എൻസിലാഡസ്സിൽ മൈക്രോബുകൾ?


Enceladusstripes cassini
കടപ്പാട്: വിക്കിമീഡിയ കോമൺസ്
എൻസിലാഡസ് വീണ്ടും ചർച്ചാവിഷയമാകുകയാണ്. ജീവൻ തന്നെയാണ് വിഷയം. 27ന് കാസ്സിനി ബഹിരാകാശ പേടകം എൻസിലാഡസ്സിന്റെ ദക്ഷിണധ്രുവത്തിന്റെ 74 കി.മീറ്റർ സമീപത്തുകൂടി കടന്നു പോയി പുതിയ ചില ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്കയക്കുകയുണ്ടായി. മഞ്ഞുമൂടിയ പുറംഭാഗത്തിനടിയിൽ ദ്രവരൂപത്തിലുള്ള ജലമാണുള്ളത്. ദക്ഷിണധ്രുവപ്രദേശത്തുള്ള ചില വിടവുകളിൽ കൂടി ഈ ജലം പുറത്തേക്ക് തെറിക്കാറുണ്ട്. ഇത് ദ്രാവകരൂപത്തിലും നീരാവിയായും മഞ്ഞുകണങ്ങളായും വരും. പുതിയചിത്രങ്ങളിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ഇവിടെ ഏകകോശജീവികൾ ഉണ്ടാകാനുള്ള സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്നവയാണത്രെ!

വെറും 511.77 കി.മീറ്റർ മാത്രം വ്യാസമുള്ള ഒരു ചെറിയ ഉപഗ്രഹമാണ് ശനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന എൻസിലാഡസ്. ഇതിന്റെ പുറംഭാഗം മഞ്ഞുകട്ടകൾ കൊണ്ട് മൂടപ്പെട്ടിരിക്കയാണ്. ഇതിനടിയിൽ ദ്രവരൂപത്തിലുള്ള ജലവുമുണ്ട്. ഇതിന്റെ താപമാനം ഭൂമിയിലെ സമുദ്രത്തിന്റെ താപത്തിനു തുല്യമാണത്രെ. സൂര്യനിൽ നിന്നു ലഭിക്കുന്ന ചൂടല്ല ഇതിനു കാരണം. ശനിയുടെ ആകർഷണം മൂലം വേലിയേറ്റ-വേലിയിറക്കങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഘർഷണമായിരിക്കാം ഇതിനു കാരണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്. ഇതുകൊണ്ടു മാത്രം ഇത്രയും ഉയർന്ന താപനില സംജാതമാകില്ല എന്ന അഭിപ്രയമുള്ളവരുമുണ്ട്. ഏതായാലും ഈ താപനില ജീവന്റെ നിലനില്പിന് അനുയോജ്യമായതാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല.

അനുയോജ്യമായ ഈ താപനിലയും ഭൂമിയിലെ സമുദ്രത്തിലുള്ളതു പോലെ ഉപ്പിന്റെയും ജൈവപദാർത്ഥങ്ങളുടെയും സാന്നിദ്ധ്യവും ഇവിടെ ഏകകോശജീവികൾ ഉണ്ടായിരുക്കുന്നതിനുള്ള സാദ്ധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത് എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുവരെ

കൂടുതൽ‍ കാണിക്കുക