പോസ്റ്റുകള്‍

ഏപ്രിൽ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മിഥുനം - ആകാശത്തിലെ ഇരട്ടകൾ

ഇമേജ്
 ഇനി നമുക്ക് മിഥുനം രാശിയെ കുറിച്ചു പറയാം. ഒറിയോണിന്റെ വടക്കു കിഴക്കു ഭാഗത്തും കാനിസ് മൈനറിന്റെ വടക്കു ഭാഗത്തുമായി കാണുന്ന നക്ഷത്രരാശിയാണ് മിഥുനം (Gemini). ഒറിയോണിലെ റീഗൽ , അൽനിതക് എന്നീ നക്ഷത്രങ്ങളിലൂടെ ഒരു വര വരച്ചാൽ അത് മിഥുനത്തിലെ കാസ്റ്റർ എന്ന നക്ഷത്രത്തിനടുത്തു കൂടി കടന്നു പോകും. രണ്ടു കുട്ടികളായാണ് ഇതിനെ ചിത്രീകരിക്കാറുള്ളത്. ഗ്രീക്ക് ഐതിഹ്യങ്ങളിൽ കാസ്റ്റർ, പോളിഡ്യൂകെസ്  എന്നീ കുട്ടികളാണ് ഇവർ. പോളിഡ്യൂകെസ് എന്നത് പിന്നീട് ലാറ്റിൻ ഭാഷയിലേക്കു വന്നപ്പോൾ പോളക്സ് എന്നായി ചുരുങ്ങി. ഇപ്പോൾ ഈ നക്ഷത്രങ്ങളെ കാസ്റ്റർ, പോളക്സ് എന്നിങ്ങനെയാണ് വിളിക്കുന്നത്. സ്പാർട്ടയിലെ റാണിയായ ലിഡക്ക് നാലു മക്കളായിരുന്നു. ഇതിൽ പോളക്സിന്റെയും ഹെലന്റെയും പിതാവ് സ്യൂസ് ദേവനായിരുന്നു. കാസ്റ്ററിന്റെയും ക്ലൈറ്റെംനെസ്ട്രയുടെയും പിതാവ് സ്പാർട്ടയിലെ രാജാവും ലിഡയുടെ ഭർത്താവും ആയിരുന്ന ടൈൻഡാരിയൂസും. കാസ്റ്ററും പോളക്സും നല്ല സൗഹാർദ്ദത്തോടു കൂടി വളർന്നു. എപ്പോഴും ഒന്നിച്ചു നടക്കുകയും ഒരു പോലെയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്തു. കാസ്റ്റർ നല്ലൊരു കുതിരസവാരിക്കാരനും പോളക്സ് ഗുസ്തിക്കാരനുമായി. ട്രോജൻ യുദ്ധത്തി

ഗോമൈസെ

ഇമേജ്
പ്രോസിയോണിനെ കുറിച്ചാണല്ലോ നമ്മൾ അവസാനം പറഞ്ഞു നിർത്തിയത്. ഇനി കാനിസ് മൈനർ ഗണത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട നക്ഷത്രമായ ഗോമൈസേയെ കുറിച്ചു പറയാം. കാനിസ് മൈനർ എന്ന വേട്ടപ്പട്ടിയുടെ കഴുത്തിലാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. ഭൂമിയിൽ നിന്നും ഏകദേശം 161 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. അതായത് പ്രോസിയോണിനെക്കാൾ 14 മടങ്ങ് അകലെയാണ് എന്ന്. പ്രകാശവർഷം എന്നാൽ എന്താണെന്നു മറന്നു പോയിട്ടില്ലല്ലോ അല്ലേ? പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെയാണ് ഒരു പ്രകാശവർഷം എന്നു പറയുന്നത്. പ്രകാശത്തിന്റെ വേഗത അറിയാലോ? ഒരു സെക്കന്റിൽ ഏകദേശം മൂന്നു ലക്ഷം കിലോമീറ്റർ! ഇനി നിങ്ങൾ കണക്കു കൂട്ടിക്കോളൂ. ഒരു മിനിറ്റിൽ സഞ്ചരിക്കുന്ന ദൂരം, ഒരു മണിക്കൂറിൽ, ഒരു ദിവസം... അങ്ങനെയങ്ങനെ സൂര്യനെക്കാൾ നാലു മടങ്ങ് വലിപ്പമുണ്ട് നമ്മുടെ ഗോമൈസേക്ക്. തിളക്കമാണെങ്കിൽ 250 മടങ്ങും. സൂര്യന്റെ സ്ഥാനത്ത് ഇതിനെ ഒന്നു സങ്കല്പിച്ചു നോക്കൂ.സൂര്യനിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ നാലു മടങ്ങു ദ്രവ്യമുണ്ട് ഈ നക്ഷത്രത്തിൽ. "മിർസാം അൽ ഖുമൈസാ" എന്ന അറേബ്യൻ പേരിൽ നിന്നാണത്രെ ഇതിന് ഗോമൈസേക്ക് എന്ന പേര് കിട്ടിയത്. കാഴ്ച മങ്

