പോസ്റ്റുകള്‍

2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുതുവത്സരാശംസകള്‍

ഇമേജ്

പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ അമ്പിളിക്കൈ പിടിച്ചെത്തുന്നു ശുക്രന്‍

ഇമേജ്
       പുതുവര്‍ഷത്തെ എതിരേല്‍ക്കാന്‍ ഭൂമിയില്‍ മാത്രമല്ല ആകാശത്തും ചില ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്‌. പുതുവര്‍ഷ സൂര്യനെ ചന്ദ്രനും ശുക്രനും ഒരുമിച്ചു സ്വീകരിക്കുന്ന കാഴ്ചയാണ്‌ ഇപ്രാവശ്യം ആകാശത്തുകാണാന്‍ കഴിയുക.       രാവിലെ മൂന്നരയോടു കൂടി ശുക്രന്‍ കിഴക്കുദിക്കും. പതിനഞ്ചു മിനിട്ടിനു ശേഷം ചന്ദ്രനും. ഏഴ്‌ എട്ടു ഡിഗ്രി വ്യത്യാസത്തില്‍ രണ്ടു പേരെയും കാണാം. സൂര്യനുദിക്കുമ്പോള്‍ ഇവ  ഏതാണ്ട്‌ നാല്‍പതു ഡിഗ്രി ഉയരത്തില്‍ എത്തിയിരിക്കും. ശുക്രന്‍ ഇപ്പോള്‍ വളരെ തിളക്കം കൂടിയ അവസ്ഥയിലാണുള്ളത്‌. സിറിയസിനെക്കാള്‍ ഏകദേശം പതിനേഴു മടങ്ങു പ്രകാശമാനം ഇപ്പോള്‍ ശുക്രനുണ്ട്‌.  ശുക്രനെ സൂര്യോദയത്തിനു ശേഷം കാണണമെന്നുണ്ടോ? അല്‍പം ബുദ്ധിമുട്ടിയാല്‍ അതും സാദ്ധ്യമാണ്‌. സൂര്യോദയത്തിനു മുമ്പു തന്നെ ആകാശത്തു നോക്കി ചന്ദ്രനും ശുക്രനും തമ്മിലുള്ള അകലം മനസ്സില്‍ കുറിച്ചു വെക്കുക. അതിനു ശേഷം സൂര്യന്‍ ഉദിക്കുന്ന സമയത്ത്‌ വീടിന്റെ പടിഞ്ഞാറു ഭാഗത്തു പോയി അധികം പ്രകാശമെത്താത്തിടത്തു നിന്ന് നേരത്തെ നമ്മള്‍ മനസ്സില്‍ കുറിച്ചിട്ട സ്ഥാനം കണ്ടെത്തുക. അവിടെ മങ്ങിയ ഒരു വെള്ള പൊട്ടായി ശുക്രനെ കാണാം. സമയം കഴിയും ത

സോഹോ രണ്ടായിരം വാല്‍നക്ഷത്രങ്ങളെ കണ്ടു

ഇമേജ്
       സോഹോ ( SOHO - Solar and Heliospheric Observatory) സൂര്യനെ പഠിക്കാന്‍ വേണ്ടി യൂറോപ്യന്‍ സ്പേസ്‌ ഏജന്‍സിയും നാസയും ചേര്‍ന്ന്‌ വിക്ഷേപിച്ച ബഹിരാകാശപേടകമാണ്‌. സൂര്യനെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ ഇതു നമുക്കു നല്‍കിയിട്ടുണ്ട്‌. അതിനോടൊപ്പം തന്നെ സൂര്യനെ സന്ദര്‍ശിക്കാന്‍ വരുന്ന വാല്‍നക്ഷത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും സോഹോ നല്‍കുന്നു. ഡിസംബര്‍ 26ന്‌ സോഹോ രണ്ടായിരാമത്തെ വാല്‍നക്ഷത്രത്തെ കണ്ടതായി സ്ഥിരീകരിച്ചു.        സോഹോ അതിന്റെ LASCO (Large Angle and Spectrometric Coronograph ) കാമറ ഉപയോഗിച്ച്‌ സൂര്യന്റെയും അതിനു സമീപത്തു വരുന്ന മറ്റു വസ്തുക്കളുടെയും ചിത്രങ്ങള്‍ എടുക്കുന്നു. ഇത്‌ 18 രാജ്യങ്ങളിലെ എഴുപതിലേറെ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുന്നുണ്ട്‌. മൈക്കല്‍ കുസിയാക്‌ (Michal Kusiak) എന്ന പോളിഷ്‌ ശാസ്ത്ര വിദ്യാര്‍ഥിയാണ് സോഹോ ഇമേജുകള്‍ വിശകലനം ചെയ്ത്‌ രണ്ടായിരാമത്തെ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്‌. അദ്ദേഹം ആദ്യത്തെ വാല്‍നക്ഷത്രത്തെ കണ്ടെത്തുത്‌ 2007ലാണ്‌. പിന്നീട്‌ ഇതു വരെയായി നൂറിലേറെ വാല്‍നക്ഷത്രങ്ങളെ കണ്ടെത്തി.  ആദ്യത്തെ ആയിരം വാല്‍നക്ഷത്രങ്ങളെ കണ്ടെത്താന്‍ സോഹോ എടുത്തത്‌ പ

ഇപ്പോള്‍ വ്യാഴത്തെ കാണാം

ഇമേജ്
       ഇപ്പോള്‍ വ്യാഴത്തെ നിരീക്ഷിക്കാന്‍ പറ്റിയ സമയമാണ്‌. രാത്രി 8 മണിക്ക്‌ തലക്കു മുകളില്‍ നിന്ന്‌ കുറച്ചു പടിഞ്ഞാറു മാറി ഏറ്റവും  തിളക്കത്തില്‍ കാണുന്നതാണു വ്യാഴം. സൌരയൂഥത്തിലെ ഏറ്റവും വലുതും അഞ്ചാമത്തേതുമായ ഗ്രഹമാണ്‌ വ്യാഴം. ഇത്‌ ഒരു വതക ഗോളമാണ്‌. ഏറ്റവും കൂടുതല്‍ ഉള്ളത്‌ ഹൈഡ്രജനും രണ്ടാം സ്ഥാനം ഹീലിയത്തിനുമാണ്‌.       ഇതിലെ ചുവന്ന പൊട്ട്‌ ഒരു ടെലിസ്കോപ്പിലൂടെ കാണാന്‍ സാധിക്കും. ഇത്‌ ഒരു വലിയ കൊടുങ്കാറ്റ്‌ ആണത്രെ. പതിനേഴാം നൂറ്റാണ്ടിലാണ്‌ ഇത്‌ ആദ്യമായി നിരീക്ഷിക്കപ്പെട്ടത്‌. കൂടാതെ മധ്യഭാഗത്തു കൂടിയുള്ള വലയവും നാല്‌ ഉപഗ്രഹങ്ങളെയും കാണാം. അയൊ, യൂറോപ്പ, ഗാനിമീഡ്‌, കാലിസ്റ്റോ എന്നീ നാല്‌ ഉപഗ്രഹങ്ങളെ ആദ്യം കണ്ടെത്തിയത്‌ ഗലീലിയോ ആയതിനാല്‍ ഇവയെ ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നു പറയുന്നു. യൂറോപ്പയില്‍ പുറത്തുള്ള മഞ്ഞുപാളികള്‍ക്കടിയില്‍ ദ്രാവകാവസ്ഥയിലുള്ള ജലം ഉണ്ടത്രെ. സൌരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുടെ മൊത്തം പിണ്ഡത്തേക്കാള്‍ രണ്ടര മടങ്ങു പിണ്ഡം വ്യാഴത്തിനു മാത്രമായുണ്ട്‌. 1321 ഭൂമിക്കു തുല്യമായ വ്യാപ്തവുമുണ്ട്‌. പുസ്തകങ്ങളില്‍ സൌരയൂഥമാപ്പിലെ ഗ്രഹങ്ങളുടെ വലിപ്പത്തിന്റെ അനുപാതം തെറ്റാണ

