ ഏതാനും നക്ഷത്രങ്ങളെ ചേര്‍ത്ത് പട്ടാളക്കാരുടെ ചന്ത എന്ന് അര്‍ത്ഥം വരുന്ന ഒരു നക്ഷത്രഗണമാണ് അവര്‍ ഉണ്ടാക്കിയിരിക്കുന്നത്. ചൈനയില്‍ നിന്നു തന്നെ കണ്ടെത്തിയ ആദ്യകാല നക്ഷത്രചാര്‍ട്ടുകളിലൊന്നായ ഡുന്‍ഹോങ് നക്ഷത്രചാര്‍ട്ടില്‍ (സി.ഇ. 705-710) ഈ നക്ഷത്രത്തെ കര്‍ഷകന്റെ കോഴി എന്നര്‍ത്ഥം വരുന്ന യെജി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 500 പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്താണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. ഒരു ചരനക്ഷത്രമായ മിര്‍സാമിന്റെ കേവലകാന്തിമാനം ആറു മണിക്കൂര്‍ കൊണ്ട് 1.97ല്‍ നിന്ന് 2.01ലേക്കും തിരിച്ചും മാറിക്കൊണ്ടിരിക്കും. നഗ്നനേത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ മാത്രമുള്ള വ്യതിയാനമൊന്നും ഇതിനില്ല. സൂര്യന്റെ 13-14 മടങ്

സിറിയസ്

ഇമേജ്
കാനിസ് മേജറിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് സിറിയസ്. ഭൂമിയില്‍ നിന്നു നോക്കിയാല്‍ സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന നക്ഷത്രവും സിറിയസ് ആണ്. ഭൂമിയില്‍ നിന്നും 8.6 പ്രകാശവര്‍ഷങ്ങള്‍ക്കകലെ സ്ഥിതി ചെയ്യുന്ന ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഇരട്ട നക്ഷത്രമാണ്. സിറിയസ് എ, സിറിയസ് ബി എന്നീ രണ്ടു നക്ഷത്രങ്ങള്‍ പരസ്പരം ഒന്നു പരിക്രമണം ചെയ്തു വരാന്‍ 50 വര്‍ഷം എടുക്കുന്നുണ്ട്. സൂര്യന്റെ ഇരട്ടി പിണ്ഡമുള്ള സിറിയസ് എയുടെ തിളക്കം സൂര്യന്റെ 25 മടങ്ങാണ്. സിറിയസ് ബി ഏതാണ്ട് സൂര്യന്റെ അത്ര തന്നെ പിണ്ഡമുള്ള നക്ഷത്രമാണ്. 200 കോടി വര്‍ഷത്തിനും 300 കോടി വര്‍ഷത്തിനും ഇടയിലായിട്ടാണ് ഇവയുടെ പ്രായം കണക്കാക്കിയിരിക്കുന്നത്. യൂറോപ്പില്‍ ഇതിനെ ഡോഗ്‍സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. അവിടെ വേനല്‍ക്കാലത്ത് സൂര്യോദയത്തിനു തൊട്ടു മുമ്പായി കിഴക്ക് സിറയസ് ഉദിച്ചു വരുന്നതുകൊണ്ട് വേനല്‍ക്കാലത്തിനെ കാനിസ് ഡെയ്സ് എന്നും വിളിക്കാറുണ്ടത്രെ. ഈജിപ്തില്‍ നൈല്‍ നദിയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടാണ് സിറിയസ് പ്രധാനമാവുന്നത്. സൂര്യോദയത്തിനു മുമ്പായി സിറിയസ് ഉദിക്കുന്നതു കാണാന്‍ തുടങ്ങിയാല്‍ നൈല്‍ നദിയില്‍ വെള്

ഇതുവരെ

കൂടുതൽ‍ കാണിക്കുക