പ്രോസിയോൺ

ഇമേജ്
കാനിസ് മൈനറിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് പ്രോസിയോണ്‍ അഥവാ ആല്‍ഫാ കാനിസ് മൈനോറിസ്. രാത്രിയിലെ ആകാശത്തില്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന നക്ഷത്രങ്ങളില്‍ എട്ടാം സ്ഥാനമാണ് ഇതിനുള്ളത്. ഇത് ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഇതില്‍ പ്രോസിയോണ്‍ എ ഒരു മുഖ്യധാരാ നക്ഷത്രവും പ്രോസിയോണ്‍ ബി ഒരു വെള്ളക്കുള്ളന്‍ നക്ഷത്രവുമാണ്. ഏകദേശം 41 വര്‍ഷങ്ങള്‍ കൊണ്ടാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത്. ഭൂമിയില്‍ നിന്നും 11.46 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ഈ നക്ഷത്രം നമ്മുടെ അയല്‍വാസിയാണ് എന്നു പറയാം. ഭൂമിയോടടുത്തു കിടക്കുന്ന നക്ഷത്രങ്ങളില്‍ എട്ടാം സ്ഥാനമാണ് പ്രോസിയോണിനുള്ളത്. പ്രോസിയോണ്‍ എയുടെ ബാഹ്യതാപനില 6530 കെല്‍വിന്‍ എന്നാണ് കണക്കാക്കിയിരിക്കുന്നത്. സൂര്യന്റെ 1.5 മടങ്ങ് പിണ്ഡവും രണ്ടു മടങ്ങ് ആരവും ഏഴു മടങ്ങ് തിളക്കവും ഇതിനുണ്ട്. പ്രോസിയോണ്‍ ബി സൂര്യന്റെ പത്തിലൊന്ന് പിണ്ഡം മാത്രമുള്ള ചെറിയൊരു നക്ഷത്രമാണ്. 1985ല്‍ പ്രോസിയോണിനെ പൊതിഞ്ഞു നില്‍ക്കുന്ന ഒരു എക്സ്-റേ കൊറോണ കണ്ടെത്തുകയുണ്ടായി. പ്രോസിയോണും സിറിയസ്സും തിരുവാതിരയും ചേര്‍ന്ന് ആകാശത്ത് ഒരു ത്രികോണം സൃഷ്ടിക്കുന്നതു കാണാം. ഇതിനെ വിന്റര്‍ ട്രയാംഗിള്

കാനിസ് മൈനർ - ത്യാഗത്തിന്റെ പ്രതീകം മിറാ

ഇമേജ്
ഇനി വേട്ടക്കാരന്റെ ചെറിയ വേട്ടപ്പട്ടിയെ കുറിച്ചു പറയാം. വേട്ടക്കാരനിലെ ബെറ്റല്‍ജ്യൂസ്, ബല്ലാട്രിക്സ് എന്നീ നക്ഷത്രങ്ങളെ ചേര്‍ത്ത് കിഴക്കോട്ട് ഒരു രേഖ സങ്കല്‍പിച്ചാല്‍ അത് കാനിസ് മൈനര്‍ എന്ന ചെറിയ വേട്ടപ്പട്ടിയിലെത്തും. ആര്‍. രാമചന്ദ്രന്‍ നായര്‍ അദ്ദേഹത്തിന്റെ മാനത്തു നോക്കുമ്പോള്‍ എന്ന കൃതിയില്‍ മലയാളത്തില്‍ ലഘുലുബ്ധകന്‍ എന്ന പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആകാശത്തില്‍ കാണുന്ന നക്ഷത്രങ്ങളെ ആകെ 88 ഗണങ്ങളായാണ് ഇപ്പോള്‍ തിരിച്ചിരിക്കുന്നത്. ഇതില്‍ വലിപ്പം കൊണ്ട് 71ാം സ്ഥാനമാണ് കാനിസ് മൈനറിനുള്ളത്. 183 ചതുരശ്ര ഡിഗ്രി ആകാശവിസ്തൃതിയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ടോളമിയുടെ 48 എണ്ണമുള്ള നക്ഷത്രപ്പട്ടികയില്‍ കാനിസ് മൈനറും ഉള്‍പ്പെട്ടിരുന്നു. HD 66141 എന്ന നക്ഷത്രത്തിന് ഒരു ഗ്രഹമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. NGC 2485 എന്ന താരാപഥം കാനിസ് മൈനറിലാണുള്ളത്. ഗ്രീക്ക് ഇതിഹാസങ്ങളില്‍ ഇക്കാറിയസ് ഒരു വീഞ്ഞു നിര്‍മാതാവാണ്. ഫലപുഷ്ടിയുടെയും വീഞ്ഞിന്റെയും ദേവനായ ഡയണീസസില്‍ നിന്നാണ് ഇക്കാറിയസിന് വീഞ്ഞുനിര്‍മാണ വിദ്യ പകര്‍ന്നു കിട്ടിയത്. അദ്ദേഹത്തില്‍ നിന്ന് വീഞ

അലുദ്ര

ഇമേജ്
ഇനി നമുക്ക് വേട്ടപ്പട്ടിയുടെ വാലറ്റത്തുള്ള അലുദ്ര എന്ന നക്ഷത്രത്തെ പരിചയപ്പെടാം. ബെയറുടെ നാമനിര്‍ദ്ദേശ രീതിയില്‍ ഇതിന് ഈറ്റ കാനിസ് മെജോറിസ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. കന്യക എന്നര്‍ത്ഥം വരുന്ന അറേബ്യന്‍ വാക്കായ അല്‍ അധ്രാ എന്നതില്‍ നിന്നാണ് അലുദ്ര എന്ന് പേരുണ്ടായത്. കന്യക എന്നര്‍ത്ഥമുള്ള മൂന്ന് നക്ഷത്രങ്ങളാണ് കാനിസ് മേജര്‍ നക്ഷത്രഗണത്തിലുള്ളത്. വെസെന്‍, അധാര എന്നിവയാണ് മറ്റു രണ്ടെണ്ണം. നക്ഷത്രങ്ങള്‍ക്ക് പേരുകള്‍ ഔദ്യോഗികമായി നല്‍കുന്നതന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയില്‍ ഒരു വിഭാഗമുണ്ട്. ഇത് വര്‍ക്കിങ് ഗ്രൂപ്പ് ഓണ്‍ സ്റ്റാര്‍ നെയിംസ് അഥവാ WGSN എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ 2006ലാണ് മേല്‍പ്പറഞ്ഞ പേരുകള്‍ ഈ നക്ഷത്രങ്ങള്‍ ഔദ്യോഗികമായി അനുവദിച്ചു നല്‍കിയത്. ഭൂമിയില്‍ നിന്നും ഏതാണ്ട് 2000 പ്രകാശവര്‍ഷം അകലെയാണ് അലുദ്രയുടെ സ്ഥാനം. ഇത് ഒരു നീല അതിഭീമന്‍ നക്ഷത്രമാണ്. സൂര്യനെക്കാള്‍ 10 മുതല്‍ 70 വരെ മടങ്ങ് പിണ്ഡവും 30000ല്‍ കൂടുതല്‍ പ്രകാശതീവ്രതയുമുള്ള നക്ഷത്രങ്ങളാണ് അതിഭീമന്‍ നക്ഷത്രങ്ങള്‍. സൂര്യന്റെ 56 മടങ്ങ് ആരമുള്ള ഈ നക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ 19 മടങ്ങ് വരും. ഒന്നര ലക്ഷ