ഒറിയോണ്‍

ഇമേജ്
     ബഹിരാകാശത്തില്‍ നക്ഷത്ര നിരീക്ഷണത്തെ സഹായിക്കുന്ന കുറിപ്പുകള്‍ കൂടി നല്‍കാന്‍ തുടങ്ങുകയാണ്‌. ആദ്യത്തേത്‌ ഓറിയോണിനെ കുറിച്ചു തന്നെ ആകാം. കാരണം ആര്‍ക്കും ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താനാകുന്ന വളരെ മനോഹരമായ നക്ഷത്രഗണമാണിത്‌.       രാത്രി 9 മണിക്ക്‌ ആകാശമദ്ധ്യത്തില്‍ നിന്നു കിഴക്കു മാറി ചിത്രത്തിലേതു പോലെ ഒരു കൂട്ടം നക്ഷത്രങ്ങളെ കാണാം. നടുവില്‍ ഒരു വരിയായി നില്‍ക്കുന്ന മൂന്നു നക്ഷത്രങ്ങളാണ്‌ വേട്ടക്കാര ന്റെ  ബെല്‍റ്റ്‌. മിണ്റ്റാക്ക, അല്‍നിലം, അല്‍നിതാക്‌ എന്നിങ്ങനെയാണു ഈ നക്ഷത്രങ്ങളുടെ പേര്‌.വേട്ടക്കരന്റെ വലതു തോളാണ്‌ തിരുവാതിര (beelgeuse). ഇതൊരു ചുപ്പു ഭീമന്‍ നക്ഷത്രമാണ്‌. ഭൂമിയില്‍ നിന്ന് 640   പ്രകാശവര്‍ഷം അകലെയാണ്‌ ഇതു സ്ഥിതി ചെയ്യുന്നത്‌. ഇടതു തോള്‍ ബെല്ലട്രിക്സ്‌. ഇടതു കാലില്‍ കാണുന്ന നീല നക്ഷത്രമാണ്‌റീഗെല്‍. 772 പ്രകാശവര്‍ഷം അകലെ കിടക്കുന്നു. വലതു കാല്‍ സെയ്ഫ്‌. വേട്ടക്കരന്റെ  തലയാണ്‌ നമ്മുടെ മകീര്യം. ബെല്‍റ്റില്‍ നിന്ന്‌ തൂങ്ങിക്കിടക്കുന്ന മൂന്നുനക്ഷത്രങ്ങളുണ്ട്‌. ഇതു വാളാണത്രെ. ഇതിന്റെ മദ്ധ്യത്തിലാണ്‌ പ്രസിദ്ധമായ ഒറിയോണ്‍ നെബുല.        ഋഗ്വേദത്തില്‍ ഈ ഗണത്തെ മാന്‍
ഇമേജ്
ഇമേജ്
ക്രിസ്മസ് ആശംസകള്‍   

ചാന്ദ്രമാപ്പ്‌

ഇമേജ്
        ലൂണാര്‍ റെക്കണൈസെന്‍സ്‌ ഓര്‍ബിറ്റര്‍ (LRO) നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച്‌ നാസയിലെ ശാസ്ത്രജ്ഞര്‍ ചന്ദ്രോപരിതലത്തിന്റെ പുതിയ മാപ്പ്‌ പുറത്തിറക്കി. 3 ബില്ല്യന്‍ ഡാറ്റകളാണ്‌ LRO ഇതിനായി ഭൂമിയിലേക്കു പറത്തിയത്‌.        ചന്ദ്രോപരിതലത്തിന്റെ ഈ പുതിയ മാപ്‌ ഭാവിയില്‍ ചന്ദ്രനെ പഠിക്കുന്നതിന്‌ കൂടുതല്‍ സഹായകരമാകുമെന്ന്‌ നാസയിലെ ശാസ്ത്രജ്ഞനായ ഗ്രിഗറി   ന്യൂമാന്‍ പറഞ്ഞു. LROയിലെ ലൂണാര്‍ ഓര്‍ബിറ്റര്‍ ലേസര്‍ അള്‍ട്ടീമീറ്റര്‍ (LOLA) എന്ന ഉപകരണം ഉപയോഗിച്ചാണ്‌ ചാന്ദ്രമാപ്പിങ്ങിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്‌. ഈ ഉപകരണം ആദ്യം ഒരു ലേസര്‍ പള്‍സിനെ വിഭജിച്ച്‌ അഞ്ചു ബീമുകളാക്കി ചന്ദ്രോപരിതലത്തിലേക്കയക്കുന്നു. ഉപരിതലത്തില്‍ തട്ടി തിരിച്ചു വരുന്ന ബീമുകളില്‍ നിന്നാണ്‌ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത്‌.        ഇപ്പോഴുള്ളതിനേക്കാള്‍ വളരെയേറെ വിശദാംശങ്ങളാണ്‌ പുതിയ മാപ്പിലുള്ളത്‌. 58 മീറ്റര്‍ കൃത്യതയാണ്  പുതിയ മാപ്പിനുള്ളത്‌. ചന്ദ്രനിലെ വലിയ ഗര്‍ത്തങ്ങളെയും അജ്ഞാതമായ വിവരങ്ങളുറങ്ങുന്ന ധ്രുവ പ്രദേശങ്ങളെയും  കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുതിയ മാപ്പിലുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു .

ഹബ്ബ്ളിന്റെ ക്രിസ്ത് മസ്സ് സമ്മാനം

ഇമേജ്
credit: eso        അങ്ങു ദൂരെ, 160000 പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ഒരു വമ്പന്‍ ബഹിരാകാശ കുമിളയെ കുറിച്ചുള്ള വിശദാംശങ്ങളാണ്‌ ഈ വര്‍ഷത്തെ  ക്രിസ്ത്‌മസ്സ്‌ സമ്മാനമായി  ഹബ്ബ്ള്‍ സ്പേസ്‌ ടെലിസ്കോപ്‌ നമുക്കു നല്‍കിയിരിക്കുന്നത്‌. നമ്മുടെ അടുത്ത ഗാലക്സികളിലൊന്നായ വലിയ മഗല്ലാനിക്‌ മേഘത്തില്‍ പണ്ടെന്നോ നടന്ന ഒരു സൂപ്പര്‍ നോവാ സ്ഫോടനത്തിന്റെ അവശിഷ്ടമാണ്‌ ഈ ഭീമന്‍ കുമിള.      400 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വലിയ മെഗല്ലനിക്‌ മേഘത്തിന്റെ  ദിശയില്‍ കണ്ടതായി രേഖപ്പെടുത്തിയ പുതിയ നക്ഷത്രം ഈ സൂപ്പര്‍ നോവയായിരിക്കുമെന്ന് കരുതുന്നു. നക്ഷത്രാന്തരീയ വാതകങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഈ സൂപ്പര്‍ നോവാ അവശിഷ്ടത്തിന്‌ 23  പ്രകാശവര്‍ഷം വിസ്താരമാണ്‌ ഇപ്പോഴുള്ളത്‌. ഒരു മണിക്കൂറില്‍ 18  മില്ല്യണ്‍ കിലോ മീറ്റര്‍ എന്ന തോതില്‍ ഇത്‌ വികസിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.       ഇരട്ട നക്ഷത്രങ്ങളിലെ ഒരു വെള്ളക്കുള്ളന്‍ നക്ഷത്രം അതിന്റെ സഹനക്ഷത്രത്തിലെ ദ്രവ്യത്തെ അതിന്‌  ഉള്‍ക്കൊള്ളാവുന്നതിലും അധികമായ തോതില്‍ വലിച്ചെടുത്തപ്പോഴുണ്ടായ പൊട്ടിത്തെറിയായിരിക്കാം ഈ സൂപ്പര്‍ നോവക്കു കാരണമെന്നാണ്‌ ശാസ്ത്രജ്നര്‍ ഇപ

വെള്ളം തേടി ഒപ്പര്‍ച്യൂണിടി

ഇമേജ്
     ഓപ്പര്‍ച്യൂണിറ്റി റോവര്‍ ചൊവ്വയിലെ കളിമണ്‍ പ്രദേശങ്ങളിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. 22   കി. മീറ്റര്‍ വ്യാസമുള്ള എന്‍ഡവര്‍ എന്ന ഗര്‍ത്തത്തിനു സമീപത്തേക്കാണ്‌ അതിന്റെ യാത്ര. ജലാംശം കലര്‍ന്ന സള്‍ഫേറ്റ്‌ ലവണങ്ങളും സിലിക്കേറ്റ്‌ ലവണങ്ങളും കണ്ടെത്തിയ പ്രദേശമാണിത്‌. ഒക്ടോബര്‍ 15 ന്‌ ഓപ്പര്‍ച്യൂണിറ്റി എന്‍ഡവറില്‍ നിന്ന്‌ 6 കി. മീറ്റര്‍ മാത്രം  അകലെയുള്ള സാന്റാമരിയ ഗര്‍ത്തത്തിനു സമീപത്തെത്തി. ചൊവ്വയെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന മാര്‍സ്‌ റെക്കനൈസന്‍സ്‌ ഒര്‍ബിറ്ററാണ്‌ കൂടുതല്‍ ഗവേഷണം നടത്തേണ്ട പ്രദേശങ്ങള്‍ ഓപ്പര്‍ച്യൂണിറ്റി ഗവേഷണ സംഘത്തിന്‌ കാണിച്ചു കൊടുക്കുന്നത്‌. ലവണ കളിമണ്ണ്‌ ശാസ്ത്രജ്നര്‍ക്ക്‌ പ്രത്യേകം താല്‍പര്യമുള്ള വസ്തുവാണ്‌. കാരണം ജീവനുണ്ടാകാന്‍ ആവശ്യമായ ഒരു ഘടകമാണിത്‌ .

ചൊവ്വയെ നോക്കി നോക്കി ഒഡീസ്സി

ഇമേജ്
     ചൊവ്വയെ കുറിച്ചു പഠിക്കാന്‍ 2001 ലാണ് നാസ ഒഡീസ്സി എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്. ഡിസംബര്‍ 15 നു 3340 ദിവസം പൂര്‍ത്തിയാക്കി ഏറ്റവും കൂടുതല്‍ കാലം ചൊവ്വയെ പഠിച്ച പേടകം എന്ന ബഹുമതി കരസ്ഥമാക്കി. മാര്‍സ് ഗ്ലോബല്‍ സര്‍വയറിനായിരുന്നു ഇതു വരെ ഈ സ്ഥാനം.     വളരെയേറെ   വിവരങ്ങള്‍ ഈ കാലയളവിനുള്ളില്‍ ഒഡീസ്സി നല്‍കി. 2002 ല്‍ ചൊവ്വയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം ഉപരി തലത്തിനു തൊട്ടു താഴെ ഹൈഡ്രജന്‍ സാന്നിദ്ധ്യം  ഉണ്ടെന്നു കണ്ടെത്തി. ഇത് ചൊവ്വയിലെ മണ്ണിനടിയില്‍ ഘനീഭവിച്ചു കിടക്കുന്ന ജലത്തിലേത് ആണെന്ന് പിന്നീട് തെളിഞ്ഞു. ഭൂമിയിലെക്കാള്‍ കൂടുതല്‍ ആണ് അവിട ത്തെ  റെഡിയേഷന്‍ ലെവല്‍   എന്നും കണ്ടെത്തി . സ്പിരിറ്റ്‌,   ഒപ്പര്‍ച്യൂണിറ്റി എന്നീ റോവറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഭൂമിയില്‍ എത്തിക്കുന്നതിലും മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍, മാര്‍സ് റെക്കനൈസെന്‍സ് ഓര്‍ബിറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലും ഒഡീസി അതിന്റെ പങ്കു വഹിച്ചു. ഇനി 2012 ല്‍ വിക്ഷേപിക്കാന്‍ പോകുന്ന മാര്‍സ് സയന്‍സ് ലബോറ ട്ടറിയെ സഹായിക്കാനും ഒഡീസിയുണ്ടാകും. 

വോയെജേര്‍ 1 സൌരയൂഥാതിര്‍ത്തിയില്‍

ഇമേജ്
     വോയേജര്‍ 1 സൌര വാതത്തെയും പിന്നിലാക്കി സൌരയൂഥത്തിന്റെ അതിര്‍ത്തിയിലെത്തി. സൂര്യനില്‍ നിന്ന് ഏകദേശം 17 .3 ബില്ല്യന്‍ കി.മീറ്റര്‍ ദൂരെയാണ് ഇപ്പോള്‍ വോയേജര്‍ 1 ന്റെ സ്ഥാനം. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇനി നക്ഷത്രാന്തര വാതത്തെ ആയിരിക്കും പേടകത്തിന് നേരിടേണ്ടി വരിക.      വോയേജര്‍ 1 നക്ഷത്രാന്തരീയ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ പോകുകയാണ് എന്നു വോയേജര്‍ പ്രോജെക്ടിലെ ശാസ്ത്രജ്ഞനായ എഡ് സ്ടോണ്‍ പറഞ്ഞു. 1977 സെപ്തംബര്‍ 5  നാണ് വോയേജര്‍ 1 വിക്ഷേപിച്ചത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇത് സൌരയൂഥത്തിന്റെ അതിര്‍ത്തി കടക്കും എന്നാണു ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നത്‌.       1977 ആഗസ്ത് 20 നു വിക്ഷേപിച്ച വോയേജര്‍ 2 ഉം പിന്നാലെയുണ്ട്. സൂര്യനില്‍ നിന്ന്‍ 14 .2 കി.മീറ്റര്‍ അകലെ. വോയേജര്‍ 1 നേക്കാള്‍ വേഗത കുറവാണ് വോയേജര്‍ 2 നു.          

ചന്ദ്ര - വ്യാഴ സംഗമം

ഇമേജ്
       ഇന്ന് രാത്രിയില്‍ വ്യാഴത്തെയും ചന്ദ്രനേയും അടുത്തടുത്ത് കാണാം. ചന്ദ്രനടുത്ത് ഏറ്റവും തിളക്കത്തില്‍ കാണുന്നത് സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴമാണ്. ടെലിസ്കോപ്പിലൂടെ ഇവയെ നിരീക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയമാണിത്. ചന്ദ്രനിലെ ഗര്‍ത്തങ്ങളും പര്‍വതങ്ങളും അഞ്ച് ഇഞ്ച്‌ ടെലിസ്കോപ്പിലൂടെ പോലും കാണാന്‍ കഴിയും. വ്യാഴത്തിന്റെ ഗലീലിയന്‍ ഉപഗ്രഹങ്ങളായ യൂറോപ്പ, അയോ, കാലിസ്ടോ, ഗാനിമീഡ് എന്നിവയും ടെലിസ്കോപ്പിലൂടെ കാണാം.

നക്ഷത്രപ്പൂമഴ

ഇമേജ്
      കൊള്ളിമീന്‍ കാണാന്‍ എന്ത് രസമാണ്. മണിക്കൂറില്‍ ഇരുപതോ മുപ്പതോ എണ്ണം കാണാന്‍ കഴിയുമെങ്കിലോ? ഇതാ ഒരവസരം വരുന്നുണ്ട്. ഈ മാസം 14 ,15 തിയ്യതികളില്‍. രാത്രി 12 മണിക്ക് ശേഷം ചന്ദ്രനസ്തമിച്ചു കഴിഞ്ഞാല്‍ മിഥുനം രാശിയില്‍ നിന്നും ഉല്‍ക്കകള്‍ വീഴുന്നത് കാണാം. credit : star date magazine        മിഥുനത്തിലെ    കാസ്റ്റര്‍ നക്ഷത്രത്തിനു സമീപത്തു നിന്നാണ് ഉല്‍ക്കകള്‍ ഉത്ഭവിക്കുക. എങ്കിലും ഇതിനു കാസ്റ്ററുമായി ബന്ധമൊന്നും ഇല്ല. പണ്ട് ഇതിലെ കടന്നു പോയ ഫെയ്തോണ്‍ എന്ന വാല്‍ നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്. ഭൂമി സൂര്യനെ ചുറ്റുന്നതിനിടയില്‍ ഈ ഭാഗത്ത് എത്തുമ്പോള്‍ അവ ഭൂമിയുടെ ആകര്‍ഷണത്തില്‍ പെട്ട് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും ഘര്‍ഷണം മൂലം കത്തിയെരിയുകയും ചെയ്യുന്നു.       ഏറ്റവും നല്ല കാഴ്ചക്ക് ഒട്ടും പ്രകാശമില്ലാത്ത സ്ഥലത്ത് ഇരുന്ന് നിരീക്ഷിക്കണം. മങ്ങിയ നക്ഷത്രങ്ങളെ പോലും കാണാന്‍ കഴിയുന്നു എങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുത്തത് ശരിയായ സ്ഥലമാണ്. അല്‍പനേരം ക്ഷമയോടെ കാത്തിരുന്നു നോക്കൂ. കാണാം നിങ്ങളെ തേടി നക്ഷത്രങ്ങള്‍ വരുന്നത്.

അങ്ങ് ദൂരെ ഒരു സൌരയൂഥം

ഇമേജ്
       ഭൂമിയില്‍ നിന്ന് 129 പ്രകാശ വര്‍ഷം അകലെ മറ്റൊരു സൌരയൂഥം. HR 8799 എന്ന നക്ഷത്രത്തെ ചുറ്റുന്ന നാലാമത്തെ (HR 8799e ) ഗ്രഹത്തെ ശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം കണ്ടെത്തി.       ഈ നാല് ഗ്രഹങ്ങളും നമ്മുടെ വ്യാഴത്തെക്കാള്‍ അഞ്ചു മുതല്‍ ഏഴു മടങ്ങ്‌ വരെ വലിപ്പമുള്ളവയാണ്‌. ഈ ഗ്രഹങ്ങള്ക്കുള്ളിലായി ഭൂമിയെ പോലുള്ള ചെറു ഗ്രഹങ്ങള്‍ കണ്ടേക്കാം എന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം. മാത്രമല്ല നമ്മുടെ സൌരയൂഥത്തിലെ ആസ്ട്രോയിട് ബെല്‍റ്റ്‌, കൂയിപ്പര്‍ ബെല്‍റ്റ്‌ എന്നിവ പോലെ പാറയും മഞ്ഞുകട്ടയും നിറഞ്ഞ രണ്ടു ബെല്‍റ്റുകള്‍ HR 8799 ലും ഉണ്ട്.      1998 ല്‍ ആണ് ഇതിലെ ആദ്യത്തെ സൌരേതരഗ്രഹം   HR 8799bയെ  ഹബ്ബ്ള്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് കണ്ടെത്തിയത്. ഹവായിയിലെ കെക്ക് നിരീക്ഷണാലയം ഉപയോഗിച്ചാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്.

സൌരേതര ഗ്രഹങ്ങള്‍

ഇമേജ്
      സൌരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെയാണ് സൌരേതര ഗ്രഹങ്ങള്‍ അഥവാ എക്സോ പ്ലാനറ്റുകള്‍ (extra solar planets ) എന്ന് പറയുന്നത്. ഡിസംബര്‍ 8 നു 506 സൌരേതര ഗ്രഹങ്ങള്‍ക്ക്‌ അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര സമിതി അംഗീകാരം നല്‍കി. ഇനിയും നൂറു കണക്കിന് സൌരേതര ഗ്രഹങ്ങള്‍ കൂടുതല്‍ പഠനത്തിനും അംഗീകാരത്തിനുമായി കാത്തിരിക്കുന്നു. ഇവയെ സൌരേതര ഗ്രഹ സ്ഥാനാര്‍ഥികള്‍ (exo planet candidates ) എന്ന് വിളിക്കുന്നു.       സൌരേതര ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ശാസ്ത്ര സമൂഹം  വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ആവാസയോഗ്യമായ ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്നറിയാനുള്ള കൌതുകവും ഇതിനു പിന്നിലുണ്ട്.       ഇതു വരെ കണ്ടെത്തിയിട്ടുള്ളവയെല്ലാം ഭീമന്‍ ഗ്രഹങ്ങളാണ്. ചെറുഗ്രഹങ്ങളെ കണ്ടെത്തുന്നതില്‍ സാങ്കേതിക വിദ്യയുടെ പരിമിതി ഒരു പ്രധാന പ്രശ്നമാണ്. നമ്മുടെ ഗാലക്സിയില്‍ തന്നെ അനേകായിരം സൌരേതര ഗ്രഹങ്ങളെ കണ്ടെത്താനാകുമെന്നാണ് പറയുന്നത്.       ഭൂമി സൂര്യനെ ചുറ്റുന്നത്‌ പോലെ മറ്റു നക്ഷത്രങ്ങള്‍ക്കും അവയുടെ ഗ്രഹങ്ങള്‍ ഉണ്ടാകാമെന്ന ബ്രൂണോയുടെ അഭിപ്രായമാണ് സൌരേതര ഗ്രഹങ്ങളെ കുറിച്ചുള്ള ആദ്യത്തെ പ്രസ്താവനയായി കണക്കാക്കപ്പെടുന്നത്.       ഈസ്