വെസൻ

ഇമേജ്
ഇനി വേട്ടപ്പട്ടിയുടെ പുറത്തിരിക്കുന്ന ഭാരം ഒന്നു പരിശോധിക്കാം. പട്ടിയുടെ പിന്‍ഭാഗത്തുള്ള നക്ഷത്രമാണ് വെസെന്‍. വെസെന്‍ എന്നു പറഞ്ഞാല്‍ മദ്ധ്യകാല അറേബ്യന്‍ ഭാഷയില്‍ ഭാരം എന്നാണര്‍ത്ഥം. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന അല്‍ അക്സാസി അല്‍ മൗക്കേത്ത് നിര്‍മ്മിച്ച നക്ഷത്രചാര്‍ട്ടില്‍ ഇതിന് തലത് അല്‍ അദ്സാരി എന്ന പേരാണ് കൊടുത്തിരുന്നത്. മൂന്നാമത്തെ കന്യക എന്നാണ് ഇതിനര്‍ത്ഥം. കാനിസ് മേജര്‍ ഗണത്തില്‍ തിളക്കം കൊണ്ട് മൂന്നാം സ്ഥാനത്താണ് വെസെന്‍. ഈ അതിഭീമന്‍ നക്ഷത്രത്തിന് ഏകദേശം സൂര്യന്റെ 17 മടങ്ങ് പിണ്ഡവും 200 മടങ്ങ് വലിപ്പവും 50,000 മടങ്ങ് തിളക്കവുമുണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 1600 പ്രകാശവര്‍ഷം അകലെയാണ് വെസെന്‍ സ്ഥിതി ചെയ്യുന്നത്. ഒരു കോടി വര്‍ഷമാണ് ഇതിന്റെ പ്രായമായി കണക്കാക്കിയിരിക്കുന്നത്.

ഫുറൂദ്

ഇമേജ്
ഇനി നമുക്ക് പിന്‍കാല്‍പാദം നോക്കാം. ഫുറുദ് എന്നാണ് ഈ നക്ഷത്രത്തിന് നല്‍കിയിരിക്കുന്ന പേര്. തിളക്കമുള്ളവയില്‍ ഒന്ന് എന്നര്‍ത്ഥം വരുന്ന അല്‍ ഫുറുദ് എന്ന അറബി വാക്കില്‍ നിന്നാണ് ഈ പേരുണ്ടായിട്ടുള്ളത്. ബെയറുടെ നാമകരണ പദ്ധതി അനുസരിച്ച് ഇതിന്റെ പേര് സീറ്റ കാനിസ് മെജോറിസ് എന്നാണ് (ζ CMa) ഇതും ഒരു ദ്വന്ദ്വനക്ഷത്രമാണ്. ഒരു പൊതു പിണ്ഡകേന്ദ്രത്തെ ചുറ്റുന്ന രണ്ടു നക്ഷത്രങ്ങളെയാണ് ദ്വന്ദ്വനക്ഷത്രങ്ങള്‍ എന്നു മുമ്പ് പറഞ്ഞത് ഓര്‍ക്കുമല്ലോ. ഫുറുദ് നക്ഷത്രങ്ങള്‍ ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ 675 ദിവസങ്ങളാണ് എടുക്കുന്നത്. ഭൂമിയില്‍ നിന്ന് ഇതിലേക്കുള്ള ദൂരം 362 പ്രകാശവര്‍ഷം ആണ്. ഇതിലെ പ്രധാന നക്ഷത്രത്തിന് സൂര്യന്റെ നാലു മടങ്ങ് ആരവും എട്ടു മടങ്ങ് പിണ്ഡവുമുണ്ട്. സൂര്യന്റെ 3600 മടങ്ങ് തിളക്കമുള്ള ഫുറുദിന്റെ ഉപരിതല താപനില 18,700 കെല്‍വിന്‍ ആണ്. 3 കോടി 20 ലക്ഷം വര്‍ഷമാണ് ഇതിന്റെ പ്രായമായി കണക്കാക്കിയിട്ടുള്ളത്.