ദൂരെ നിന്ന് ഭൂമിയെ കണ്ടപ്പോള്‍

ഇമേജ്
     ബഹിരാകാശത്തു പോയി ഭൂമിയെ നോക്കിയാല്‍ എങ്ങനെയിരിക്കും? ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ ( ISS )  നിന്ന് ഭൂമിയെ നോക്കിയപ്പോള്‍ കിട്ടിയ ചിത്രമാണിത്. അതലാന്റിക് സമുദ്രം, മെക്സിക്കോ ഉള്‍ക്കടല്‍, കരീബിയന്‍ കടല്‍, അമേരിക്കന്‍ വന്‍കരയുടെ കിഴക്കേ തീരം, ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മുനന്പ് തുടങ്ങിയവയാണ് ഈ മനോഹര ദൃശ്യത്തില്‍ പകര്‍ത്തിയിരിക്കുന്നത്.

സ്വര്‍ണ്ണം വന്ന വഴി

ഇമേജ്
     ഭൂമിയില്‍ എങ്ങനെയാണ് സ്വര്‍ണ്ണവും പ്ലാറ്റിനവും വന്നത്? ഒരു ഭീമന്‍ കൂട്ടിയിടിയിലൂടെ എന്നാണ് ബില്‍ ബോട്കെയും സംഘവും പറയുന്നത്. credit: nasa      ഏതാണ്ട് 4 .5 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ചൊവ്വയോളം വലിപ്പമുള്ള ഒരു വസ്തു ഭൂമിയുമായി കൂട്ടിയിടിക്കുകയുണ്ടായത്രെ. ഇതിലുണ്ടായിരുന്ന സ്വര്‍ണ്ണവും പ്ലാടിനവുമാണ് ഇന്ന്‍ ഭൂമിയില്‍ കാണുന്നത്. സമുദ്ര മഥനത്തില്‍ നിന്ന്‍ വൈശ്രവസ് എന്ന പോലെ ഭൂമര്‍ദനത്തില്‍ നിന്ന്‍ ഇവിടത്തെ കുട്ടികള്‍ക്ക് ഒരു അമ്പിളി മാമനെ കിട്ടി. ഈ ആഘാതത്തില്‍ നിന്നുണ്ടായത് ആണത്രേ ചന്ദ്രന്‍.       ഈ ഇടി മൂലം ഭൂമി അതിന്റെ അക്ഷത്തില്‍ നിന്ന്‍ 10 ഡിഗ്രി ചെരിഞ്ഞു പോലും. എങ്കിലെന്താ നമുക്ക് സ്വര്‍ണം കിട്ടിയില്ലേ?       ലൂണാര്‍ സയന്‍സ് ഇന്സ്ടിട്യൂടിലെ ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്.

കാര്‍ബണ്‍ ഗ്രഹം

ഇമേജ്
     2009 ല്‍ കണ്ടെത്തിയ WASP 12 ബി എന്ന സൌരേതര ഗ്രഹത്തില്‍ കാര്‍ബണിന്റെ ധാരാളിതമെന്നു പുതിയ പഠന റിപ്പോര്‍ട്ട്. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, മീഥൈന്‍, ജല ബാഷ്പം എന്നിവയാല്‍  ഇതിന്റെ ഇതിന്റെ അന്തരീക്ഷം സമ്പന്നമത്രേ. ഭൂമിയില്‍ നിന്നും 267 പാര്‍സെക് അകലെയാണ് വാസ്പ് 12 b യുടെ സ്ഥാനം.        പുതിയ ലക്കം നച്ച്വരിലാണ് ഈ പഠന ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രിന്സേടോന്‍ യൂണിവേഴ്സിറ്റിയിലെ  നിക്കു മധുസൂദന്‍ ആണ് പഠനത്തിനു നേതൃത്വം നല്‍കിയത്.  

ശുക്രനിലെ പ്രഭാതം പൊലിഞ്ഞു

ഇമേജ്
     ജപ്പാന്റെ ശുക്ര പര്യവേക്ഷണ പേടകം അക്കാത് സുകി ശുക്രന് ചുറ്റുമുള്ള അതിന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെട്ടു. ഏതോ ഒരു ബഹിരാകാശ വസ്തു വ്ന്നിടിച്ചതിനാലാകാം ഒരു പക്ഷെ ഇങ്ങനെ സംഭവിച്ചതെന്ന് കരുതുന്നു. ഇനി 2016 ലോ 2017 ലോ മാത്രമേ ആകാത് സുകിക്ക് ശുക്ര പഥത്തില്‍ പ്രവേശിക്കാവൂ.      ശുക്രോപരിതലത്തെയും അതിന്റെ അന്തരീക്ഷത്തെയും കുറിച്ചു പഠിക്കാനുള്ള അവസരമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.  

ബൈനൊകുലര്‍ ടെലസ്കോപ്‌ പ്രവര്‍ത്തനം തുടങ്ങി

ഇമേജ്
       എട്ടര വര്‍ഷത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ലാര്‍ജ്‌ ബൈനോക്കുലര്‍ ടെലസ്കോപ്‌ ( LBT ) പ്രവര്‍തനം തുടങ്ങി.രണ്ട്‌ 8.4  മീറ്റര്‍ ദര്‍പ്പണങ്ങളാണ്‌ ഇതിനുള്ളത്‌. കൂടുതല്‍ തെളിമയും വ്യക്തതയുമുള്ള ചിത്രങ്ങള്‍ ഇതിലൂടെ ലഭിക്കും.  2002ല്‍ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങിയ എല്‍.ബി.ടി. അരിസോണയിലാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ആകാശഗംഗയേയും അടുത്ത ഗാല്‍ക്സികളേയും പഠിക്കുന്നതിനു ഇത് ഉപകാരപ്പെടും.