അധാര

ഇമേജ്
വേട്ടപ്പട്ടിയുടെ പിന്‍കാലിലെ തിളക്കമുള്ള നക്ഷത്രമാണ് അധാരാ. കന്യക എന്നാണത്രെ ഈ പേരിനര്‍ത്ഥം. കാനിസ് മേജര്‍ നക്ഷത്രഗണത്തിലെ തിളക്കം കൊണ്ട് രണ്ടാം സ്ഥാനത്തും ആകാശത്തു കാണുന്ന നക്ഷത്രങ്ങളില്‍ 22-ാം സ്ഥാനത്തും നില്‍ക്കുന്ന നക്ഷത്രമാണ് അധാര. എന്നാല്‍ 50 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ നിന്നു നോക്കിയാല്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന നക്ഷത്രമായിരുന്നുവത്രെ അധാര. അന്ന് ഭൂമിയില്‍ നിന്നും 34 പ്രകാശവര്‍ഷം അകലെയായിരുന്നുവത്രെ ഇതിന്റെ സ്ഥാനം. ഇപ്പോള്‍ 405 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന് ഇത്രയും തിളക്കമുണ്ടെങ്കില്‍ അന്ന് അതിന്റെ തിളക്കം എത്രയായിരിക്കും എന്നൊന്ന് അനുമാനിച്ചു നോക്കൂ. നക്ഷത്രങ്ങള്‍ സ്പെയ്സിലൂടെ സഞ്ചരിച്ച് അവക്ക് സ്ഥാനമാറ്റം ഉണ്ടാവാറുണ്ട്. പക്ഷെ അധാരക്കുണ്ടായ അത്രയും സ്ഥാനഭ്രംശം മറ്റു നക്ഷത്രങ്ങള്‍ക്കൊന്നും രേഖപ്പെടുത്തിയിട്ടില്ല. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന അല്‍ അക്സാസി അല്‍ മൗക്കേത്ത് നിര്‍മ്മിച്ച നക്ഷത്രചാര്‍ട്ടില്‍ ഇതിന് ഔള്‍ അല്‍ അഡ്സാരി എന്ന പേരാണ് കൊടുത്തിരുന്നത്. ചൈനക്കാര്‍ ഇതിന് വില്ലും അമ്പും എന്നര്‍ത്ഥ

മിർസാം

ഇമേജ്
വലിയ വേട്ടപ്പട്ടിയുടെ (കാനിസ് മേജര്‍) മുന്‍കാലുകളിലൊന്നിനെ പ്രതിനിധീകരിക്കുന്ന നക്ഷത്രമാണ് മിര്‍സാം. അഗ്രദൂതന്‍ എന്നര്‍ത്ഥം വരുന്ന മുര്‍സിം എന്ന അറബി വാക്കില്‍ നിന്നാണ് ഈ നക്ഷത്രത്തിന് ഈ പേര് കിട്ടിയത്. ചൈനക്കാര്‍ ഇതിനെ "പട്ടാളക്കാരുടെ ചന്തയിലെ ആദ്യത്തെ നക്ഷത്രം" എന്ന അര്‍ത്ഥം വരുന്ന ജുന്‍ ഷി യീ എന്നാണ് വിളിക്കുന്നത്. മിര്‍സാം അടക്കമുള്ള കാനിസ് മേജറിലെ ഏതാനും നക്ഷത്രങ്ങളെ ചേര്‍ത്ത് പട്ടാളക്കാരുടെ ചന്ത എന്ന് അര്‍ത്ഥം വരുന്ന ഒരു നക്ഷത്രഗണമാണ് അവര്‍ ഉണ്ടാക്കിയിരിക്കുന്നത്. ചൈനയില്‍ നിന്നു തന്നെ കണ്ടെത്തിയ ആദ്യകാല നക്ഷത്രചാര്‍ട്ടുകളിലൊന്നായ ഡുന്‍ഹോങ് നക്ഷത്രചാര്‍ട്ടില്‍ (സി.ഇ. 705-710) ഈ നക്ഷത്രത്തെ കര്‍ഷകന്റെ കോഴി എന്നര്‍ത്ഥം വരുന്ന യെജി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 500 പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്താണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. ഒരു ചരനക്ഷത്രമായ മിര്‍സാമിന്റെ കേവലകാന്തിമാനം ആറു മണിക്കൂര്‍ കൊണ്ട് 1.97ല്‍ നിന്ന് 2.01ലേക്കും തിരിച്ചും മാറിക്കൊണ്ടിരിക്കും. നഗ്നനേത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ മാത്രമുള്ള വ്യതിയാനമൊന്നും ഇതിനില്ല. സൂര്യന്റെ 13-14 മടങ്

സിറിയസ്

ഇമേജ്
കാനിസ് മേജറിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് സിറിയസ്. ഭൂമിയില്‍ നിന്നു നോക്കിയാല്‍ സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന നക്ഷത്രവും സിറിയസ് ആണ്. ഭൂമിയില്‍ നിന്നും 8.6 പ്രകാശവര്‍ഷങ്ങള്‍ക്കകലെ സ്ഥിതി ചെയ്യുന്ന ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഇരട്ട നക്ഷത്രമാണ്. സിറിയസ് എ, സിറിയസ് ബി എന്നീ രണ്ടു നക്ഷത്രങ്ങള്‍ പരസ്പരം ഒന്നു പരിക്രമണം ചെയ്തു വരാന്‍ 50 വര്‍ഷം എടുക്കുന്നുണ്ട്. സൂര്യന്റെ ഇരട്ടി പിണ്ഡമുള്ള സിറിയസ് എയുടെ തിളക്കം സൂര്യന്റെ 25 മടങ്ങാണ്. സിറിയസ് ബി ഏതാണ്ട് സൂര്യന്റെ അത്ര തന്നെ പിണ്ഡമുള്ള നക്ഷത്രമാണ്. 200 കോടി വര്‍ഷത്തിനും 300 കോടി വര്‍ഷത്തിനും ഇടയിലായിട്ടാണ് ഇവയുടെ പ്രായം കണക്കാക്കിയിരിക്കുന്നത്. യൂറോപ്പില്‍ ഇതിനെ ഡോഗ്‍സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. അവിടെ വേനല്‍ക്കാലത്ത് സൂര്യോദയത്തിനു തൊട്ടു മുമ്പായി കിഴക്ക് സിറയസ് ഉദിച്ചു വരുന്നതുകൊണ്ട് വേനല്‍ക്കാലത്തിനെ കാനിസ് ഡെയ്സ് എന്നും വിളിക്കാറുണ്ടത്രെ. ഈജിപ്തില്‍ നൈല്‍ നദിയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടാണ് സിറിയസ് പ്രധാനമാവുന്നത്. സൂര്യോദയത്തിനു മുമ്പായി സിറിയസ് ഉദിക്കുന്നതു കാണാന്‍ തുടങ്ങിയാല്‍ നൈല്‍ നദിയില്‍ വെള്

കാനിസ് മേജർ

ഇമേജ്
വേട്ടക്കാരനെ തല്‍ക്കാലം നമുക്കു വിടാം. വേട്ടക്കാരന്റെ കാല്‍ചുവട്ടില്‍ നമുക്കൊരു വേട്ടനായയെ കാണാം. ഇനി അതിനെ കുറിച്ചാവാം കുറച്ചു കാര്യങ്ങള്‍. ഓറിയോണ്‍ ബെല്‍റ്റിലെ മൂന്നു നക്ഷത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് തെക്കു കിഴക്കു ഭാഗത്തേക്ക് ഒരു രേഖ വരക്കാന്‍ ശ്രമിച്ചാല്‍ അത് നല്ല തിളക്കമുള്ള ഒരു നക്ഷത്രത്തിലേക്ക് എത്തിച്ചേരും. ഇതാണ് രാത്രികാലാകാശത്തില്‍ ഏറ്റവും തിളക്കത്തില്‍ കാണുന്ന സിറിയസ് എന്ന നക്ഷത്രം. ഇതും ഇതിനടുത്തുള്ള ഏതാനും നക്ഷത്രങ്ങളും കൂട്ടി വരച്ചാല്‍ ഒരു നായയുടെ ഏകദേശ ചിത്രം കിട്ടും. ഇതാണ് കാനിസ് മേജര്‍. കാനിസ് എന്ന വാക്കിനര്‍ത്ഥം നായ എന്നാണ്. ടോളമിയുടെ അല്‍മജസ്റ്റില്‍ ക്യോന്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. നായ എന്നു തന്നെയാണ് ഈ വാക്കിനും അര്‍ത്ഥം. വേട്ടക്കാരന്റെ വേട്ടനായയായാണ് സാധാരണ നക്ഷത്രനിരീക്ഷണ ക്ലാസുകളില്‍ ഇതിനെ പരിചയപ്പെടുത്താറുള്ളത്. ഇടവം (ഋഷഭം) എന്ന കാട്ടുകാളയുമായുള്ള പോരില്‍ വേട്ടക്കാരനെ സഹായിക്കുകയാണ് ഈ വേട്ടനായ. ഇറാത്തോസ്തനീസ് ഇത് ഗ്രീക്ക് ഇതിഹാസത്തിനെ ലിലാപ്സ് എന്ന പട്ടിയെയാണ് പ്രതിനിധീകരിക്കുന്നത് എന്നു പറയുന്നു. ഗ്രീക്ക് രാജാവായ എറെക്ത്യൂസിന്റെ മകളും സെഫാലസിന്റെ ഭാര്

ഒറിയോൺ നെബുല

ഇമേജ്
ഓറിയോണിലെ പ്രധാനപ്പെട്ട നക്ഷത്രങ്ങളെയെല്ലാം പരിചയപ്പെട്ടു കഴിഞ്ഞല്ലോ. ഇനി നമുക്ക് ഒറിയോണ്‍ നെബുലയെ ഒന്നു പരിചയപ്പെടാം. നക്ഷത്രാന്തരീയ പൊടിപടലങ്ങള്‍, ഹൈഡ്രജന്‍ തുടങ്ങിയ വാതകങ്ങള്‍, എന്നിവയെല്ലാം ചേര്‍ന്ന് മേഘരൂപത്തില്‍ പരന്നു കിടക്കുന്ന ഒരു സംഗതിയാണ് നെബുല എന്നു പറയുന്നത്. ഇങ്ങനെ പരന്നു കിടക്കുന്ന പദാര്‍ത്ഥങ്ങള്‍ സാന്ദ്രീകരിച്ചാണ് നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്നത്. അതുകൊണ്ട് നക്ഷത്രങ്ങളുടെ നഴ്സറിയാണ് നെബുലകള്‍ എന്നു പറയാറുണ്ട്. ഇങ്ങനെയുള്ള നെബുലകളുടെ കൂട്ടത്തില്‍ പ്രശസ്തമായ നെബുലയാണ് ഒറിയോണ്‍ നെബുല. വേട്ടക്കാരന്റെ ബെല്‍റ്റിനു തൊട്ടു താഴെയായി കീഴ്പോട്ടു തൂങ്ങിക്കിടക്കുന്ന മൂന്നു നക്ഷത്രങ്ങള്‍ കാണാം. ഇതലെ നടുവിലുള്ളത് ഒരു നക്ഷത്രമല്ല. അതാണ് പ്രസിദ്ധമായ ഒറിയോണ്‍ നെബുല. നമുക്ക് നഗ്നനേത്രങ്ങള്‍ കൊണ്ടു തന്നെ കാണാന്‍ കഴിയുന്ന ഒരു നെബുലയാണിത്. ഒരു ദൂരദര്‍ശിനിയോ ബൈനോക്കുലറോ ഉപയോഗിച്ചാല്‍ കുറച്ചു കൂടി നന്നായി കാണാന്‍ കഴിയും. ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഇതിന്റെ കൂടുതല്‍ മനോഹരവും വ്യക്തവും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ചിത്രങ്ങള്‍ ലഭ്യമാക്കിയതോടു കൂടി മാനം നോക്കികള്‍ക്ക് ഇത് വളരെ ഇഷ്ടപ്പെട