അള്‍ട്രാ വയലറ്റ് സൌര ആളല്‍

ഇന്നുണ്ടായ മറ്റൊരു സംഭവമാണ് സൂര്യനിലുണ്ടായ അള്‍ട്രാവയലറ്റ് രശ്മികളുടെ ഒരു വലിയ ആളല്‍. ഏഴു ലക്ഷം കിലോമീറ്റര്‍ ദൂരത്തേക്ക് ആണ് സൂര്യനില്‍ നിന്നും അള്‍ട്രാ വയലറ്റ്  രശ്മികള്‍ ആളിപ്പടര്‍ന്നത്. ഇത് കൊരോണല്‍ ദ്വാരവുമായി (coronal hole) ബന്ധപ്പെട്ട ആളല്‍ അല്ലാത്തത് കൊണ്ട് ഭൂമിയെ ദോഷകരമായി ബാധിക്കില്ല എന്നാണു ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടത്. നാസയുടെ സോളാര്‍ ദൈനാമിക് ഒബ്സര്‍ വേടരിയാണ് (solar dynamic observatory ) ഈ പ്രതിഭാസം നിരീക്ഷിച് ചിത്രങ്ങള്‍ എടുത്ത്.

ശുക്രനില്‍ പ്രഭാതം

ഇമേജ്
ജപ്പാന്‍ വിക്ഷേപിച്ച ബഹിരാകാശ പേടകം ആകാത് സുകി    ( Akatsuki )  ശുക്രന്റെ ഭ്രമണം ചെയ്തു തുടങ്ങി. ജപ്പാന്‍ ഭാഷയില്‍ പ്രഭാതം എന്നര്‍ത്ഥമുള്ള അകാത്സുകി  ഇന്നാണ് ശുക്രന്റെ ഭ്രമണ പഥത്തില്‍ എത്തിയത്. ശുക്രനിലെ ഇടിമിന്നലുകളെയും സജീവ അഗ്നിപര്‍വതങ്ങളെയും കുറിച്ച് പഠിക്കുകയാണ് ലക്‌ഷ്യം .

അതിഭൌമ ഗ്രഹത്തിന്റെ അന്തരീക്ഷ വിശകലനം സാധ്യമായി

ഇമേജ്
GJ 1214 ചിത്രകാരന്റെ ഭാവനയില്‍        സൌരയൂഥത്തിന് പുറത്ത് കണ്ടെത്തിയിട്ടുള്ള സൌരേതര ഗ്രഹങ്ങളെ (exo planet )     അതിഭൌമ(supper earth ) ഗ്രഹങ്ങളെന്നും  ചൂടന്‍ വ്യാഴ (hot jupiter ) ഗ്രഹങ്ങളെന്നും വിഭജിച്ചിട്ടുണ്ട്. ഇവയില്‍ ചൂടന്‍ വ്യാഴ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് കുറെ കാര്യങ്ങളെല്ലാം മനസ്സിലാക്കി കഴിഞ്ഞു. എന്നാല്‍ അതിഭൌമ ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ച് കാര്യമായ  വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഡിസംബര്‍ 2 ലെ നാച്വര്‍ ശാസ്ത്ര ജേര്‍ണല്‍ GJ 1214 b എന്ന അതിഭൌമ ഗ്രഹത്തിന്റെ അന്തരീക്ഷ ഘടന വിശകലനം ചെയ്തതായി റിപ്പോര്‍ട് ചെയ്തിട്ടുണ്ട്.       സ്മിത്ത് സോണിയന്‍ ഇന്സ്ടിട്യൂടിലെ ജേക്കബ് ബീനും (Jecob Been ) സംഘവുമാണ് ഈ  പഠനം നടത്തിയത്.   ഭൂമിയെക്കാള്‍ 6 .5 മടങ്ങ്‌ പിണ്ഡം ഉള്ള GJ 1214 b ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെ ഒഫ്യുക്കസ് നക്ഷത്ര ഗണത്തിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പഠനം നടക്കുന്നതിനു മുന്പ് മൂന്നു സങ്കല്‍പ്പങ്ങള്‍ ആയിരുന്നു ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ച്  ജ്യോതിശാസ്ത്രജ്ഞര്‍ മുന്നോട്ട് വെച്ചിരുന്നത്. ഒന്നാമത്തേത് ജലത്താല്‍ മൂടപ്പെട്ടതായിരിക്കാം എന്നതായിരുന്നു.  രണ്ടാമത്ത

..ഗുരുത്വ വീചികള്‍ കേള്‍ക്കാന്‍ ലിസ

ഇമേജ്
     ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലായിരുന്നു ഐന്‍സ്റ്റീന്‍ ഗുരുത്വ തരംഗങ്ങളെ(gravitational  waves ) കുറിച്ച് പ്രവചിച്ചത്. പ്രസിദ്ധമായ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലാണ് സ്ഥല-കാല വക്രത, ഗുരുത്വ മണ്ഡലം, ഗുരുത്വ തരംഗം തുടങ്ങിയ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഐന്‍സ്ടീന്റെ ചിന്താ പരീക്ഷണങ്ങളില്‍ നിന്ന് രൂപം കൊണ്ട ഈ ആശയങ്ങള്‍ക്ക് തെളിവുകള്‍ തേടിയുള്ള യാത്ര തുടങ്ങി പിന്നീട് ശാസ്ത്ര ലോകം. ഇതിനു ആദ്യത്തെ തെളിവ് ലഭിക്കുന്നത് 1974 ല്‍ ആയിരുന്നു. പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഇരട്ട പല്‍സാരുകളെ(pulsar) കുറിച്ചുള്ള  പഠനത്തില്‍ വിശദീകരിക്കാന്‍ കഴിയാതിരുന്ന ഒരിനം ഊര്‍ജത്തിന്റെ നഷ്ടം ഗവേഷകര്‍ നിരീക്ഷിക്കുകയുണ്ടായി. ഈ ഊര്‍ജ തരംഗങ്ങള്‍ ആയിരുന്നു ഗുരുത്വ തരംഗങ്ങള്‍ക്കുള്ള ആദ്യത്തെ തെളിവായി പിന്നീട് അംഗീകരിക്കപ്പെട്ടത്. 1993 ല്‍ ഇതിനു ഫിസിക്സിനുള്ള നോബല്‍ സമ്മാനവും ലഭിച്ചു      ഇപ്പോള്‍ ഗുരുത്വ തരംഗങ്ങളെ കുറിച്ചു പഠിക്കുന്നതിനുള്ള ഒരു ബഹിരാകാശ പേടകത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നാസയിലെയും യൂറോപ്യന്‍ സ്പേസ് എജന്സിയിലെയും ശാസ്ത്രജ്ഞര്‍. ലിസ (Laser Interferometer Space Ant