അൽനിലം

ഇമേജ്
ഇനി വേട്ടക്കാരന്റെ ബെല്‍റ്റിലെ നടുവിലെ നക്ഷത്രത്തെ കുറിച്ചു പറയാം. അല്‍നിലം എന്നാണ് ഈ നക്ഷത്രത്തിനു നല്‍കിയിരിക്കുന്ന പേര്. ഇന്ദ്രനീലം എന്നാണ് ഈ വാക്കിന് അര്‍ത്ഥം. തിളക്കം കൊണ്ട് ആകാശത്തു കാണുന്ന നക്ഷത്രങ്ങളില്‍ 29-ാം സ്ഥാനവും ഓറിയോണിലെ നക്ഷത്രങ്ങളില്‍ നാലാം സ്ഥാനവുമാണിതിനുള്ളത്. ഒരു അതിഭീമന്‍ നീലനക്ഷത്രമായ അല്‍നിലം ഭൂമിയില്‍ നിന്നും ഏകദേശം 2000 പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്. സൂര്യനെക്കാള്‍ 5,60,000 മടങ്ങ് തിളക്കമുള്ള ഈ നക്ഷത്രം സൂര്യന്റെ സ്ഥാനത്തായിരുന്നു എങ്കില്‍ എന്തായിരുന്നേനെ അവസ്ഥ അല്ലെ? സൂര്യന്റെ 40 മടങ്ങ് പിണ്ഡവും 32.4 മടങ്ങ് ആരവുമുണ്ട് ഈ നക്ഷത്രത്തിന്. 27,500 കെല്‍വിന്‍ ആണ് ഇതിന്റെ ബാഹ്യതാപനില. സൗരവാതത്തെ കുറിച്ച് കേട്ടു കാണുമല്ലോ. സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്നും ചാര്‍ജിത കണങ്ങള്‍ പുറത്തെക്ക് വീശിയടിക്കുന്ന പോലെ എല്ലാ നക്ഷത്രങ്ങളില്‍ നിന്നും അവയിലെ പദാര്‍ത്ഥങ്ങള്‍ പുറത്തേക്ക് തെറിച്ചു പോകുന്നുണ്ട്. ഇതിനെ നക്ഷത്രവാതം എന്നു പറയാം. ഇത് വളരെ ചെറിയ അളവിലൊന്നുമല്ല കേട്ടോ. സൂര്യനില്‍ നിന്നും ഇങ്ങനെ ഒരു സെക്കന്റില്‍ തെറിച്ചു പോകുന്ന പദാര്‍ത്ഥങ്ങളുടെ അളവ് ഏക

അൽനിതക് - മൂന്നായ നിന്നെയിഹ ഒന്നെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍...

ഇമേജ്
വേട്ടക്കാരന്റെ അരപ്പട്ടയിലെ മൂന്നു നക്ഷത്രങ്ങളില്‍ കിഴക്കെ അറ്റത്തു കിടക്കുന്ന നക്ഷത്രത്തിന് അല്‍നിതക് എന്നാണ് പേര്. അരപ്പട്ട എന്നു തന്നെയാണ് ഈ പേരിന്റെ അര്‍ത്ഥം. ബെയറിന്റെ നാമനിര്‍ദ്ദേശ രീതി അനുസരിച്ച് ഇതിന് സീറ്റ (ζ) ഓറിയോണിസ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 1819ല്‍ ജോര്‍ജ്ജ് കെ. കുനോവ്സ്കി ഇത് പരസ്പരം പ്രദക്ഷിണം ചെയ്യുന്ന രണ്ടു നക്ഷത്രങ്ങളാണ് എന്നു കണ്ടെത്തി. ഇതില്‍ പ്രാഥമിക നക്ഷത്രത്തിന് അല്‍നിതക് A എന്നും ദ്വിദീയ നക്ഷത്രത്തിന് അല്‍നിതക് B എന്നും പേര് നല്‍കി. 1998ല്‍ A എന്ന നക്ഷത്രത്തിനെ ചുറ്റുന്ന മറ്റൊരു നക്ഷത്രത്തെ കൂടി കണ്ടെത്തി. അപ്പോള്‍ പ്രാഥമിക നക്ഷത്രത്തിന് Aa എന്നും അതിന്റെ സുഹൃദ്നക്ഷത്രത്തിന് Ab എന്നും പേരു നല്‍കി. Aaയും Bയും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 1509 വര്‍ഷങ്ങള്‍ എടുക്കുമ്പോള്‍ ഏകദേശം 2687 വര്‍ഷം എടുത്താണ് Aaയും Abയും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത്. Aa എന്ന നക്ഷത്രം ഭൂമിയില്‍ നിന്നും 1260 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ പിണ്ഡം സൂര്യന്റെ 33 മടങ്ങും ആരം സൂര്യന്റെ 20 മടങ്ങും ആണ്. സൂര്യനെക്കാള്‍ 2,50,000 മടങ്ങ് തിളക്കമുള്ള ഇതി

സെയ്ഫ്

ഇമേജ്
ഇനി വേട്ടക്കാരന്റെ വലത്തെ കാലിനെ കുറിച്ചു പറയാം. സെയ്ഫ് (കാപ്പ ഓറിയോണിസ്) എന്നാണ് ഇതിന്റെ പേര്. ഭീമന്റെ വാള്‍ എന്നര്‍ത്ഥം വരുന്ന "സെയ്ഫ് അല്‍ ജബ്ബാര്‍" എന്നതില്‍ നിന്നാണ് സെയ്ഫ് എന്ന പേര് സ്വീകരിച്ചിട്ടുള്ളത്. കാലിന് എങ്ങനെ വാള്‍ എന്ന് പേരിട്ടു എന്നാലോചിച്ചു സമയം കളയണ്ട. പതിനേഴാം നൂറ്റാണ്ടിന്‍ പ്രസിദ്ധീകരിച്ച ഒരു കാറ്റലോഗില്‍ വന്ന ഒരബദ്ധം കൊണ്ടാണ് കാല് വാളായത്. ശരിക്കും ഈറ്റ ഓറിയോണിസിനെയാണത്രെ (ഇതിനെ കുറിച്ച് പിന്നീട് പറയാം) സെയ്ഫ് അല്‍ ജബ്ബാര്‍ എന്നു വിളിച്ചത്. കാപ്പ ഓറിയോണിസിനെ "ഭീമന്റെ വലത്തു കാല്‍മുട്ട്" എന്നര്‍ത്ഥം വരുന്ന "റെക്ബാ അല്‍ ജൗസാ അല്‍ യെമനിയന്റ്" എന്ന പേരാണ് വിളിച്ചിരുന്നത്. പക്ഷെ കാറ്റലോഗില്‍ ഇതെഴുതിയപ്പോള്‍ തെറ്റിപ്പോയി. കാല് വാളായി മാറി. പിന്നീട് അതങ്ങനെ തുടരുകയും ചെയ്തു. ഇന്നലെ ചെയ്തോരബദ്ധം.... അമ്പത്തിയേഴായിരത്തോളം സൂര്യന്മാരുടെ തിളക്കമുണ്ടിതിന്. 26,500 കെല്‍വിന്‍ ഉപരിതലതാപനിലയും. സൂര്യന്റെ 15.5 മടങ്ങ് പിണ്ഡവും 22.2 മടങ്ങ് ആരവുമുള്ള ഒരു അതിഭീമന്‍ നീല നക്ഷത്രമാണ് സെയ്ഫ്. ഒരു കാലത്ത് സൂര്യനേക്കാള്‍ 31 മടങ്ങിലേറെ പിണ്ഡമുണ്ടായിരുന്ന

നീലയിൽ തിളങ്ങുന്ന റീഗൽ

ഇമേജ്
റീഗൽ എന്നാണ് ഇടത്തേ കാലിനു കൊടുത്തിരിക്കുന്ന പേര്. ശരിക്കും ഇത് മൂന്നു നക്ഷത്രങ്ങളാണ്. ഇതിലെ പ്രധാന നക്ഷത്രമായ റീഗൽ എയുടെ പ്രായം പത്തു കോടി വർഷമാണത്രെ. കോടി എന്നു കേട്ടിട്ട് അമ്പരക്കുകയൊന്നും വേണ്ട. പ്രപഞ്ചകാലഗണനയിൽ പത്തു കോടിയൊക്കെ ഒരു ചെറിയ സംഖ്യയാണ്. സൂര്യന്റെ പ്രായം 450 കോടി വർഷവും പ്രപഞ്ചത്തിന്റെ പ്രായം 1380 കോടി വർഷവുമാണെന്ന് ഓർക്കുക. റീഗൽ ബി, സി എന്നിവയാണ് മറ്റു രണ്ടെണ്ണം. റീഗലിൽ നിന്നും പുറപ്പെടുന്ന പ്രകാശം അതിന്റെ അടുത്തു കിടക്കുന്ന വിച്ച് ഹെഡ് നെബുല എന്ന നെബുലയിൽ തട്ടി ചിതറുന്നതു കൊണ്ടു കൂടിയാണ് ഈ നക്ഷത്രത്ത ഇത്രയും നീല നിറത്തിൽ കാണുന്നത്. റിജ്ൽ ജൗസ അൽ യൂസ്രാ (the left leg of the giant) എന്ന അറബി പേരിൽ നിന്നാണത്രെ ആധുനിക ജ്യോതിഃശാസ്ത്രം റീഗൽ എന്ന പേര് സ്വീകരിച്ചത്. റീഗൽ അൽ ജബ്ബാർ (the foot of the great one) എന്ന വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത് എന്ന ഒരു വാദവുമുണ്ട്. ഒരു അതിഭീമൻ നീല നക്ഷത്രമായ റീഗൽ എയുടെ പിണ്ഡം സൂര്യന്റേതിനെക്കാൾ 23 മടങ്ങും വലിപ്പം സൂര്യന്റെതിനെക്കാൾ 80 മടങ്ങും ആണ്. 1,20,000 സൂര്യന്മാരുടെ പ്രകാശവും ഇതിനുണ്ട്. 773 പ്രകാശവർഷം അകലെ ഇരുന്നു കൊണ്ടാണ് ഈ

ബെല്ലാട്രിക്സ്

ഇമേജ്
ഇനി നമുക്ക് വേട്ടക്കാരന്റെ ഇടത്തെ തോള്‍ ഒന്നു നോക്കാം. തിരുവാതിരയുടെ ഏകദേശം 5° പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രത്തിന്റ പേര് ബെല്ലാട്രിക്സ് എന്നാണ്. വനിതാ പടയാളി എന്നാണ് ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം. ആമസോൺ സ്റ്റാർ എന്നും ഈ നക്ഷത്രത്തെ വിളിക്കാറുണ്ട്. ഗ്രീക്ക് ഇതിഹാസങ്ങളിൽ വനിതാ പടയാളികളുടെ ഒരു സംഘമാണ് ആമസോണുകൾ. അറേബ്യക്കാർ ഇതിന് ജേതാവ് എന്നർത്ഥമുള്ള അൽ നജീദ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ബെയറുടെ നാമകരണപദ്ധതിയിൽ ഗാമ ഓറിയോണിസ് എന്നാണ് പേര്. ഭൂമിയില്‍ നിന്നും ഏകദേശം 250 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന് സൂര്യന്റെ 8.6 മടങ്ങ് പിണ്ഡമുണ്ട്. ഇതിന്റെ പ്രായമാണെങ്കില്‍ ഏകദേശം 25 കോടി വര്‍ഷം വരും. ഉപരിതല താപനില 22,000 കെൽവിൻ ആണ്. കേന്ദ്രത്തിൽ നിന്നും പുറത്തേക്കുള്ള ദൂരം സൂര്യന്റേതിനേക്കാൾ ആറു മടങ്ങും തിളക്കം സൂര്യന്റെതിനെക്കാൾ 9000 മടങ്ങിൽ കൂടുതലുമാണ്.