ആന്റിഹൈഡ്രജന്‍ പിടിയിലായി

ഇമേജ്
     വളരെ നാളത്തെ ചെറുത്തുനില്‍പ്പിന് ശേഷം പ്രതിഹൈഡ്രജന്‍ (antihydrogen) സ്ത്രജ്ഞര്‍ക്ക് മുന്‍പില്‍ കീഴടങ്ങി. ഈ ആഴ്ചയിലെ നാച്വരിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. സെര്‍നിലെ(CERN) ശാസ്ത്രജ്ഞരാണ് പ്രതിഹൈഡ്രജനെ പിടിച്ചു കെട്ടിയത്.     പോള്‍ ദിരാക്(Paul Dirac)  1928 ല്‍ ഒരു പ്രതി ഇലക്ട്രോണിന്റെ (anti electron )  സാധ്യത പ്രവചിച്ചപ്പോള്‍  തുടങ്ങിയതാണ്‌ പ്രതി കണങ്ങളെയും പ്രതി ദ്രവ്യങ്ങളെയും തേടിയുള്ള യാത്ര. ഇതിന്റെ ആദ്യ ഫലങ്ങള്‍ 1932 ല്‍ പുറത്തു വന്നു. കാള്‍  സി. ആണ്ടെഴ്സന്‍ (Carl C. Anderson) ആന്റി ഇലക്ട്രോണിനെ  കണ്ടെത്തി. പോസിറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണിനു പോസിട്രോണ്‍ എന്ന പേരും നല്‍കി.      പ്രതി ദ്രവ്യം ഇന്നും ശാസ്ത്രത്തിനു ഒരു പ്രഹേളികയാണ്. ഒരു കണത്തിന്റെ വിരുദ്ധ സ്വഭാവമുള്ള സമാന കണമാണ് പ്രതി കണം.  ഇലക്ട്രോണിനു നെഗടിവ് ചാര്‍ജാണ്‌.  എന്നാല്‍ പോസിട്രോണിനു പോസിടിവ് ചാര്‍ജാണ്‌. ആന്റി പ്രോടോനിനു നെഗടിവ് ചാര്‍ജ് ആയിരിക്കും. (ഇങ്ങനെയുള്ള പ്രതി കണങ്ങള്‍ ചേര്‍ന്നു ഒരു  പദാര്‍ത്ഥം ഉണ്ടാവുകയാണ് എങ്കില്‍ അതാണ്‌ പ്രതി ദ്രവ്യം). ഓരോ കണത്തിനും സ്വാഭാവികമായും ഒരു പ്രതി കണവും കാണും. ഇവ പരസ്പരം നശിപ്പിക്കുകയു

ബാല തമോദ്വാരം

  പുതിയ ഒരു തമോദ്വാരം(black hole)  കണ്ടെത്തിയതായി ഹാര്‍വാര്‍ഡ്‌  സ്മിത്സോണിയന്‍ സെന്റെര്‍ ഫോര്‍ ആസ്ട്രോഫിസിക്സിലെ പാട്നൌടും(patnaude) കൂട്ടരും അവകാശപ്പെടുന്നു. 50 മില്യന്‍ പ്രകാശ  വര്‍ഷം അകലെയുള്ള M 100 എന്ന ഗാലക്സിയിലാണ് പുതിയ തമോഗര്‍ത്ത ജനനം.     1979 ലാണ് അമേച്വര്‍ ജ്യോതി ശാസ്ത്രജ്ഞനായ ഗസ്‌ ജോണ്സന്‍ (Gus Johnson ) വിര്‍ഗോ ക്ലസ്ടരിലെ M 100 ഗാലക്സിയില്‍ ഒരു സൂപര്‍ നോവ കണ്ടെത്തിയത്. ചന്ദ്ര എക്സ് റെ ടെലിസ്കോപ്പ്  ഉപയോഗിച്ചുള്ള   പഠനത്തിലാണ് ഈ സൂപര്‍ നോവയുടെ അവശിഷ്ടങ്ങള്‍ ഒരു പുതിയ തമോദ്വാരമായി മാറിയിരിക്കുകയാണ് എന്ന് പറയുന്നത്.      സൂര്യനെക്കാള്‍ വളരെയേറെ പിണ്ഡം കൂടിയ നക്ഷത്രങ്ങളാണ് തമോദ്വാരങ്ങളായി മാറുന്നത്. ഇവയില്‍ നിന്ന്  പ്രകാശം പുറത്തു വരികയില്ല. ഗുരുത്വാകര്‍ഷണം  എല്ലാ ബലങ്ങള്‍ക്കും മീതെ അധീശത്വം സ്ഥാപിച്ചിരിക്കും. പരോക്ഷമായ  മാര്‍ഗങ്ങളിലൂടെയാണ് അവയെ കണ്ടെത്തുന്നത്. അടുത്തുള്ള നക്ഷത്രങ്ങളില്‍ നിന്ന് ഇവ ധാരാളം ദ്രവ്യം വലിച്ചെടുക്കും. ഇങ്ങനെ പതിക്കുന്ന ദ്രവ്യം അതി ഭീമമായ തോതില്‍ ചൂട് പിടിക്കുകയും വിവിധയിനം വികിരണങ്ങള്‍ പുറത്തു വിടുകയും ചെയ്യും. ഇതില്‍ നല്ലൊരു പങ്കും എക്സ് റെ വികിരണങ

തമോദ്രവ്യത്തിനു പുതിയ തെളിവ്

    നവംബര്‍ 11 ന്റെ നാസയുടെ ഒരു പത്ര കുറിപ്പ് ഇരുണ്ട ദ്രവ്യത്തിന് പുതിയ തെളിവ് കണ്ടെത്തി എന്നായിരുന്നു. 2 .2 പ്രകാശവര്‍ഷം അകലെ കിടക്കുന്ന ആബേല്‍ 1689 (Abell 1689) എന്ന ഗാലക്സി ക്ലസ്ടരിന്റെ കേന്ദ്രത്തിലാണ് ഇരുണ്ട ദ്രവ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആയിരത്തോളം ഗാലക്സികളും ശതകോടിക്കണക്കിനു നക്ഷത്രങ്ങളും അടങ്ങുന്ന ഒരു ഭീമന്‍ ഗാലക്സി ക്ലസ്ടരാന് ആബേല്‍ 1689     പ്രപഞ്ചത്തില്‍ 90 ശതമാനത്തിലധികവും ഇരുണ്ട ദ്രവ്യമാനത്രേ. ദ്ര്ശ്യ പ്രപഞ്ചം 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന ദ്രവ്യം കൊണ്ടു സൃഷ്ടിച്ചതാണ്. ഗാലക്സികളുടെ ഗുരുത്വ ബലം കണക്കാക്കിയാണ് ഇരുണ്ട ദ്രവ്യത്തെ തിരിച്ചറിയുന്നത്. ദ്രവ്യത്തിന്റെ ഒരു പ്രത്യേകഗുനമാണ്  ഗുരുത്വം. ഒരു ഗാലക്സിയിലെ കാണാന്‍ കഴിയുന്ന ദ്രവ്യം എത്ര അളവില്‍ ഗുരുത്വ ബലം പ്രയോഗിക്കുമെന്ന് കണക്കാക്കാന്‍ കഴിയും. അതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ ഗുരുത്വ ബലം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവിടെ അദൃശ്യമായ ദ്രവ്യം ഉണ്ടെന്ന നിഗമനത്തില്‍ എത്തും.      വേരാ കൂപ്പര്‍ രൂബിനാണ് തമോദ്രവ്യത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത് സര്‍പിള ഗാലക്സികളെയും അവയുടെ കരത്തിലുള്ള നക്ഷത്രങ്ങളെയും കുറിച്ചാണ്

കാള്‍ സാഗന്‍

ഇമേജ്
     സൌരയൂഥത്തിന് പുറത്ത് ബുദ്ധിയുള്ള ജീവികള്‍ ഉണ്ടെങ്കില്‍ താങ്കള്‍ക്കു എന്ത് തോന്നും?      അനന്തമായ ഈ പ്രപഞ്ചത്തില്‍ ഭൂമിയിലെ ജീവികള്‍ ഒറ്റക്കല്ലല്ലോ എന്നോര്‍ത്ത്‌ ഞാന്‍ സന്തോഷിക്കും      എങ്കില്‍ പ്രപഞ്ചത്തില്‍ മറ്റെവിടെയും ജീവനില്ല എന്നറിഞ്ഞാലോ? ഈ മഹാ പ്രപഞ്ചത്തില്‍ ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ എന്നതില്‍ ഞാനഭിമാനിക്കും.      ഒരു പത്ര സമ്മേളനത്തില്‍ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞനോട്  ചോദിച്ച ചോദ്യങ്ങളും അവക്കുള്ള മറുപടിയുമാണ്‌ മേല്‍ കൊടുത്തത്.      അനന്തമായ ഈ പ്രപഞ്ചത്തിലെവിടെയെങ്കിലും ബൌധിക ജീവിതമുണ്ടോ എന്ന അന്വേഷണത്തിന് തുടക്കം കുറിച്ച കാള്‍ സാഗനായിരുന്നു ആ ശാസ്ത്രജ്ഞന്‍. SETI (Search for Extra terrestrial Intelligence ), voyeger , poineer എന്നീ ദൌത്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭക്ക് ഉത്തമ ഉദാഹരണങ്ങളാണ്.      1934 നവംബര്‍ 9 നാണ് കാള്‍ എട്വേര്ദ് സാഗന്‍ ജനിച്ചത്. റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ  സാം സാഗന്‍, റേച്ചല്‍ മോളി ഗ്രബര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. കരോള്‍ എന്ന ഒരു സഹോദരിയും അദേഹത്തിനു ഉണ്ടായിരുന്നു. കാള്‍ സാഗനും പിതാവും സഹോദരിയും മതപരമായ വിശ്വാസങ്ങള്‍ക്ക് അടിപ്പെട

ഡീപ് ഇമ്പാക്റ്റ് ഹാര്ട്ളിയെ കണ്ടു

ഇമേജ്
     വാല്‍നക്ഷത്രങ്ങള്‍ എന്നും നമുക്ക് അത്ഭുതമാണ് തന്നിരുന്നത്. പല അന്ധവിശ്വാസങ്ങളും     ഇവയെ ചുറ്റിപ്പറ്റി നിലവിലുണ്ട് താനും. ഓരോ വര്‍ഷവും നിരവധി വാല്‍നക്ഷത്രങ്ങള്‍ വന്നുപോകുന്നുന്ടെങ്കിലും അപൂര്‍വമായി മാത്രമേ നഗ്ന നേത്രങ്ങള്‍  കൊണ്ട് നമുക്കിവയെ   കാണാന്‍ കഴിയൂ. പക്ഷെ ശാസ്ത്രജ്ഞര്‍ സൂര്യ സമീപത്തേക്ക് വരുന്ന ഓരോ വാല്നക്ഷത്രതെയും സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഇതിനായി ഡീപ് ഇമ്പാക്റ്റ്(deep impact)  എന്ന ഒരു ബഹിരാകാശ പേടകം തന്നെ വിക്ഷേപിച്ച്ചിട്ടുണ്ട്.       നവംബര്‍ 4 നു ഇന്ത്യന്‍ സമയം 8 pm നു ഡീപ് ഇമ്പാക്റ്റ് ഹാര്ട്ട്ലി   2 (haartly-2)   എന്ന വാല്‍നക്ഷത്രത്തിന്റെ 700 മീറ്റര്‍  സമീപത്തുകൂടി കടന്നുപോയി. നിരവധി ഫോട്ടോകള്‍ എടുത്തു ഭൂമിയിലെക്കയച്ച്ചു. 20 മിനിട്ടിനു ശേഷം ആദ്യത്തെ ഇമേജ് നാസ സ്വീകരിച്ചു.            26 വര്‍ഷങ്ങള്‍ക്കുമുമ്പ് ആസ്ട്രേലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ മാല്‍കം ഹാര്ട്ട്ലിയാണ് ഹാര്ട്ട്ലി 2 എന്ന വാല്‍നക്ഷത്രം കണ്ടെത്തിയത്. അന്നത്തെ അവ്യക്തമായ ചിത്രത്തിന്റെ സ്രഷ്ടാവ് ഇന്നത്തെ ചിത്രം കണ്ടപ്പോള്‍ അത്ഭുതം മറച്ചുവെച്ചില്ല.      സൌരയൂഥം രൂപം കൊള്ളുന്ന കാലത്തുള്ള അതിന്റെ സാമ്പിലാണ്

ബഹിരകാശത്തിലെ 10 വര്‍ഷത്തെ സഹകരണം

ഇമേജ്
     അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ 10 വര്ഷം തികച്ചു. ശാസ്ത്ര ഗവേഷണ മേഘലയിലെ അന്താരാഷ്‌ട്ര സഹകരണത്തിന്റെ ഉത്തമ മാത്ര്കയാണിത്.  2000 നവംബര്‍ 2 ന് ഈ പേടകത്തില്‍ ആദ്യത്തെ ശാസ്ത്ര സംഘം ഇറങ്ങി പ്രവര്‍ത്തനം ആരംഭിച്ചു.       1998 ലാണ് ഈ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ബഹിരാകാശത്ത് വെച്ചു തന്നെയാണ് ഇതിന്റെ ഓരോ ഭാഗങ്ങള്‍ കൂട്ടിച്ചേര്ത് നിര്‍മ്മാണം പൂര്ത്തീകരിച്ച്ചത്. 1998 ല്‍ ഇതിന്റെ കേന്ദ്ര ഭാഗമായ സാര്യാ റഷ്യന്‍ രോക്കട്ടായ പ്രോടോണ്‍ ബഹിരാകാശത്തെത്തിച്ച്ചു. പിന്നീട് യൂടിലിടി, സ്വെട്ന എന്നീ പേടകങ്ങളും മുകളിലും താഴെയുമായി ഘടിപ്പിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി അമേരിക്കയുടെ ഫ്രീഡം, റഷ്യയുടെ മീര്‍ 2 , യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ കൊളംബസ്, ജപ്പാന്റെ കിമോ, തുടങ്ങിയ മോടുലുകള്‍ ഇതിനോട് കൂട്ടിച്ചേര്‍ത്തു.     നാസാ,യൂറോപ്പ്യന്‍ സ്പേസ് എജെന്സി, റഷ്യന്‍ ഫെടരല്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ എരോസ്പെസ് എക്സ്പ്ലോരെഷേന്‍ ഏജന്‍സി, കനെടിയന്‍ സ്പേസ് ഏജന്‍സി, എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ നിലയം. 2015 വരെയാണ് ഇതിന്റെ പ്രവര്‍ത്തന കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും ഇപ

ഇതുവരെ

കൂടുതൽ‍ കാണിക്കുക