മകീര്യം

ഇമേജ്
വേട്ടക്കാരന്റെ തലയാണ് നമ്മുടെ മകീര്യം. (തിളക്കം കുറഞ്ഞ മൂന്നു നക്ഷത്രങ്ങള്‍). മൃഗശീർഷം എന്നത് ചുരുങ്ങിയാണത്രെ മകീര്യമായത്. സംസ്കൃതത്തില്‍ മൃഗം എന്നാൽ മാൻ എന്നും ശീർഷം എന്നാൽ തല എന്നുമാണ് അർത്ഥം. പ്രാചീന ഭാരതത്തിൽ വേട്ടക്കാരനെ മാനായും കൽപുരുഷനായും വേട്ടക്കാരനായും (ശബരൻ) ഒക്കെ സങ്കൽപിച്ചിരുന്നു. ഇതിലെ പ്രധാന നക്ഷത്രമാണ് ലാംഡ (λ ) ഓറിയോണിസ് അഥവാ ലാംഡ ഓറി. ഇതിനെ മെയ്സാ എന്നു വിളിക്കുന്നു. അറബിയിൽ തിളങ്ങുന്നത് എന്നർത്ഥം വരുന്ന അൽ-മൈസൻ (Al-Maisan) എന്ന വാക്കിൽ നിന്നാണത്രെ ഈ പേരുണ്ടായത്. മറ്റു രണ്ടു നക്ഷത്രങ്ങളെ അൽ ഹക്കാ എന്നാണു വിളിക്കുന്നത്. ചൈനക്കാർ ഈ മൂന്നു നക്ഷത്രങ്ങളെയും ചേർത്ത് ആമയുടെ മൂക്ക് എന്നർത്ഥം വരുന്ന സീ സൂ എന്ന പേരാണ് നൽകിയിരിക്കുന്നത്. മെയ്സാ എന്ന നക്ഷത്രത്തിന് സീ സു യീ എന്നും വിളിക്കുന്നു. മെയ്സാക്ക് സൂര്യന്റെ 28 മടങ്ങ് പിണ്ഡവും 6 മടങ്ങ് വ്യാസവുമുണ്ട്. ഇതിന് ഒരു വലയവും കണ്ടെത്തിയിട്ടുണ്ട്. പഴയൊരു സൂപ്പർനോവ സ്ഫോടനത്തിന്റെ അവശിഷ്ടമാണ് എന്നാണ് കരുതുന്നത്.

തിരുവാതിര

ഇമേജ്
ഓറിയോണ്‍ എന്ന വേട്ടക്കാരന്റെ ഒരു തോളിനെ പ്രതിനിധീകരിക്കുന്ന നക്ഷത്രമാണ് തിരുവാതിര. ഇതൊരു ചുവപ്പു ഭീമന്‍ നക്ഷത്രമാണ്. സൂര്യന്റെ 1400 മടങ്ങ് വലിപ്പമുണ്ടത്രെ ഇതിന്. അതായത് സൂര്യന്റെ സ്ഥാനത്ത് തിരുവാതിരയെ കൊണ്ടുവന്നു വെച്ചാല്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും അതിനുള്ളിലായി പോകും. ഭൂമിയില്‍ നിന്നും ഏകദേശം 640 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇംഗ്ലീഷില്‍ ഇതിനെ ബെറ്റ്ല്‍ജൂസ് (Betelgeuse) എന്നാണ് വിളിക്കുന്നത്. إبط الجوزاء (Ibṭ al-Jauzā) എന്ന അറബി വാക്കില്‍ നിന്നാണ് ഈ പേര് എടുത്തത്. തിരുവാതിര നക്ഷത്രത്തിന്റെ അടുത്ത് ചന്ദ്രന്‍ വരുന്ന ദിവസമാണ് തിരുവാതിര നാള്‍.

ഒറിയോൺ - ആകാശത്തിലെ വേട്ടക്കാരൻ

ഇമേജ്
പുരാതന തീബ്സില്‍ ഹൈറിയസ് എന്ന ഒരു വൃദ്ധകര്‍ഷകന്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന് ഒരു ദിവസം മൂന്ന് അതിഥികള്‍ വന്നു. അദ്ദേഹം അവരെ ആദരപൂര്‍വ്വം സ്വാഗതം ചെയ്യുകയും അവര്‍ക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് ഉണ്ടായിരുന്ന കാളയെ അറുത്തായിരുന്നു അദ്ദേഹം അവര്‍ക്ക് ഭക്ഷണം വിളമ്പിയത്. ഈ മൂന്നു വിരുന്നുകാര്‍ യഥാര്‍ത്ഥത്തില്‍ സീയൂസ്, നെപ്റ്റ്യൂണ്‍, ഹെര്‍മസ് എന്നീ ദേവന്മാരായിരുന്നു. ഹൈറിയസിന്റെ സല്‍ക്കാരത്തില്‍ സംതൃപ്തരായ ഇവര്‍ അദ്ദേഹത്തിനോട് ആവശ്യമുള്ളതെന്തും ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. ഹൈറിയസിന് ഒരു മകന്‍ വേണമെന്നായിരുന്നു ആഗ്രഹം. മൂന്നു ദേവന്മാരും കാളയെ അറുത്തിടത്തു പോയി മൂത്രമൊഴിക്കുകയും പിന്നീട് അത് മണ്ണിട്ടു മൂടാന്‍ ഹൈറിയസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഹൈറിയസ് അവര്‍ പറഞ്ഞതു പോലെ ചെയ്തപ്പോള്‍ അവിടെ നിന്ന് ഒരു ആണ്‍കുട്ടി ഉയര്‍ന്നു വന്നു എന്നും ദേവന്മാരുടെ മൂത്രത്തില്‍ നിന്ന് ഉണ്ടായതിനാല്‍ ഹൈറിയസ് അവന് യൂറിയോണ്‍ എന്ന് പേരിട്ടുവത്രെ. യൂറിയോണ്‍ എന്നത് പിന്നീട് ഒറിയോണ്‍ എന്നാവുകയാണത്രെ ഉണ്ടായത്. ഒറിയോണിന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഒരു കഥ ഇതാണ്.   ഗ്രീക്ക് പുരാണങ്ങളിൽ ഓറ

ഇതുവരെ

കൂടുതൽ‍ കാണിക്കുക